Showing posts with label General. Show all posts
Showing posts with label General. Show all posts

October 18, 2009

“ഈ കേളന്‍ കുലുങ്ങില്ലത്രെ!''

അച്ചടക്കമില്ലായ്മയും പരസ്പരമുള്ള 'തലവെട്ടു'മാണ് ഈഴവരുടെ പ്രശ്‌നം.

“കുമാരനാശാന്‍ എട്ടുചക്രം കട്ടുവെന്ന് പറഞ്ഞത് നമ്പൂരിയോ നായരോ അല്ല. ഈഴവന്‍ തന്നെയാണ്. സമുദായത്തിനുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ച ആര്‍. ശങ്കറിനെ വെള്ളം കുടിപ്പിച്ചതും ഈഴവന്‍ തന്നെ. ഇപ്പോള്‍ ഞാന്‍ കോടികള്‍ മോട്ടിച്ചെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. വലിയ ഭക്തനാണ്. ശിവഗിരി മഠത്തിനുമുമ്പായാണ് ഷാപ്പ് നടത്തുന്നത്. തീര്‍ത്ഥാടനകാലത്ത് ഒരു കുപ്പിക്ക് ഒന്ന് ഫ്രീയാണ്. ചതയദിനത്തില്‍പ്പോലും ചിട്ടിയാപ്പീസ് അടച്ചിടാത്ത ആളാണ് ഇപ്പോള്‍ യോഗം പിടിച്ചടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിലൊന്നും ഈ കേളന്‍ കുലുങ്ങില്ല'' - വെള്ളാപ്പള്ളി .

September 11, 2009

പരാതി പ്രവാഹം

അദാലത്തില്‍ പരാതി പ്രവാഹം പാചകവാതക ദുരുപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും -കണ്ണൂര്‍  കളക്ടര്‍  ഒര്  മാതൃഭൂമി റിപ്പോര്‍ട്ട്:-

പാചകവാതക വിതരണം സംബന്ധിച്ച്‌ പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഗ്യാസ്‌ ഏജന്‍സി ഓഫീസുകളിലും ഗോഡൗണുകളിലും പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ പറഞ്ഞു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പാചകവാതക അദാലത്തില്‍ പരാതികള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരുപയോഗം നേരിടാന്‍ വേണ്ടി വന്നാല്‍ ക്രിമനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി. ജില്ലയില്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഏജന്‍സി ഓഫീസുകളിലെ ബുക്കിങ്‌, സിലിണ്ടര്‍ വിതരണം, ലോഡുകള്‍ എത്തുന്നത്‌ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ സ്‌ക്വാഡ്‌ പരിശോധന തുടങ്ങും. ഗരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണക്ഷന്‍ കിട്ടാന്‍ ഗ്യാസ്‌സ്റ്റൗവാങ്ങണമെന്ന്‌ വ്യവസ്ഥ പാടില്ലെന്നും സ്റ്റൗ വിതരണം ഏജന്‍സികളുടെ ചുമതലയല്ലെന്നും കളക്ടര്‍ പറഞ്ഞു. ആലുങ്കല്‍ ഏജന്‍സിക്ക്‌ കീഴിലുള്ള രണ്ട്‌ ഉപഭോക്താക്കള്‍ ബുക്ക്‌ ചെയ്‌തിട്ട്‌ കാലമേറെയായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ടു. ഈ രണ്ട്‌ പേര്‍ക്കും 48 മണിക്കൂറിനുള്ളില്‍ സിലിണ്ടറുകള്‍ നല്‍കി ആ വിവരം അറിയിക്കണമെന്ന്‌ കളക്ടര്‍ ഏജന്‍സിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയുടെ വിശദീകരണങ്ങളില്‍ തൃപ്‌തി തോന്നാതെ അദാലത്ത്‌ നിര്‍ത്തിവെച്ച്‌ റെയ്‌ഡ്‌ നടത്താനും തയ്യാറാകുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടു. ജോലിക്കാരെ നിയന്ത്രിക്കാനും മാന്യമായി പെരുമാറുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്താനും ഏജന്‍സികളോട്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പരാതി വ്യാപകമായ ഏജന്‍സി ഓഫീസുകളിലേക്ക്‌ ഉദ്യോഗസ്ഥരെ കൊണ്ട്‌ ഫോണ്‍ വിളിപ്പിക്കുമെന്നും മോശം പെരുമാറ്റമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി പരിധിയില്‍ അഞ്ച്‌ കിലോമീറ്ററിനുള്ളില്‍ സിലിണ്ടറിന്റെ വിലയല്ലാതെ കടത്തുകൂലി ഇനത്തില്‍ അധിക തുക ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ തകരാര്‍ സംഭവിക്കുന്നതായും യഥാസമയം പാചകവാതകം കിട്ടാത്തതായും പരാതി ഉയര്‍ന്നു.
ഓണ്‍ലൈന്‍ ബുക്കിങ്‌ കണ്ണൂരില്‍ കാര്യക്ഷമമല്ലെന്ന്‌ ഓയില്‍ കമ്പിനി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബുക്ക്‌ ചെയ്‌താല്‍ 10 ദിവസത്തിനകം സിലിണ്ടര്‍ കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതരും അദാലത്തില്‍ അറിയിച്ചു.
പുതിയ കണക്ഷന്‍ കിട്ടാന്‍ വൈകുന്നതായും യഥാസമയം സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നില്ലെന്നും സിലിണ്ടറിന്‌ അധികപണം ഈടാക്കുന്നതായും ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ഉപഭോക്താക്കളെ പലതവണ നടത്തിപ്പിക്കുന്നതുമായ പരാതികളാണ്‌ ഏറെയും ഉയര്‍ന്നത്‌. കണക്ഷന്‍ എണ്ണം കൂടിതയതാണ്‌ വിതരണത്തില്‍ കാലതാമസം വരുന്നതെന്നാണ്‌ ഏജന്‍സികള്‍ പറയുന്നതെന്നും കൂടുതല്‍ കണക്ഷന്‍ ഉള്ള ഏജന്‍സികള്‍ മുറിച്ച്‌ വേറെ ഏജന്‍സി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഏജന്‍സികള്‍ക്കെതിരെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കാതെ റോഡരികുകളിലും കടത്തിണ്ണകളിലും വെച്ചു പോകുന്ന സ്ഥിതിയുണ്ടെന്ന്‌ മലയോര മേഖലയില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അപകട സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സിലിണ്ടറുകള്‍ വഴിയോരത്ത്‌ വെച്ച്‌ പോകാന്‍ പാടില്ലെന്നും അതത്‌ വീടുകളില്‍ തന്നെ എത്തിച്ചു കൊടുക്കണമെന്നും ഏജന്‍സികള്‍ക്ക്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇനി ഉപഭോക്താക്കളെ പിഴിഞ്ഞ്‌ പണമുണ്ടാക്കുന്നത്‌ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ സുധാവാസുദേവന്‍, കണ്ണൂര്‍, തളിപ്പറമ്പ്‌, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ്‌ ഏജന്‍സികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു

September 04, 2009

ഞങ്ങള്‍‌ മുന്‍പന്തിയില്‍!

ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍‌ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍‌ വ്യക്തമാക്കുന്നു.

തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത്‌ എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത്‌ 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ്‌ കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത്‌ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍‌ സംശയം വേണ്ടാ.

കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്‌. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പനശാലയാണ്‌ മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ്‌ രണ്ടാം സ്ഥാനത്ത്‌.

ഓണക്കാലത്ത്‌ ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്‌. ഓണാഘോഷത്തിന്‌ പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ്‌ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ്‌ വര്‍ധന. എന്തൊരു വളര്‍ച്ച!

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

June 09, 2009

മിഡ്ഡേ മീല്‍‌

ജാര്‍ഖണ്ഡിലെ  ഒര്   ജില്ലയാണ് ധന്‍ബാദ്‌ .അവിടന്ന് 290 കി മീ  അകലെയാണ്‌ റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്‌പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി  സ്‌കൂളില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന്‌  കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ?  വെന്തുമലച്ച പാമ്പിനെയാണത്രെ!

ഈ ഭക്ഷണം കഴിച്ച 70 ല്‍‌ പരം  കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ്‌  ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ്‌ ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്‌കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌ പഠിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഒളിവിലാണത്രെ.

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

April 27, 2009

ദോഷ-ജലം

ജലദോഷം...പിന്നെ പറയണ്ട - മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌ അങ്ങിനെ ഭവിഷ്യത്തുകള്‍  പലതാണ്. എണ്ണതേച്ചുള്ള കുളി, പിന്നെ കുളി കഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്താതിരിക്കുക, അങ്ങിനെ പല കാരണങ്ങളുമാവാം ഈ ദോഷത്തിന്  കൂട്ടുനില്‍ക്കുന്നത്‌. പകരാനും പ്രചരിപ്പിക്കാനും വളരെ എളുപ്പം.

അതിരിക്കട്ടെ, മൂക്കടപ്പ് സഹിക്കാതെ വന്നാല്‍‌ എന്തു ചെയ്യും?

വിക്സ് വേപ്പറബ്ബ് മൂക്കിന്‍ തടവി നോക്കും. ചൂടുവെള്ളത്തില്‍‌ കലക്കി ആവി ശ്വസിച്ച് നോക്കും. നല്ല ഏക്ടീവായിട്ടുള്ള ആളാണെങ്കില്‍‌ വിക്സ് ഏക്ക്ഷന്‍‌  500  പോലുള്ള ഗുളിക കഴിക്കും. ( ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രകാലത്തോളം പഴക്കമുണ്ട്  ‘വിക്സെന്ന’  മള്‍ടിനേഷനല്‍ ബ്രേന്റിന് ) ഇതൊന്നും റിയാക്ക്ഷന്‍   ഉണ്ടാക്കിയില്ലെങ്കില്‍  വല്ല വൈദ്യരേയോ  ഡോക്ടറേയോ  ശരണം പ്രാപിക്കും.  ഒന്നു തുമ്മിയാല്‍‌ പോലും ഡോക്ടറുടെ ചെന്നു കാണുന്നവരും കുറവല്ല.

 

വൈദ്യരാണെങ്കില്‍‌ ഒര്   തൈലം തരും. നസ്യം ചെയ്തോളാന്‍ പറയും. പേര് കേട്ടാല്‍‌ ആറ്റം ബോമ്പ് പോലുള്ള ഒര് സ്പോടക വസ്തുവാണെന്ന് തോന്നും. തെറ്റില്ല. ‘അണുതൈലം’ അതാണ് പേര്.  രണ്ടു തുള്ളി മൂക്കിലോട്ട് വിട്ടുനോക്കൂ. പിന്നെ ‘സ്പോടനം സ്പോടനം  തന്നെ മൂക്കില്‍‌!’ അമിതമായാല്‍‌ തുമ്മലും വിഷമിപ്പിക്കും. ഹെര്‍‌ണിയ പോലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടായേക്കും.

 

അല്ലോപ്പതിയിലാണെങ്കില്‍‌ മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌  ഇവക്കൊക്കെ സഡ്ഡന്‍‌ ബ്രേയ്ക്കിടാനുള്ള കുറേ മരുന്നുകളുണ്ട്. ജനറല്‍‌ പ്രാക്ടീഷനറാണെങ്കില്‍‌ നാസീവിയന്‍‌,  ഒട്രിവിന്‍‌  തന്നെന്നിരിക്കും. സ്പെഷലിസ്റ്റാണെങ്കില്‍‌  സ്പ്രേ ആയിരിക്കും നിങ്ങള്‍ക്ക്  എഴുതിത്തരിക. ആദ്യത്തെത് വിഷമാണെങ്കില്‍‌ രണ്ടാമത്തേത് സ്റ്റീറോയിഡ് ആകാനാണ് സാദ്ധ്യത. പേരു തന്നെ ഇന്ത്യക്കാരെ പറ്റിക്കാനുള്ളതാണ്. നാസ+വിന്‍‌, ഓട്ട+വിന്‍ ‌- ഡോക്ടര്‍മാര്‍ക്ക്  ഓര്‍ക്കാന്‍‌ എളുപ്പമുള്ളവ.

 

അതുശരി, എറ്റവും മുന്തിയ നാട് അമേരിക്കയാണല്ലോ. അമേരിക്കക്കാരന്‍‌ തുമ്മിയാല്‍‌ നമുക്ക് ജലദോഷം നിശ്ചയം.  മൂക്കടപ്പിന് അമേരിക്കക്കാര്‍‌‌  എന്തു മരുന്നാണ് ഉപയോഗിക്കുന്നത് ? ‘അഫ്രിന്‍‌’  ഡോക്ടറൂടെ ചീട്ടില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഒരു നാസല്‍‌  സ്പ്രേ ആണിത്.  ഷെറിങ്ലോ എന്ന കമ്പനിയുടെതാണ്. ഇതിന്റെ പ്രോസസിങ് അറിഞ്ഞാല്‍‌ നമ്മളാരും ഇത്  ഉപയോഗിക്കില്ല. ഈ ജലദോഷ മരുന്നിനു വേണ്ടുന്ന ജലം സംഭരിക്കുന്നത്  ഇംഗ്ലീഷ്  ചാനലില്‍‌ നിന്നുമാണ്. ലോകത്തില്‍‌ എറ്റവും അധികം  കപ്പല്‍‌ ഗതാഗതമുള്ള, ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള  ഈ കടലിലെ വെള്ളം എത്രമാത്രം അശുദ്ദമായിരിക്കുമെന്ന്  ഊഹിക്കാമോ? ചെന്നയിലെ കൂവം നദിയിലെ വെള്ളത്തിനും കണ്ണൂരിലെ പടന്ന തോട്ടിലെ വെള്ളത്തിനും എക്സ്പോര്‍ട്ട്  ഓഡര്‍‌  കിട്ടുന്ന കാലം വിദൂരത്തിലല്ല!

Technorati Tags:

October 22, 2008

ഉത്പാദനം,അതെന്തോന്നാ?

ഉത്പാദനം,അതെന്തോന്നാ?

വിലക്കയറ്റമുണ്ട്‌, അതിനെതിരെ ഹര്‍ത്താലും ബന്ദുമുണ്ട്‌. പലവര്‍ണത്തില്‍ കൊടിതോരണങ്ങളുമുണ്ട്‌. തീപ്പൊരി മുദ്രാവാക്യങ്ങളും ജാഥയും അടിപിടിയും അക്രമങ്ങളും കൊള്ളയുമെല്ലാമുണ്ട്‌. കള്ളുണ്ട്‌, കള്ളുകുടിച്ചുള്ള തുള്ളലുമുണ്ട്‌. തരിശുഭൂമിയുണ്ട്‌. തരിശിനെ മുതലാക്കാന്‍ ഭൂമാഫിയയുണ്ട്‌, ചെങ്ങറ സമരമുണ്ട്‌ എച്ച്‌എംടിയുണ്ട്‌, വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്‌. കമ്പോളവും കമ്മീഷനുമുണ്ട്‌. നെല്‍ക്കൃഷിയില്‍ നിന്നുള്ള ഉത്പാദനം മാത്രമില്ല. ഉത്പാദിപ്പിച്ചത്‌ കൊയ്യാന്‍ വിടില്ല.കൊയ്ത്‌ യന്ത്രം കൊണ്ടു വരാനും വിടില്ല. ഇതൊക്കെക്കഴിഞ് ഇപ്പോള്‍ പാര്‍ലിമെന്റിലെത്തി!

അപ്പഴേ പാവാറ് പരബ്രഹ്മത്തിന്റെ തലയിലടിച്ച് പറഞ്ഞില്ലേ തകരാറ് കേരളത്തിന്റെതാണെന്ന് ! മൂന്ന് നേരവും വയര്‍ നിറക്കരുതെന്ന് പറഞ്ഞില്ലേ?

പാലം കുലുങ്ങിയാലും പാവാര്‍ കുലുങ്ങില്ലെന്നറിയില്ലേ?