November 16, 2012

Parking vows of Chennaites

Chennai is facing one of the worst vehicle  parking space problem for years now. The number of vehicles on the road have increased multi-fold. So also the middle income level people owning a vehicle of their choice. Our planners never take any such issues beyond there  door step.





The growth  and development has been so haphazard that there is no standards followed in what is perceived as standard. The national  highways itself are examples of bad planning and execution.  In this situation  the talk of parking spaces  will not be of much use.




For long two decades plans for multi-storey parking facility in areas like Flower Bazaar ,T Nagar etc are being talked about by authorities concerned. There are private companies  waiting in wings to make a start. But no one is sure of the nature of parking facility proposed. In Flower Bazaar area of Broadway the facility will cater to only those two wheeler  going to shops there. This is too little and too late. Even after providing a multilevel parking site, will the users prefer or  willing to ride up and down a few floors to park vehicles ? There is no other option it seems.


The images here are of  the Multi Level Parking spaces of Singapore.




September 08, 2012

ചാണത്തുരുമ്പ്

പിച്ചാത്തിക്ക് മൂർച്ചയുണ്ടാക്കുന്നത് നിത്യവൃത്തിയാക്കിയ ഇദ്ദേഹത്തെ നിങ്ങൾക്കും സുപരിചിതമായിരിക്കാം. ഒരാളല്ല ഇതു പോലെ കുറച്ച് പേരുണ്ട്. പലരും തോളിൽ ഒരു മാറാപ്പ് മെഷീനും ഘടിപ്പിച്ച് ഈറോടിൽനിന്നും കാലത്ത് വണ്ടി കയറി ചെന്നയിൽ വന്ന് പലവഴിക്ക് ഒറ്റയായി പിരിഞ്ഞുപോകും. പല ദിവസങ്ങൽക്ക് ശേഷം തിരിച്ച് വണ്ടി കയറും.
പ്രവൃത്തി ദിവസങ്ങളിൽ ചെന്നയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും സഞ്ചരിച്ച്, വീട്ടുകാരുടേയും ചെറിയ ചെറിയ കടക്കാരുടേയും മറ്റും കത്തിക്ക് മൂർച്ചയുണ്ടാക്കിക്കൊടുത്ത്, കിട്ടുന്ന വരുമാനം ചെലവു ചുരുക്കി മിച്ചപ്പെടുത്തിവേണം തിരിച്ചു പോകാൻ. ഇക്കൂട്ടരുടെ കുടുംബം ഇവർ വരുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാകും.

മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ മിക്കവരും. ചിലർ ഇവരെ സംശയത്തോടെ വീക്ഷിക്കാറുണ്ട്. ഒരു ചിലർ ചെയ്യുന്ന ദുഷ്പ്രവൃത്തികൾ കാരണം എല്ലാവരും അതു പോലേയാണെന്ന് വിശ്വസിക്കുന്നത് സമൂഹ നീതിക്ക് ചേർന്നതല്ല.


Knife_grinderഅവരുടെ കയ്യിലുള്ള ചാണക്കൽ മെഷീൻ സ്വയം നിർമ്മിച്ചതും പല പാഴായ്പ്പോകുന്ന സാധനങ്ങളുടെ പുനർ- വിനിയോഗവുമാണ്. ബൈസിക്കിൾ റിമ്മും ക്രേങ്കും പെഡലുമൊക്കെ ഉപയോഗപ്പെടുത്തിയതായിക്കാണാം. ഈ മെഷീനിൽ കാണുന്ന ചാണക്കല്ലും പല കമ്പനികൾ ഉപയോഗിക്കാവുന്നത്രയും ഉപയോഗിച്ച ശേഷം കുപ്പത്തൊട്ടിയിൽ എറിഞ്ഞതാണ്. 
അങ്ങിനെ ഉപജീവന മാർഗ്ഗത്തിനുവേണ്ടിയാണെങ്കിലും ഇവർ ചെയ്യുന്ന ക്രീയാത്മകത്വത്തെ പ്രകീർത്തിക്കാൻ ഇവിടെ ആരുണ്ട്?

സമൂഹത്തിന്റെ അടിത്തട്ടിലാണെങ്കിലും “അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണ” മെന്ന ഗുരുദേവന്റെ ഉപദേശം അന്വർഥമാക്കുകയാണ് ഇവർ!
മുരടിച്ചും തുരുമ്പ് പിടിച്ചും കിടക്കുന്ന നമ്മളുടെ സാമൂഹ്യ നീതിയെ വെളുപ്പിക്കാൻ ഇവർ എത്ര കാലം ഇനിയും രാകിക്കൊണ്ടിരിക്കണമെന്നറിയില്ല!

September 04, 2012

A friend that he was!

Some of the friendly people in our life may leave us permanently at an un expected time. For me it happened on several occasions over a period of four decades. 

I left my native place in 1970s. After completion of studies , I was searching for a job like our other friends. Some smart and some dull. Some tall and some short. Some vocal and some dump. Because of the affinity of challenges faced our friendship grew stronger and stronger.Another binding factor was that we both hailed from the same village albeit from its south and north .By the current standard it is only a stone throw distance. But the beauty was that there is a hill that separate us apart .The hill is picturesque with thick forest cover and a hairpin curve road, sloping steeply downward making it a villain for vehicles cyclists and pedestrians alike.

The frequent visits to the local library and looking for the English news paper became a habit by then. Only we too were very particular about the appointments page and by that reason librarian kept an eye on us. The particular page alone was not there on a day when the number of advertisements on appointment s page is unusually more .I alerted the librarian. He looked at me sympathetically and told me that there is another person visiting here in the morning itself and going through those columns daily. Before he could finish the statement I uttered "he is the culprit !"

Worried as such that there was no chance for me to see the missed opportunities, I felt very very frustrated and looked restless. Librarian calmed my composure. He said "it is with me!"

I felt extreme sorry for my thoughtless thought that such an innocent man would have committed such a mistake. Who this other person would be, was my next curiosity. I should apologize him for an evil thought occurred to me. Oh... Prabhakar ! When I heard the librarian, no time was there to waste. That friendship strengthened by manifold. Days passed and we had to say goodbye for taking up the tasks ahead. Prabhakaran moved to Bombay and me to Bangalore.

That was the last meet in our life.The way to keep a dead person alive is in a sense, as I said earlier, by remembering them . Only thing I know about him certainly was the challenges of poverty and employment problems prevailing in 1960-70s faced by youngsters of his age. He was pleasant friend indeed...!

August 31, 2012

When you are on Face Book...!

The official word
Facebook is a great medium as it connects people like never before. I recently read that it has even beaten several job portals in providing access to jobs, which is great! But unfortunately, youngsters get carried awat by its good features and fall prey to its negative side. Any information that is available in the public space is a risk. Where most of them go wrong is in updating their location online. This makes it easier for miscreants to locate them offline. That’s a big no-no!
The biggest irony is we might not voluntarily share personal information in person with people we know but strangers online have access to it with just a click. This is where users need to exercise caution. Always think about who is going to look at what you are uploading. Facebook has access controls, so use them! In case of any problems, first report abuse on Facebook and do approach us: CID cyber cells or city cyber cells.
The police department is just beginning to make use of the social media’s potential. You must have noticed the active presence of Chennai City Traffic Police page on Facebook. It’s gradually picking up, but we have a long way to go.
SONAL V. MISRA, SP, Crime Branch CID (Cyber Crime) Chennai
Courtesy: The Hindu : Life & Style / Nxg : The good, the bad and the ugly!

July 23, 2012

A scholar

The way to keep a dead person alive is in a sense, by remembering them. Even if we didn’t know them intimately  we might have learned about who they were and what they did etc. from the friendly discussions ocassionaly we have. We can pay tributes to them. So that their good deeds and philanthropic activities can be made known .Ramarathnam

Ramaratnam was known to me for well over three decades.

Generally we do not like being reminded of death and grief. They want death to be forgotten after a few days of mourning.Better way to honor the dead is to remember their good deeds

He passed away last week in Chennai at the age of 73.He was a resident of Gopalapuram when I came in contact with him. A Sanskrit scholar well versed in Bhagavat Geetha  and Vedics ,no wonder he made his first home the Geetha Bhavan .

He is an entrepreneur and the name Vedyog is part of the name of the business that he owns.No talk is complete for him without mentioning  a line from the ancient scriptures.

I pay my tribute to this genius through this posting.

April 05, 2012

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ...

എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ ഫോറം പൂരിപിച്ചയക്കൂ .

October 18, 2009

“ഈ കേളന്‍ കുലുങ്ങില്ലത്രെ!''

അച്ചടക്കമില്ലായ്മയും പരസ്പരമുള്ള 'തലവെട്ടു'മാണ് ഈഴവരുടെ പ്രശ്‌നം.

“കുമാരനാശാന്‍ എട്ടുചക്രം കട്ടുവെന്ന് പറഞ്ഞത് നമ്പൂരിയോ നായരോ അല്ല. ഈഴവന്‍ തന്നെയാണ്. സമുദായത്തിനുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ച ആര്‍. ശങ്കറിനെ വെള്ളം കുടിപ്പിച്ചതും ഈഴവന്‍ തന്നെ. ഇപ്പോള്‍ ഞാന്‍ കോടികള്‍ മോട്ടിച്ചെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. വലിയ ഭക്തനാണ്. ശിവഗിരി മഠത്തിനുമുമ്പായാണ് ഷാപ്പ് നടത്തുന്നത്. തീര്‍ത്ഥാടനകാലത്ത് ഒരു കുപ്പിക്ക് ഒന്ന് ഫ്രീയാണ്. ചതയദിനത്തില്‍പ്പോലും ചിട്ടിയാപ്പീസ് അടച്ചിടാത്ത ആളാണ് ഇപ്പോള്‍ യോഗം പിടിച്ചടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിലൊന്നും ഈ കേളന്‍ കുലുങ്ങില്ല'' - വെള്ളാപ്പള്ളി .

September 20, 2009

അധികമായാല്‍ ...!

തമിഴ് എഴുതാനറിയാത്തതിന് അധ്യാപിക ശകാരിച്ച പത്തു വയസ്സുകാരന്‍ തീ കൊളുത്തി മരിച്ചുവെന്ന പത്ര വാര്‍ത്ത എല്ലവര്‍ക്കും സങ്കടമുണ്ടാക്കുന്നതാണ്.  ചെന്നൈക്കടുത്തുള്ള തിരുവള്ളുവര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആന്റണി പ്രതീഷാണ് ആത്മഹത്യ ചെയ്തത്. തമിഴ് പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോള്‍‌  അവനെ പഠിപ്പിക്കുന്ന തമിഴ്  ടീച്ചര്‍   അതു വഴി വന്നപ്പോള്‍‌   കുട്ടിയുടെ പേപ്പര്‍   കാണാന്‍ ഇടയായി.  ഒന്നും ശരിയായി എഴുതിക്കാണാതതു കോണ്ട്   ശകാരിച്ചു. എഴുതാന്‍ ശ്രമിച്ചില്ലെങ്കില്‍ നാലാം ക്ലാസിലേക്ക് തരംതാഴ്ത്തുമെന്നായിരുന്നു അധ്യാപികയുടെ മുന്നറിയിപ്പ്.

വീട്ടിലെത്തി ഈ വിവരം അമ്മയോട് പറഞ്ഞു. അമ്മയും ടീച്ചര്‍  പറഞ്ഞത്  ശരി വെച്ചു. ആ ദുഃഖം കാരണമായിരിക്കാം അമ്മ  പുറത്തുപോയ തക്കത്തിന് ദേഹത്ത്   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍ക്കാര്‍ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീച്ചറെ അറസ്റ്റ്  ചെയ്തു. ആ സ്കൂളിലെ എറ്റവും നല്ല ടീച്ചര്‍ക്കാണ് ഈ ഗതിയേര്‍പ്പെട്ടത് ! പാവം, എന്തു ചെയ്യാം ? 
Technorati Tags:

September 11, 2009

പരാതി പ്രവാഹം

അദാലത്തില്‍ പരാതി പ്രവാഹം പാചകവാതക ദുരുപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും -കണ്ണൂര്‍  കളക്ടര്‍  ഒര്  മാതൃഭൂമി റിപ്പോര്‍ട്ട്:-

പാചകവാതക വിതരണം സംബന്ധിച്ച്‌ പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഗ്യാസ്‌ ഏജന്‍സി ഓഫീസുകളിലും ഗോഡൗണുകളിലും പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ പറഞ്ഞു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പാചകവാതക അദാലത്തില്‍ പരാതികള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരുപയോഗം നേരിടാന്‍ വേണ്ടി വന്നാല്‍ ക്രിമനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി. ജില്ലയില്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഏജന്‍സി ഓഫീസുകളിലെ ബുക്കിങ്‌, സിലിണ്ടര്‍ വിതരണം, ലോഡുകള്‍ എത്തുന്നത്‌ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ സ്‌ക്വാഡ്‌ പരിശോധന തുടങ്ങും. ഗരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണക്ഷന്‍ കിട്ടാന്‍ ഗ്യാസ്‌സ്റ്റൗവാങ്ങണമെന്ന്‌ വ്യവസ്ഥ പാടില്ലെന്നും സ്റ്റൗ വിതരണം ഏജന്‍സികളുടെ ചുമതലയല്ലെന്നും കളക്ടര്‍ പറഞ്ഞു. ആലുങ്കല്‍ ഏജന്‍സിക്ക്‌ കീഴിലുള്ള രണ്ട്‌ ഉപഭോക്താക്കള്‍ ബുക്ക്‌ ചെയ്‌തിട്ട്‌ കാലമേറെയായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ടു. ഈ രണ്ട്‌ പേര്‍ക്കും 48 മണിക്കൂറിനുള്ളില്‍ സിലിണ്ടറുകള്‍ നല്‍കി ആ വിവരം അറിയിക്കണമെന്ന്‌ കളക്ടര്‍ ഏജന്‍സിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയുടെ വിശദീകരണങ്ങളില്‍ തൃപ്‌തി തോന്നാതെ അദാലത്ത്‌ നിര്‍ത്തിവെച്ച്‌ റെയ്‌ഡ്‌ നടത്താനും തയ്യാറാകുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടു. ജോലിക്കാരെ നിയന്ത്രിക്കാനും മാന്യമായി പെരുമാറുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്താനും ഏജന്‍സികളോട്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പരാതി വ്യാപകമായ ഏജന്‍സി ഓഫീസുകളിലേക്ക്‌ ഉദ്യോഗസ്ഥരെ കൊണ്ട്‌ ഫോണ്‍ വിളിപ്പിക്കുമെന്നും മോശം പെരുമാറ്റമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി പരിധിയില്‍ അഞ്ച്‌ കിലോമീറ്ററിനുള്ളില്‍ സിലിണ്ടറിന്റെ വിലയല്ലാതെ കടത്തുകൂലി ഇനത്തില്‍ അധിക തുക ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ തകരാര്‍ സംഭവിക്കുന്നതായും യഥാസമയം പാചകവാതകം കിട്ടാത്തതായും പരാതി ഉയര്‍ന്നു.
ഓണ്‍ലൈന്‍ ബുക്കിങ്‌ കണ്ണൂരില്‍ കാര്യക്ഷമമല്ലെന്ന്‌ ഓയില്‍ കമ്പിനി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബുക്ക്‌ ചെയ്‌താല്‍ 10 ദിവസത്തിനകം സിലിണ്ടര്‍ കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതരും അദാലത്തില്‍ അറിയിച്ചു.
പുതിയ കണക്ഷന്‍ കിട്ടാന്‍ വൈകുന്നതായും യഥാസമയം സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നില്ലെന്നും സിലിണ്ടറിന്‌ അധികപണം ഈടാക്കുന്നതായും ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ഉപഭോക്താക്കളെ പലതവണ നടത്തിപ്പിക്കുന്നതുമായ പരാതികളാണ്‌ ഏറെയും ഉയര്‍ന്നത്‌. കണക്ഷന്‍ എണ്ണം കൂടിതയതാണ്‌ വിതരണത്തില്‍ കാലതാമസം വരുന്നതെന്നാണ്‌ ഏജന്‍സികള്‍ പറയുന്നതെന്നും കൂടുതല്‍ കണക്ഷന്‍ ഉള്ള ഏജന്‍സികള്‍ മുറിച്ച്‌ വേറെ ഏജന്‍സി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഏജന്‍സികള്‍ക്കെതിരെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കാതെ റോഡരികുകളിലും കടത്തിണ്ണകളിലും വെച്ചു പോകുന്ന സ്ഥിതിയുണ്ടെന്ന്‌ മലയോര മേഖലയില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അപകട സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സിലിണ്ടറുകള്‍ വഴിയോരത്ത്‌ വെച്ച്‌ പോകാന്‍ പാടില്ലെന്നും അതത്‌ വീടുകളില്‍ തന്നെ എത്തിച്ചു കൊടുക്കണമെന്നും ഏജന്‍സികള്‍ക്ക്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇനി ഉപഭോക്താക്കളെ പിഴിഞ്ഞ്‌ പണമുണ്ടാക്കുന്നത്‌ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ സുധാവാസുദേവന്‍, കണ്ണൂര്‍, തളിപ്പറമ്പ്‌, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ്‌ ഏജന്‍സികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു

September 04, 2009

ഞങ്ങള്‍‌ മുന്‍പന്തിയില്‍!

ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍‌ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍‌ വ്യക്തമാക്കുന്നു.

തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത്‌ എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത്‌ 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ്‌ കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത്‌ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍‌ സംശയം വേണ്ടാ.

കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്‌. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പനശാലയാണ്‌ മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ്‌ രണ്ടാം സ്ഥാനത്ത്‌.

ഓണക്കാലത്ത്‌ ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്‌. ഓണാഘോഷത്തിന്‌ പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ്‌ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ്‌ വര്‍ധന. എന്തൊരു വളര്‍ച്ച!

August 08, 2009

നൈജീരിയക്കാരന്‍ അറസ്‌റ്റിലായി

കണ്ണൂര്‍- വളപട്ടണം - ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നൈജീരിയക്കാരന്‍ അറസ്‌റ്റിലായി. ഷെബാ അബ്‌ദുള്‍ റസാക്കിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ മൂന്ന്‌ കോടിയുടെ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ പറഞ്ഞു. ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ബി വിജയന്റെ നേതൃത്വത്തിലുളള പൊലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌. സംസ്‌ഥാനത്ത്‌ സൈബര്‍സെല്ലിന്‌ ലഭിച്ച ആദ്യ പരാതിയായിരുന്നു ഇത്‌. കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പ്‌ കേസാണിത്‌. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിലും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.

ഇപ്പോള്‍ കിട്ടിയത്‌: ആഗസ്റ്റ്‌ 28, 2009

കണ്ണൂര്‍: ഇന്റര്‍നെറ്റിലൂടെ പണം തട്ടിപ്പ് നടത്തിയ കേസില്‍ ഒരു നൈജീരിയക്കാര്‍ കൂടി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഇസി ഇഫാനി ഇമാനുവേല്‍ ആണ് പിടിയിലായത്. മലപ്പുറത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി രേഖകള്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളി ഷെബാ അബ്ദുല്‍ റസാഖ് എന്ന നൈജീരിയക്കാരനെ പിടികൂടിയിരുന്നു. തന്ത്രപൂര്‍വം ഇയാളെ ബാംഗ്ലൂരില്‍ വരുത്തിയതിനുശേഷം കണ്ണൂരിലെത്തിച്ചായിരുന്നു ഷെബായെ അറസ്റ്റുചെയ്തത്. ഷെബായുടെ സഹായത്തോടെ ഒരു പോലീസുകാരനെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇസി ഇഫാനി പിടിയിലായത്. ഇയാളില്‍നിന്നും നിരവധി രേഖകളുള്ള ലാപ്‌ടോപ്പും, വ്യാജ പാസ്‌പോര്‍ട്ടും വിസയും കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേപോലെ മൈക്രോസോഫ്ട്, യാഹൂ ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയതായി ഐ.ജി. ടോമിന്‍ തച്ചങ്കരി അറിയിച്ചു

News source : Asianet and Mathrubhumi

July 23, 2009

മഴക്കാലം പനിക്കാലം

മഴക്കാലം...എവിടെ നോക്കിയാലും പനി പീടിച്ച് അവശരായിരിക്കുന്നു ജെനങ്ങള്‍‌ . ഇംഗ്ലീഷ്  മരുന്ന്  പാരസെറ്റമോള്‍ ഗുളികയാണ് സാധാരണയായി പനിക്കുള്ള മരുന്ന് .  ഇത് പല പേരിലും മാര്‍കെറ്റിലുണ്ട്. പാരസെറ്റമോള്‍ എന്നത് അതിന്റെ രാസനാമം. ക്രോസിന്‍ ,മെറ്റാസിന്‍, ഫെപാനില്‍, കാള്‍പോള്‍, ഡോളോ എന്നിങ്ങനെ പല  പേരുകളിലും ഉള്ള മരുന്ന് പാരസെറ്റമോള്‍ തന്നെ. പൊതുവെ വലിയ ആപത്തുണ്ടാക്കാത ഈ  പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ ബംഗ്ലാദേശില്‍മരിച്ചു എന്ന വാര്‍ത്ത ആരേയും ഞെട്ടിപ്പിക്കും.

വാര്‍ത്തയനുസരിച്ച് പനി ബാധിച്ച്‌ അവശനിലയില്‍ ആസ്‌പത്രിയിലെത്തിയ മുപ്പതിലധികം കുട്ടികള്‍ക്ക്‌ നല്‍കിയ ഗുളികയാണ്‌ മാരകമായത്‌. ആറിലധികം കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ പാരസെറ്റമോള്‍ ഗുളികയിറക്കിയ കമ്പനി അടച്ചുപൂട്ടി. രോഷാകുലരായ നാട്ടുകാര്‍ റോഡ്‌ തടഞ്ഞു. നിരവധി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏഴംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്‌.

 

ഇന്ത്യയിലും സ്ഥിതി മെച്ചമില്ല. ഡ്യൂപ്ലികേറ്റ് ഡ്രഗ് കമ്പനികളുടെ മരുന്നുകളാണ്  മാര്‍കെറ്റില്‍ അധികവും എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്തിനധികം പറയുന്നു, ചൈനായില്‍ നിന്നാണ്   മറ്റ് പല സാധനങ്ങളുമെന്നത് പോലെ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഡ്യൂ പ്ലികേറ്റ്  മരുന്ന്  ഉണ്ടാക്കി ഇന്ത്യയിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അയക്കുന്നത്. അതില്‍  നമ്മളുടെ   ഇറക്കുമതി കച്ചവടക്കാരുടെ പങ്ക്  നിഷേധിക്കാനാവില്ല.

July 16, 2009

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍

മാഹിയിലും പരിസരങ്ങളിലുമായി മാറാരോഗങ്ങളുടെ തടവറയില്‍ തനിച്ചുകഴിയുന്നവരോ അവരുടെ ബന്ധുക്കളോ 9496404293 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കൂ. കാരുണ്യത്തിന്റെ തൂവല്‍സ്‌പര്‍ശവുമായി ഡോ. വി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം അവിടെയെത്തിയിരിക്കും.
മാഹിയിലും പള്ളൂരിലും പരിസരപ്രദേശത്തും നിരവധിപേര്‍ രണ്ടു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌. പള്ളൂര്‍ വ്യാപാരഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍' എന്ന സ്ഥാപനമാണ്‌ സേവനത്തിന്റെ മികച്ച മാതൃകയാവുന്നത്‌.
മാഹി ഗവ. കോളേജിലെ ഹിന്ദിവിഭാഗം റിട്ടയേര്‍ഡ്‌ തലവന്‍ പന്തക്കല്‍ ദീപത്തില്‍ ഡോ. വി.രാമചന്ദ്രനാണ്‌ സൊസൈറ്റി പ്രസിഡന്റും അമരക്കാരനും. ഇദ്ദേഹത്തോടൊപ്പം കോളേജിലെ ശിഷ്യന്മാരുള്‍പ്പെടുന്ന വലിയൊരുസംഘവുമുണ്ട്‌. റിട്ട. അധ്യാപികയായ ഭാര്യ ബേബി സുധാലതയ്‌ക്ക്‌ സൊസൈറ്റിയില്‍ വളണ്ടിയറുടെ വേഷമാണ്‌. ജോലിയില്‍നിന്ന്‌ വിരമിച്ചതിനുശേഷം ഒരുദിവസംപോലും വെറുതെയിരിക്കാതെ സാന്ത്വന പരിചരണവുമായി വീട്ടില്‍നിന്നിറങ്ങുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ വേറിട്ടകാഴ്‌ചയാണ്‌.

2007 ആഗസ്‌ത്‌ 16ന്‌ ആരംഭിച്ച സൊസൈറ്റിയില്‍ ഇന്ന്‌ 106 മെമ്പര്‍മാരുണ്ട്‌. ഇതേവരെ 120 ഓളം രോഗികള്‍ ഇവരുടെ കാരുണ്യമറിഞ്ഞു. നിലവില്‍ 70 ഓളം രോഗികള്‍ പരിചരണത്തിലാണ്‌.
അര്‍ബുദം, തളര്‍വാതം, നട്ടെല്ലിന്‌ ക്ഷതം, വൃക്കരോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ്‌ ഇവരുടെ സേവനം ലഭ്യമാവുക. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും സൊസൈറ്റിയെ സമീപിക്കാം.
പാറാല്‍ അറബിക്‌ കോളേജില്‍ നടത്തിയ ഒരു കാന്‍സര്‍ ബോധവത്‌കരണ ക്ലാസാണ്‌ മാസ്റ്ററുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. 2006 ഡിസംബറിലായിരുന്നു ഇത്‌. പരിപാടിയില്‍ ക്ലാസെടുത്ത ഡോ. ഇദ്‌രീസാണ്‌ ഒരു സാന്ത്വനചികിത്സാ യൂണിറ്റ്‌ തുടങ്ങിക്കൂടേ എന്ന്‌ ആവശ്യപ്പെട്ടത്‌. അടുത്തമാസം താല്‌പര്യമുള്ള ആളുകളുടെ യോഗംവിളിച്ചുചേര്‍ത്തു.

പങ്കെടുത്ത നാല്‌പതുപേരില്‍ 26 പേര്‍ വളണ്ടിയറാവാന്‍ സന്നദ്ധതപ്രകടിപ്പിച്ചു. മിക്കവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിനില്‍നിന്നായിരുന്നു പരിശീലനം. തുടര്‍ന്നാണ്‌ പള്ളൂര്‍ ആസ്ഥാനമായി സൊസൈറ്റി തുടങ്ങിയത്‌.

13 അംഗ ഭാരവാഹികളും 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളുമാണ്‌ സൊസൈറ്റിയില്‍. 100 രൂപ അടയ്‌ക്കുന്നവര്‍ക്ക്‌ ആജീവനാന്ത അംഗത്വംലഭിക്കും. ഇങ്ങിനെ സ്വരുക്കൂട്ടിയ പതിനായിരംരൂപ കൊണ്ടായിരുന്നു തുടക്കം. ഇന്ന്‌ മാസാമാസം ശമ്പളത്തില്‍നിന്ന്‌ നിശ്ചിത തുക സൊസൈറ്റിക്ക്‌ നല്‍കുന്ന എണ്‍പതോളം പേരുണ്ട്‌. നാട്ടുകാരും വിദേശത്തുള്ള ശിഷ്യന്മാരും കൈയയച്ചു സഹായിച്ചു. മാഹിക്കുപുറമെ ചൊക്ലി, നിടുമ്പ്രം, ചമ്പാട്‌, കോടിയേരി, പാനൂര്‍ മേഖലകളിലും ഇന്ന്‌സേവനമുണ്ട്‌.
എഴുതിത്തയ്യാറാക്കിയ അപേക്ഷകളില്‍ നിന്നാണ്‌ അര്‍ഹരെ കണ്ടെത്തുന്നത്‌. ഏറ്റവും പ്രാഥമികമായ ആവശ്യം എന്തെന്ന്‌ കണ്ടെത്തി പരിചരണം തുടങ്ങും. വീട്ടില്‍ചെന്നുള്ള പരിചരണത്തില്‍ വ്രണങ്ങള്‍ വച്ചുകെട്ടല്‍, ശരീരംവൃത്തിയാക്കല്‍, വിസര്‍ജ്യങ്ങള്‍ നീക്കല്‍ എന്നിവ ഉള്‍പ്പെടും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും പരിശോധിക്കും. അനുബന്ധരോഗങ്ങള്‍ക്ക്‌ ഡോക്ടറുടെ സേവനം ലഭ്യമാക്കും. അര്‍ഹിക്കുന്ന രോഗികള്‍ക്കാണെങ്കില്‍ മാസം 1200 രൂപയുടെവരെ മരുന്ന്‌ നല്‍കും. നിര്‍ധനരായ 14 പേര്‍ക്ക്‌ ഭക്ഷണക്കിറ്റും നല്‌കുന്നുണ്ട്‌. സാമ്പത്തികഭദ്രതയുള്ള വൃദ്ധര്‍ക്കും പ്രതിഫലംവാങ്ങാതെ വീട്ടില്‍ചെന്ന്‌ ശുശ്രൂഷനല്‌കും. വാരാന്ത്യത്തില്‍ നിലവില്‍ പരിചരണംനടത്തിവരുന്ന രോഗികളെപ്പറ്റിയുള്ള ചര്‍ച്ച, പുതിയ അപേക്ഷ പരിഗണിക്കല്‍ എന്നിവ നടക്കും.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, നഗരസഭാധികൃതര്‍, വ്യാപാരികള്‍ എന്നിവര്‍ നന്നായിസഹകരിക്കുന്നതായി മാസ്റ്റര്‍ പറയുന്നു. തളര്‍വാതരോഗികള്‍ക്കായി മണ്ണയാട്ടെ ഫിസിയോ തെറാപ്പി സെന്ററിന്റെയും സഹകരണമുണ്ട്‌.
മാഹി കോളേജില്‍ ദീര്‍ഘനാള്‍ എന്‍.എസ്‌.എസ്സിന്റെ ചുമതല വഹിച്ചിരുന്ന മാസ്റ്റര്‍ കോളേജില്‍ സാന്ത്വന ചികിത്സയുടെ സ്റ്റുഡന്റ്‌സ്‌ യൂണിറ്റ്‌ വിങ്‌ ആരംഭിച്ചിട്ടുണ്ട്‌. ഈരംഗത്തേക്ക്‌ കൂടുതല്‍ വളണ്ടിയര്‍മാര്‍ കടന്നുവരണമെന്നതാണ്‌ മാസ്റ്ററുടെ ആവശ്യം. മാഹിയുടെയും സമീപപ്രദേശങ്ങളുടെയും പരിധിവിട്ട്‌ സേവനമേഖല വിപുലപ്പെടുത്താനും മാസ്റ്റര്‍ ആഗ്രഹിക്കുന്നു.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍, വ്യാപാരഭവന്‍ ബില്‍ഡിങ്‌, പള്ളൂര്‍, മാഹി എന്നതാണ്‌ സൊസൈറ്റിയുടെ വിലാസം.

( Source:This is a report  by പി.പി.അനീഷ്‌കുമാര്‍ in Mathrubhumi daily)

July 04, 2009

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം കേസ്

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷനിലെ ആദ്യ കേസ്‌ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌. വളപട്ടണം പോലീസ്‌ ഐ.ടി. നിയമപ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസ്‌ അന്വേഷണത്തിനായി സൈബര്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൈമാറി.ഇന്നത്തെ വാര്‍ത്ത. കല്യാശ്ശേരി അരോളി മാങ്കടവിലെ ഷെറീഫാണ്‌ പരാതിക്കാരന്‍. ഇന്റര്‍നെറ്റ്‌ വഴി 80,000 അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ കബളിപ്പിച്ചുവെന്നാണ്‌ പരാതി. ഇപ്പോഴത്തെ വിനിമയനിരക്കുവെച്ച്‌ 37.68 ലക്ഷം രൂപ വരുമിത്‌. പീറ്റര്‍ ആന്‍േറഴ്‌സണ്‍, ഡാനിയല്‍ ഫോസ്റ്റര്‍, വില്യം ഡേവിഡ്‌സണ്‍ മൂര്‍, കവിത ചൗധരി, വിക്ടര്‍ ഒകാഫര്‍, ബരിസെര്‍ ഔദ്രഗോ എന്നിവരാണ്‌ എതിര്‍കക്ഷികള്‍. കഥയുടെ തുടക്കം നോക്കൂ.വെറുതെ പണം തരാമെന്ന്,അതും കോടിക്കണക്കിന് തരാമെന്നു പറഞ്ഞാല്‍‌ നമ്മുടെ ആളുകള്‍‌ എത്ര എളുപ്പത്തിലാണ് വിശ്വസിക്കുന്നത്! ബര്‍ക്കിനോഫാസയിലെ ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയില്‍ 1.5 കോടി അമേരിക്കല്‍ ഡോളറിന്റെ കുറി ഷെറീഫിന്‌ ലഭിച്ചുവെന്ന ഇന്റര്‍നെറ്റ്‌ സന്ദേശത്തോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. ഇത്‌ ലഭിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങളിലേക്കായി പല തവണയായി കണ്ണൂരിലെ ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, തളിപ്പറമ്പിലെ എസ്‌.ബി.ഐ. ബാങ്ക്‌ ശാഖകള്‍വഴി 80,000 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ചെടുത്തു എന്ന് പറയുന്നു.ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന ഷെറീഫ്‌ സ്വന്തം സമ്പാദ്യത്തിന്‌ പുറമെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്ന്‌ കടം വാങ്ങിയുമാണ്‌ പണം നല്‍കിയത്‌. എന്നാല്‍ വാഗ്‌ദാനമനുസരിച്ചുള്ള 1.5 കോടി ഡോളര്‍ ലഭിച്ചില്ല. ഇതിനിടെ പ്രതികളിലൊരാള്‍ ബ്രിട്ടീഷ്‌ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷെറീഫിന്റെ വീടും സന്ദര്‍ശിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ നിങ്ങളെന്തു പറയുന്നു? സൈബര്‍ ക്രൈം പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്ന് തോന്നുന്നുണ്ടോ?

June 12, 2009

നിങ്ങളറിഞ്ഞോ...!

നിങ്ങളറിഞ്ഞോ...! പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ ഇനി ഏജന്റുമാരുടെ സേവനം വേണ്ട. അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ മുന്നില്‍ മണിക്കൂറുകളോളം 'ക്യൂ'വിലും നില്‍ക്കേണ്ട. പിന്നെങ്ങനാ?

അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്ന തരത്തില്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന 'പാസ്‌പോര്‍ട്ട്‌ സേവനം' പദ്ധതിയിലൂടെയാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌. അപേക്ഷകന്റെ പേരില്‍ പോലീസ്‌ കേസ്സുകളുണ്ടോയെന്ന്‌ അറിയാനുള്ള പരിശോധനയും കമ്പ്യൂട്ടര്‍ വഴിയാകുന്നതോടെ, പോലീസുകാര്‍ വീട്ടിലും നാട്ടിലും വന്ന്‌ ചില്ലറ വാങ്ങാന്‍   നടത്തുന്ന പരിശോധന 'നടപടി'കളും ഒഴിവാകും.

തത്‌കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഒരുദിവസത്തിനകം ലഭിക്കും. സ്വകാര്യ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി (TCS)ചേര്‍ന്ന്‌ കേന്ദ്രമന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ്‌ പ്രൊജക്‌ട്‌  ജൂലായില്‍ തുടങ്ങും. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരിലും, ഉത്തരേന്ത്യയില്‍ ചണ്ഡീഗഢിലുമാണ്‌ പൈലറ്റ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നതത്രേ.

Technorati Tags:

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

June 09, 2009

മിഡ്ഡേ മീല്‍‌

ജാര്‍ഖണ്ഡിലെ  ഒര്   ജില്ലയാണ് ധന്‍ബാദ്‌ .അവിടന്ന് 290 കി മീ  അകലെയാണ്‌ റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്‌പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി  സ്‌കൂളില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന്‌  കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ?  വെന്തുമലച്ച പാമ്പിനെയാണത്രെ!

ഈ ഭക്ഷണം കഴിച്ച 70 ല്‍‌ പരം  കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ്‌  ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ്‌ ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്‌കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌ പഠിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഒളിവിലാണത്രെ.

May 26, 2009

മാതൃഭാഷ സംസാരിക്കുകയോ?

ങ്ഹാ... ജോലിക്ക് പോകുമ്പോള്‍‌   മാതൃഭാഷ സംസാരിക്കുകയോ?

"Talking Malayalam... you idiots, that too in my presence!  you both are sacked ! "

ജോലിസമയത്ത്‌ മലയാളം സംസാരിച്ചതിന്‌ രണ്ട്‌ നേഴ്‌സുമാര്‍ക്കെതിരെ ഡല്‍ഹി അപ്പോളോ ആസ്‌പത്രി അധികൃതര്‍ അച്ചടക്കനടപടിയെടുത്തുവെന്ന് രിപ്പോര്‍ട്ട്.


വൈകീട്ടുള്ള ഡ്യൂട്ടിക്ക്‌ ഹാജരാകുന്നതിനുവേണ്ടി പോകുന്നതിനിടയില്‍ ലിഫ്‌റ്റില്‍വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും മലയാളത്തില്‍ സംസാരിച്ചതാണ്‌ അച്ചടക്കനടപടിയെടുക്കാന്‍ കാരണമായി പറയുന്നത്‌. ഇവരുടെ പിന്നില്‍ ഉണ്ടായിരുന്ന നേഴ്‌സിങ്‌ സൂപ്രണ്ട്‌ ഉഷ ബാനര്‍ജിയാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ജോലിക്ക്‌ കയറാന്‍ സൂപ്രണ്ട്‌ സമ്മതിച്ചില്ലത്രെ. ആസ്‌പത്രിയിലെ കാര്‍ഡിയോ തൊറാസിക്‌ വാസ്‌കുലര്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്‌തിരുന്നവരോടാണ്‌  രാജിവെച്ച്‌ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്‌. ഹൃദയമില്ലാത്ത സൂപ്രണ്ട്‌ !


ഇത്തരം സംഭവങ്ങളൊന്നുമില്ലെങ്കില്‍  ഹ്യൂമണ്‍‌  റൈറ്റ്സിന്  ജോലിയില്ലാത്താകും. അതുകൊണ്ട്  സംഭവത്തെക്കുറിച്ച്‌ ദേശീയ ഹ്യൂമണ്‍  റൈറ്റ്സ്  കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌  എന്ന് പറയപ്പെടുന്നു..

May 18, 2009

അഞ്ചാം ചരമവാര്‍ഷിക ദിനം

DSCN0169

മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അഞ്ചാം ചരമവാര്‍ഷികദിനം ചൊവ്വാഴ്‌ച 19.05.2009 ആചരിക്കും

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

May 11, 2009

ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ

ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന്‌ തുടങ്ങും.

സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.

Criteria:

*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക്‌ മാര്‍ക്ക്‌ നല്‍കും.

*ഓല, പുല്ല്‌, തകരം, പോളിത്തീന്‍ ഷീറ്റ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക്‌ പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.

*സര്‍വേക്കായി രണ്ട്‌ ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്‌.

*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്‌, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം  BPL.പരിഗണനയിലേക്ക്‌ വരാവുന്ന കാര്യങ്ങളാണ്‌.

*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്‌. മാരകരോഗത്തിന്‌ അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക്‌ കടക്കാനാകും.

*കുടിവെള്ള സ്രോതസ്സ്‌, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ്‌ എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്‌.

*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്‌, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്‌, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട്‌ എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന്‌ നോക്കും.

*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത്‌ കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ്‌ BPL ലിസ്റ്റിലേക്ക്‌ പരിഗണിക്കുക.

 

*റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട്‌ താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.

Important:

സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത്‌ അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത്‌ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ്‌  സര്‍ക്കാര്‍ ശ്രമം.

 

Technorati Tags:

May 03, 2009

അന്ധവിദ്യാലയം പ്രവേശനം

കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടുപറമ്പിലെ മാതൃകാ അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 5നും 10നും ഇടയില്‍ പ്രായമുള്ള കാഴ്‌ചവൈകല്യമുള്ള കുട്ടികളുടെ രക്ഷതാക്കളാണ്‌ അപേക്ഷിക്കേണ്ടത്‌. കാഴ്‌ചവൈകല്യം മൂലം സാധാരണ സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക്‌ തുടര്‍ന്ന്‌ പഠിക്കാനും അവസരം ഉണ്ട്‌. സൗജന്യ താമസവും സ്‌കോളര്‍ഷിപ്പും ലഭിക്കും. അന്ധര്‍ക്കായുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനത്തിനും സൗകര്യമുണ്ട്‌. അപേക്ഷാ ഫോമിന്‌  താഴെ ക്കൊടുത്തിട്ടുള്ള വിലാസത്തില്‍ ബന്ധപ്പെടണം. അബ്‌ട്രൈബിന്റെ കീഴിലുള്ളതാണ്  ഈ സ്ഥാപനം.

ഹെഡ്‌മാസ്റ്റര്‍,

മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്‌,

ധര്‍മശാല,

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്‌ പി.ഒ,

കണ്ണൂര്‍ (ജില്ല),

പിന്‍: 670567

കൂടുതല്‍‌ വിവരണ്ങ്ങള്‍ക്ക് ഈ ഫോണ്‍‌ നമ്പറില്‍‌ വിളിക്കുക‍: 0497 2780626, 9446068446. 

 

Technorati Tags:

April 29, 2009

പപ്പി ഷെയിം!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ വൈകിയാണെങ്കിലും തിരിച്ചറിയാനും അതില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്‌  പറഞ്ഞ്കൊണ്ടാണ്  തിരഞ്ഞെടുപ്പിന് മുന്‍പ് വരെ  സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം.പിയുമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി കക്ഷി മാറിയത്. സത്യത്തില്‍ നരേന്ദ്ര മോഡിയുടെ വികസനമായിരുന്നല്ലോ ഇദ്ദേഹം പ്രശംസിച്ചിരുന്നത്. അപ്പോള്‍‌ ബി ജെ പിയിലല്ലെ ചേരേണ്ടത്?

 

കണ്ണൂരില്‍‌ പരിയാരത്ത്  ഒര് ആശുപത്രി  കൊണ്ടുവരാന്‍‌ പരിശ്രമിച്ച  ഒരാളാണ്  ഇപ്പോഴത്തെ സി എം പി നേതാവ്  എം വി ആര്‍‌.  പോരാതതിന്  അദ്ദേഹവും അബ്ദുള്ളയെപ്പോലെ സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം എല്‍‌  എ ഒക്കെയായിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു.  അബ്ദുള്ളക്കുട്ടിയടക്കം സി.പി.എമ്മിലെ യുവജന നേതാക്കള്‍ പലരും അന്ന്‌   പരിയാരം ആശുപത്രി ഉദ്ഘാടന സമയം ഉടുത്ത മുണ്ടഴിച്ച് പ്രധിഷേധിച്ചെന്ന്‌  ആ നേതാവു തന്നെ വെളിപ്പെടുത്തിയിരുന്നത്  ഓര്‍ക്കുമല്ലോ! രാഷ്ട്രീയമാണല്ലോ , പ്രസംഗിക്കുന്നത് പ്രവര്‍ത്തിക്കണമെന്ന്‌  ആര്‍ക്കാണ്  നിര്‍ബന്ധം?

എ.പി.അബ്ദുള്ളക്കുട്ടി  തുടര്‍ന്ന് പറഞ്ഞത് , പത്ത്‌ വര്‍ഷം പാര്‍ട്ടി തന്ന എം.പി സ്ഥാനം ഉപയോഗിച്ച ശേഷം നന്ദികേട്‌ കാണിച്ചുവെന്ന്‌ എന്നെ ആക്ഷേപിക്കുന്നവരുണ്ട്‌. എം.പി എന്ന നിലയില്‍ തനിക്ക്‌ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചുവാങ്ങിയിട്ടുണ്ട്‌. 10 കൊല്ലം കൊണ്ട്‌ 43 ലക്ഷം രൂപ പ്രകാശ്‌ കാരാട്ടിന്‌ സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനായിരുന്നു ഞാന്‍.  കോണ്‍‌ഗ്രസ്സില്‍‌  ചേര്‍ന്നത് കൊണ്ട്  കിട്ടുന്ന വരുമാനത്തിന് കോട്ടം തട്ടുകയില്ലെന്നാണോ വിവക്ഷ!  ‍പത്തു വര്‍ഷം കഴിയാന്‍‌ എതാനും ദിവസങ്ങളുള്ളപ്പോള്‍ ഈ സംഗതി  വിളിച്ചു പറയുന്നതെന്തേ?  കണ്ണൂര്‍  വികസനത്തെപ്പറ്റി  എന്തെങ്കിലും പറയരുതോ?

April 27, 2009

ദോഷ-ജലം

ജലദോഷം...പിന്നെ പറയണ്ട - മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌ അങ്ങിനെ ഭവിഷ്യത്തുകള്‍  പലതാണ്. എണ്ണതേച്ചുള്ള കുളി, പിന്നെ കുളി കഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്താതിരിക്കുക, അങ്ങിനെ പല കാരണങ്ങളുമാവാം ഈ ദോഷത്തിന്  കൂട്ടുനില്‍ക്കുന്നത്‌. പകരാനും പ്രചരിപ്പിക്കാനും വളരെ എളുപ്പം.

അതിരിക്കട്ടെ, മൂക്കടപ്പ് സഹിക്കാതെ വന്നാല്‍‌ എന്തു ചെയ്യും?

വിക്സ് വേപ്പറബ്ബ് മൂക്കിന്‍ തടവി നോക്കും. ചൂടുവെള്ളത്തില്‍‌ കലക്കി ആവി ശ്വസിച്ച് നോക്കും. നല്ല ഏക്ടീവായിട്ടുള്ള ആളാണെങ്കില്‍‌ വിക്സ് ഏക്ക്ഷന്‍‌  500  പോലുള്ള ഗുളിക കഴിക്കും. ( ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രകാലത്തോളം പഴക്കമുണ്ട്  ‘വിക്സെന്ന’  മള്‍ടിനേഷനല്‍ ബ്രേന്റിന് ) ഇതൊന്നും റിയാക്ക്ഷന്‍   ഉണ്ടാക്കിയില്ലെങ്കില്‍  വല്ല വൈദ്യരേയോ  ഡോക്ടറേയോ  ശരണം പ്രാപിക്കും.  ഒന്നു തുമ്മിയാല്‍‌ പോലും ഡോക്ടറുടെ ചെന്നു കാണുന്നവരും കുറവല്ല.

 

വൈദ്യരാണെങ്കില്‍‌ ഒര്   തൈലം തരും. നസ്യം ചെയ്തോളാന്‍ പറയും. പേര് കേട്ടാല്‍‌ ആറ്റം ബോമ്പ് പോലുള്ള ഒര് സ്പോടക വസ്തുവാണെന്ന് തോന്നും. തെറ്റില്ല. ‘അണുതൈലം’ അതാണ് പേര്.  രണ്ടു തുള്ളി മൂക്കിലോട്ട് വിട്ടുനോക്കൂ. പിന്നെ ‘സ്പോടനം സ്പോടനം  തന്നെ മൂക്കില്‍‌!’ അമിതമായാല്‍‌ തുമ്മലും വിഷമിപ്പിക്കും. ഹെര്‍‌ണിയ പോലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടായേക്കും.

 

അല്ലോപ്പതിയിലാണെങ്കില്‍‌ മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌  ഇവക്കൊക്കെ സഡ്ഡന്‍‌ ബ്രേയ്ക്കിടാനുള്ള കുറേ മരുന്നുകളുണ്ട്. ജനറല്‍‌ പ്രാക്ടീഷനറാണെങ്കില്‍‌ നാസീവിയന്‍‌,  ഒട്രിവിന്‍‌  തന്നെന്നിരിക്കും. സ്പെഷലിസ്റ്റാണെങ്കില്‍‌  സ്പ്രേ ആയിരിക്കും നിങ്ങള്‍ക്ക്  എഴുതിത്തരിക. ആദ്യത്തെത് വിഷമാണെങ്കില്‍‌ രണ്ടാമത്തേത് സ്റ്റീറോയിഡ് ആകാനാണ് സാദ്ധ്യത. പേരു തന്നെ ഇന്ത്യക്കാരെ പറ്റിക്കാനുള്ളതാണ്. നാസ+വിന്‍‌, ഓട്ട+വിന്‍ ‌- ഡോക്ടര്‍മാര്‍ക്ക്  ഓര്‍ക്കാന്‍‌ എളുപ്പമുള്ളവ.

 

അതുശരി, എറ്റവും മുന്തിയ നാട് അമേരിക്കയാണല്ലോ. അമേരിക്കക്കാരന്‍‌ തുമ്മിയാല്‍‌ നമുക്ക് ജലദോഷം നിശ്ചയം.  മൂക്കടപ്പിന് അമേരിക്കക്കാര്‍‌‌  എന്തു മരുന്നാണ് ഉപയോഗിക്കുന്നത് ? ‘അഫ്രിന്‍‌’  ഡോക്ടറൂടെ ചീട്ടില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഒരു നാസല്‍‌  സ്പ്രേ ആണിത്.  ഷെറിങ്ലോ എന്ന കമ്പനിയുടെതാണ്. ഇതിന്റെ പ്രോസസിങ് അറിഞ്ഞാല്‍‌ നമ്മളാരും ഇത്  ഉപയോഗിക്കില്ല. ഈ ജലദോഷ മരുന്നിനു വേണ്ടുന്ന ജലം സംഭരിക്കുന്നത്  ഇംഗ്ലീഷ്  ചാനലില്‍‌ നിന്നുമാണ്. ലോകത്തില്‍‌ എറ്റവും അധികം  കപ്പല്‍‌ ഗതാഗതമുള്ള, ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള  ഈ കടലിലെ വെള്ളം എത്രമാത്രം അശുദ്ദമായിരിക്കുമെന്ന്  ഊഹിക്കാമോ? ചെന്നയിലെ കൂവം നദിയിലെ വെള്ളത്തിനും കണ്ണൂരിലെ പടന്ന തോട്ടിലെ വെള്ളത്തിനും എക്സ്പോര്‍ട്ട്  ഓഡര്‍‌  കിട്ടുന്ന കാലം വിദൂരത്തിലല്ല!

Technorati Tags:

വയറ്റില്‍ ഡോക്ടറുടെ കൈയുറ

രോഗിയും ഡോക്ടരും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ പേരിലുള്ളതാണ്. ആ വിശ്വാസ ലംഘനത്തിന്ന്‍ പാത്രീഭൂതരാകുന്ന  രോഗികളുടെ  സ്തിതി ദയനീയമാണ്.  നഷ്ടപരിഹാരം നല്‍കി നില‍നിര്‍ത്താന്‍‌  കഴിയുന്ന ഒന്നല്ല വിശ്വാസം. ഓപറേഷന്‍‌ തീയേറ്ററുകളില്‍‌ വിവിധ ഉപകരണങ്ങള്‍‌ കൈകാര്യം ചെയ്യുന്ന്തിനനും  ഓപറേഷന്‍ കഴിഞ്ഞാല്‍‌ എണ്ണി നോക്കി തിട്ടപ്പെടുത്തുന്നതൊക്കെ പ്രൊസീജറിലുണ്ട്. ഡോക്ക്ടറൂടെ അശ്രദ്ധക്ക് കഷ്ടമനുഭവിക്കുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വേറൊരു സംഭവം കൂടി ചേര്‍ക്കപ്പെടുന്നു.  നടന്നത്  2003-ലാണെങ്കിലും ഇതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെടുന്നില്ല.

വാര്‍ത്ത:-

പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്ടറുടെ കൈയുറ വയറ്റിലകപ്പെട്ട സംഭവത്തില്‍ കായംകുളം സ്വദേശി മൈമുനത്ത്‌ ബീവിക്ക്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ എ. ലക്ഷ്‌മിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം 15,000 രൂപ നഷ്ടപരിഹാരം നല്‍കി. ശസ്‌ത്രക്രിയ നടത്തിയ ഡോ. രാധമ്മയില്‍ നിന്നാണ്‌ ആരോഗ്യവകുപ്പ്‌ തുക ഈടാക്കിയത്‌. ആലപ്പുഴ കടപ്പുറം വനിതാആസ്‌പത്രിയില്‍ 2003 മെയ്‌ 13നാണ്‌ ഡോ. രാധമ്മ, പരാതിക്കാരിയെ ശസ്‌ത്രക്രിയ ചെയ്‌തത്‌. 21ന്‌ മൈമുനബീവി ആസ്‌പത്രി വിട്ടു. വയറുവേദനയെ തുടര്‍ന്ന്‌ ഇതേ ഡോക്ടറെ സമീപിച്ചെങ്കിലും അവഗണിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എക്‌സ്‌-റേ എടുത്ത്‌ പരിശോധിച്ചപ്പോള്‍ കൈയുറ കണ്ടെത്തി. തുടര്‍ന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഓപ്പറേഷന്‍ നടത്തി ഇത്‌ പുറത്തെടുത്തു -മൈമുനയുടെ പരാതിയില്‍ പറയുന്നു.

ഇതുപോലുള്ള എത്രയെത്ര വാര്‍ത്തകള്‍‌!

Technorati Tags:

April 13, 2009

പ്രീയ വധൂവരന്മാരെ...

പുതിയ നിയമമനുസരിച്ച് കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത് പൊതു അറിവിനു വേണ്ടിയുള്ളതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുക.

1. വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികളില്‍ വരന് 21 വയസ്സും വധുവിന് 18 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്.
2. ഏത് പള്ളിയില്‍ / സ്ഥാപനത്തില്‍ വെച്ചാണോ വിവാഹം നടക്കുന്നത് ആ പള്ളി/ സ്ഥാപനം നിലകൊള്ളുന്ന തദ്ദേശഭദണ സ്ഥാപനത്തിലായിരിക്കണം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതാണ്.

3. വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ ഫോറം ഒന്നില്‍‌ മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, 4 സെറ്റ് ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനാവശ്യമായ സ്കൂള്‍ രേഖകള്‍, മതാചാര പ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയില്‍ ബന്ധപ്പെട്ട മതാധികാര സ്ഥാനം നല്‍കുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ വിവാഹം നടന്ന് 45 ദിവസത്തുനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം രജിസട്രേഷന്‍ ഫീസ് അടക്കേണ്ടതുമാണ്. (ഫോറം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ / പഞ്ചായത്തില്‍ ലഭ്യമാണ്)

4. ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം നടന്നതും 45 ദിവസ കാലയളവിനുള്ളില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യാതിരിക്കുകയും , അപ്രകാരം വിവാഹം നടന്ന തീയ്യതി, മുതല്‍ ഒരു വര്‍ഷക്കാലാവധി കഴിയാത്തതുമായ വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം 3 ല്‍ പറയുന്ന രേഖകള്‍ക്ക് പുറമെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ പാര്‍ലമെന്റ് അംഗത്തില്‍ നിന്നോ, നിയമ സഭാ അംഗത്തില്‍ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ 2 -ാം നമ്പര്‍ ഫോറത്തിലുള്ള ഒരു പ്രഖ്യാപനം ഹാജരാക്കേണ്ടതാണ്. .

5. ഈ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം നടന്നതും വിവാഹം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതുമായ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടുകൂടിയും പിഴ ഒടുക്കിയുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി അയക്കുന്നതിന് നിര്‍ദ്ദേശം 3 ല്‍ പറയുന്ന മെമ്മോറാണ്ടവും അനുബന്ധ രേഖകള്‍ക്കും പുറമെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിട്ടുള്ളസംയുക്ത അപേക്ഷ, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, 2-ാം നമ്പര്‍ ഫോറത്തില്‍ മെമ്പറുടെ സാക്ഷ്യപത്രം തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതാണ്.

6. ഈ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം ഈ ചട്ടം നിലവില്‍ വന്ന തീയ്യതി (29-2-2008) മുതല്‍ രു വര്‍ഷ കാലയളവിനുള്ളില്‍ നിര്‍ദ്ദേശം 3 ല്‍ പറയും പ്രകാരം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അപ്രകാരം ചട്ടം നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ നിര്‍ദ്ദേശം 4 ല്‍ പറയും പ്രകാരമേ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍വ്വാഹമുള്ളൂ.

7. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

January 20, 2009

എകൈ്‌സസുകാരുടെ എ‌ക്സറ്‌സൈസ്

കള്ളുഷാപ്പില്‍ കയറിയാല്‍ ഇറങ്ങാറാകുമ്പോഴേക്കും കൂട്ടുകാറ് തമ്മില്‍ ചില കശപിശ ഉണ്ടാകുന്നത് ഒരത്ഭുതമല്ല. അത് എകൈ്‌സസുകാര്‍ തമ്മിലായാല്‍ എന്തു ചെയ്യും? മാരാരിക്കുളം കള്ളുഷാപ്പില്‍ ഇങ്ങനെയൊരു സംഭവം. പണം വീതം വയ്‌ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ മദ്യലഹരിയില്‍ എകൈ്‌സസുകാര്‍ ഏറ്റുമുട്ടി - പത്റ വാര്‍ത്ത. ഞായറാഴ്‌ച കലവൂര്‍ ജംഗ്‌ഷന്‌ കിഴക്കുവശമാണ്‌ സംഭവം. ഒരു പ്രിവന്റീവ്‌ ഓഫീസര്‍ ഉള്‍പ്പെടെ നാലംഗ എകൈ്‌സസ്‌ സംഘം ആര്യാട്‌, മാരാരിക്കുളം തെക്ക്‌, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കള്ളുഷാപ്പുകളിലും വ്യാജമദ്യ വില്‌പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയ ശേഷം ഉച്ചയോടെ കലവൂരിലെ കള്ളുഷാപ്പില്‍ എത്തി ഭക്ഷണം കഴിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നിന്നും കിട്ടിയ പണം മദ്യലഹരിയില്‍ വീതംവയ്‌ക്കാന്‍ ആരംഭിച്ചപ്പോള്‍ തര്‍ക്കമായി. വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചപ്പോള്‍ കള്ളുഷാപ്പിലെ കുപ്പികളും ഗ്ലാസുകളും തകര്‍ത്തു. ബഹളം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍, എകൈ്‌സസുകാരെ അനുനയിപ്പിച്ച്‌ ജീപ്പില്‍ കയറ്റി യാത്രയാക്കി. യാത്രയ്‌ക്കിടയില്‍ കോമളപുരത്ത്‌ എത്തിയപ്പോള്‍ വീണ്ടും വഴക്കായി. ജീപ്പിനകത്ത്‌ കയ്യാങ്കളി നടന്നപ്പോള്‍ കോമളപുരം നിവാസികള്‍ ഇടപെട്ടു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്‌ എകൈ്‌സസ്‌ സംഘം ആലപ്പുഴയിലെ ഓഫീസിലേയ്‌ക്ക്‌ പോവുകയായിരുന്നു. ആലപ്പുഴയില്‍ നിന്നാണ്‌ സംഘം എത്തിയതെന്നാണ്‌ സൂചന. ഇത്‌ സംബന്ധിച്ച്‌ എകൈ്‌സസ്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌ എന്നാണറിയുന്നത്.

October 31, 2008

തെങ്ങുകയറ്റത്തൊഴിലാളികള്‍

കണ്ണൂരിലെ‍ തെങ്ങുകയറ്റത്തൊഴിലാളികള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ തൊഴില്‍ അവകാശ സംരക്ഷണ ദിനമായി ആചരിക്കും എന്നൊരു വാര്‍ത്ത കണ്ടു. തമിഴ്നാട്ടില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ ആരുണ്ട്?

October 22, 2008

ഉത്പാദനം,അതെന്തോന്നാ?

ഉത്പാദനം,അതെന്തോന്നാ?

വിലക്കയറ്റമുണ്ട്‌, അതിനെതിരെ ഹര്‍ത്താലും ബന്ദുമുണ്ട്‌. പലവര്‍ണത്തില്‍ കൊടിതോരണങ്ങളുമുണ്ട്‌. തീപ്പൊരി മുദ്രാവാക്യങ്ങളും ജാഥയും അടിപിടിയും അക്രമങ്ങളും കൊള്ളയുമെല്ലാമുണ്ട്‌. കള്ളുണ്ട്‌, കള്ളുകുടിച്ചുള്ള തുള്ളലുമുണ്ട്‌. തരിശുഭൂമിയുണ്ട്‌. തരിശിനെ മുതലാക്കാന്‍ ഭൂമാഫിയയുണ്ട്‌, ചെങ്ങറ സമരമുണ്ട്‌ എച്ച്‌എംടിയുണ്ട്‌, വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്‌. കമ്പോളവും കമ്മീഷനുമുണ്ട്‌. നെല്‍ക്കൃഷിയില്‍ നിന്നുള്ള ഉത്പാദനം മാത്രമില്ല. ഉത്പാദിപ്പിച്ചത്‌ കൊയ്യാന്‍ വിടില്ല.കൊയ്ത്‌ യന്ത്രം കൊണ്ടു വരാനും വിടില്ല. ഇതൊക്കെക്കഴിഞ് ഇപ്പോള്‍ പാര്‍ലിമെന്റിലെത്തി!

അപ്പഴേ പാവാറ് പരബ്രഹ്മത്തിന്റെ തലയിലടിച്ച് പറഞ്ഞില്ലേ തകരാറ് കേരളത്തിന്റെതാണെന്ന് ! മൂന്ന് നേരവും വയര്‍ നിറക്കരുതെന്ന് പറഞ്ഞില്ലേ?

പാലം കുലുങ്ങിയാലും പാവാര്‍ കുലുങ്ങില്ലെന്നറിയില്ലേ?

July 23, 2008

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല!

ഇത്‌ മനുഷ്യരാണ്‌, കരിങ്കല്‍ പ്രതിമകളല്ല! തൊഴില്‍ നിയമങ്ങളൊന്നും ഇവര്‍ക്ക്‌ ബാധകമല്ലേ? കാലില്‍ ഗം-ബൂട്ടോ, തലയില്‍ ക്രേഷ്‌-ഹെല്‍മെറ്റോ, കയ്യുറയോ ഇല്ലാതേയാണ്‌ ഇവര്‍- ജോലി ചെയ്യുന്നത്‌. മനുഷ്യാവകാശം,ലേബറ്‍... അങ്ങിനെ പല കമ്മീഷനും ഉണ്ടായിട്ടും ഇവ‍ര്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്നു. “നോക്കു കൂലി” വാങ്ങുന്ന തൊഴിലാളികളേ, നേതാക്കളേ, കണ്ണ്‌ തുറക്കൂ!

June 13, 2008

നാനാത്വത്തില്‍ ഏകത്വം !

കേന്ത്രസര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം കിട്ടുന്ന സമുദായങ്ങ‍ളുടെ പേരാണ് ചുവടെ കൊടുത്തിട്ടുള്ളത്. അര്‍ഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ലിസ്റ്റില്‍ ചേര്‍ക്കപ്പെടാതവര്‍ക്ക് അനുതാപങ്ങള്‍. അഗസ അമ്പലക്കാരന്‍ ആംഗ്ലോ ഇന്ത്യന്‍ അരേ മറാഠി ആര്യ ബില്ലവ ഭണ്ടാരി ചക്കാല ചക്രവര്‍ ചവളക്കാരന്‍ ചെട്ടി ദെവഡിഗ ദേവാംഗ ധീവര ഈഴവ ഈഴവാത്തി എഴുത്തച്ചന്‍ ഗണിക ഗഞ്ചം റെഡ്ഡി ഗെട്ടി ഗൌഡ ഹെഗ്ഡെ ഈഴുവര്‍ ജോഗി കടുപ്പട്ടന്‍ കൈക്കോലന്‍ കലാസി കളരിക്കുറുപ്പ്‌ കല്ലന്‍ മൂപ്പന്‍ കമ്മാരന്‍ കനഡിയാന്‍ കണിശു കാവുതീയന്‍ കാവടിയാരു കോട്ടയര്‍ കൃഷ്ണന്‍ വക കേരള മുതലി കൊങ്കുനവിത്തന്‍ കുടുമ്പി കുശവന്‍ കുമാരന്‍ ലത്തിന്‍ കത്തോലിക്കര്‍ മഡിവാള മലയക്കണ്ടി മാപ്പിള മറ്റ്‌ മുസ്ളീം(ഇതില്‍ ബോറ, കച്ചുമേമന്‍, നവയാത്ത്‌, തുറുക്കന്‍, ദഖാനി ഒഴിവാക്കിയിട്ടുണ്ട്‌) മറാഠികള്‍(ഇതില്‍ കാസര്‍ഗോട്‌ മറാഠികള്‍ ഒഴികെ) മറവന്‍ മരുതുവര്‍ മുഖാരി നാടാര്‍ നായ്കന്‍ ഓടന്‍ ഒഡ്ഡെ ബൊയന്‍ ( മലബാര്‍) പണ്ഡിതര്‍ പന്നിയര്‍ പട്ടാര്യ പെരുവണ്ണാന്‍(വാരണവര്‍) പുല്ലുവന്‍ റാജപുര്‍ റെഡ്ഡിയാര്‍ റെഡ്ഡിയാന്‍ സാരസ്വത അബ്ബ്രാഹ്മണര്‍ ക്രിസ്തുമതത്തിലേക്ക്‌ മാറിയ എസ്‌ സി സൌരാഷ്ട്രര്‍ ശാലിയ സേനായി തലവര്‍ (ഏലവനിയര്‍) എസ്‌ ഐ യു സി നാടാര്‍ തച്ചര്‍ തോല്‍കൊല്ലന്‍ ഠൊട്ടിയാന്‍ വടുവന്‍ വഡുഗന്‍ വടുകര്‍ (വടുകന്‍) വേലാന്‍ (വേലാര്‍) വാണിയന്‍(വണിക,വനിക വൈസ്യ,വനിഭ ചെട്ടി, വാണിയ ചെട്ടി, ആയിരവര്‍, നഗരത്താര്‍,വാനിയന്‍) വനിയര്‍ വക്കലിഗ വീരസൈവ (യോഗി ക്ഷ യോഗീശ്വര), വെട്ടുവ നവിതന്‍ വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണത്താന്‍) വിളക്കിത്തല നായര്‍ വിശ്വകര്‍മ (ആശരി,മൂശാരി,കല്ലാശാരി, കമ്മള,കരുവാന്‍, തട്ടാങ്കൊല്ലന്‍, മലയാള കമ്മല, പാണ്ടി,കമ്മാള, പെരുംകൊല്ലന്‍, പാണ്ടിതട്ടാന്‍, വില്‍കുറുപ്പ്‌,വില്ലാസന്‍, വിശ്വബ്രഹമണന്‍ ,ഠചന്‍, കല്‍തച്ചന്‍) യാദവ (കോലയ, അയര്‍, മയര്‍,മണിയാണി ,ഇരുമന്‍)

June 05, 2008

കുടിവെള്ളം

നമുക്ക്‌ അവശ്യമുള്ളതിലും അമ്പതിരട്ടി വെള്ളം മഴയിലൂടെ ലഭിക്കു നാടാണ്‌ കേരളം. 38,000 sq km ല്‍ നമുക്ക്‌ ഏകദേശം 300 cm മഴ കിട്ടുന്നു. ഇത്‌ ഏകദേശം 1,14,000 billion cubic metre വെള്ളത്തിന്‌ സമമാണ്‌. {3.2} കോടി ജനങ്ങള്‍ക്ക്‌ 365 ദിവസത്തേക്ക്‌ ,ഒരാള്‍ക്ക്‌ 200ലിറ്റര്‍ വീതം കണക്ക്‌ കൂട്ടിയാല്‍ 2,336 billion cubic metre മതിയാകും. ഇതിനര്‍ഥം ബാക്കി 1,11,664 billion cubic metre വെള്ളം പാഴാക്കുന്നുവെന്ന്‌ തന്നെ. എന്നിട്ടും കുടിവെള്ളത്തിന്‌ വേണ്ടി നെട്ടോട്ടമോടുകയാണ്‌ ജനങ്ങള്‍ .

എത്ര പരിസ്ഥിതി ദിനങ്ങള്‍ നമ്മള്‍ ആഘോഷിച്ചു? എത്ര 'മഴക്കുഴികള്‍' മരണക്കുഴികളായ്‌ മാറി? എന്നാണ്‌ നമ്മള്‍ ബോധവാന്‍മാരാകുക?

June 01, 2008

ഒന്നായ നിന്നെയിഹ രണ്ടെന്നു...

കേരളത്തില്‍ ഈയ്യിടെയായി പല സ്വാമിമാരും അവരുടെ വിശ്വരൂപം കാണിച്ചു. ഇവര്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ മറവില്‍ യഥാര്‍ഥ വിശ്വാസത്തെയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെയും നശിപ്പിക്കാനുള്ള ഒര്‌ ശ്രമം കൂടി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്‌ കാണാം. ഈ പോക്ക്‌ ശരിയല്ല.
ഹിന്ദു മതത്തില്‍പെട്ട സ്വാമികളാണ്‌ കൂടുതലായും അടി വാങ്ങിയത്‌. എല്ലാ സ്വാമിമാരും കള്ളന്‍മാരോ കുറ്റവാളികളോ അല്ല. വ്യാജന്‍മാരെ പൊലീസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കണം. കള്ളന്‍മാര്‍ക്കെല്ലാം ഉന്നതങ്ങളില്‍ നിന്നു പിന്തുണ ഉണ്ടായിരുന്നതായാണ്‌ പത്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. കോടികളുടെ സാമ്പത്തിക ഇടപാടു നടത്താന്‍ സന്തോഷ്‌ മാധവനെ പോലുള്ള കള്ള സ്വാമിമാര്‍ക്ക്‌ സാധിക്കുത്‌ എങ്ങിനേയാണ്‌? ഉന്നതന്‍മാരുമായുള്ള ബന്ധമുള്ളതു കൊണ്ടല്ലെ? ഇണ്റ്റര്‍പോള്‍ റെഡ്‌ കോര്‍നര്‍ നോട്ടീസ്‌ കിട്ടിയിട്ടും "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍" കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതാരാണ്‌? തല്‍പര കക്ഷികള്‍ തന്നെ !
ഗുരുവായൂരിലെ ഒര്‌ സ്വാമിയെ നാലു തവണ ഒര്‌ മന്ത്രി ആശ്രമത്തില്‍ സന്ദര്‍ശിക്കുകയും രേഖാമൂലം പിന്തുണ അറിയിക്കുകയും ചെയ്‌തതായി പത്രവാര്‍ത്തകളില്‍ കാണുന്നു. ആള്‍ദൈവങ്ങളുമായി ബന്ധം മന്ത്രിക്കാവാമെങ്കില്‍ സാധാരണക്കാരണ്റ്റെ കാര്യം പറയാനുണ്ടോ? സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ശരിയായ ചികിത്സ കിട്ടാതെ മറ്റു വഴികള്‍ തേടുന്ന ജനങ്ങളാണ്‌ ഏറ്റവുമധികം LIG-കള്ള സ്വാമിമാരുടെ കെണിയില്‍ പെട്ട്‌ ഉഴലുന്നത്‌. പണക്കാര്‍ തേടുന്നത്‌ HIG-സ്വാമിമാരേയാണ്‌.
സ്വാമിമാര്‍ക്കും റൊട്ടിയും, വസ്ത്രവും, പാര്‍പ്പിടവും വേണ്ടേ? ഇതില്‍ നിയന്ത്രണം വരുത്തുന്നതില്‍ തെറ്റില്ല. ഒരു സന്ന്യാസിയും വന്‍രീതിയില്‍ ധനം സമ്പാദിക്കരുത്‌. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ പാലിച്ച്‌ വേണം എത്‌ അശ്രമവും പ്രവര്‍ത്തിക്കാന്‍. സാമ്പത്തിക സ്രോതസിനെ കുറിച്ച്‌ സംശയം തോന്നിയാല്‍ പൊലീസ്‌ അത്‌ അന്വേഷിക്കണം. കള്ളന്‍മാരാണെങ്കില്‍ അറസ്റ്റു ചെയ്യണം. അതിന്‌ ദുബായിലോ മറ്റ്‌ രാജ്യങ്ങളിലോ ഉള്ളവരുടെ ആവലാതിക്ക്‌ കാത്ത്‌ നില്‍ക്കരുത്‌. ഇന്നാട്ടില്‍തന്നെ 60000രൂപക്ക്‌ മേലെ വരുമാനമുണ്ടെങ്കില്‍ വരുമാന നികുതി കൊടുക്കണം (2006ന്‍ മുന്‍പ്‌) അഞ്ചുലക്ഷത്തിനു മേലെ വിലയുള്ള സ്വത്ത്‌ റെജിസ്റ്റര്‍ ചെയ്യാന്‍ PAN നമ്പറുണ്ടായിരിക്കണം. മനുഷ്യദൈവങ്ങള്‍ക്ക്‌ ഇതെങ്ങനെ ബാധകമാകും?
വാല്‍കഷ്ണംഃ പോലീസോട്‌ "നിങ്ങള്‍ എന്നെ തല്ലരുത്‌, സത്യത്തില്‍ ഞാന്‍ ബ്രഹ്മചാരിയായ സന്യാസി തന്നെയാണ്‌, അരക്ക്‌ മേലേയാണെന്നു മാത്രം!"

May 21, 2008

Payyaambalam Beach & visitors

ഇത് കണ്ണൂരിലെ പയ്യാമ്പലം ബീച്ച് ആണ് . ഒരറ്റത്ത് പൊതു ശ്മശാനമുണ്ട്. ബീച്ചിനെ വേര്പെടുത്തുന്ന ഒരു ക്രീക്ക് കടന്നു പോകാനായി ഒരു പാലവും അതിനു സമാന്തരമായ പാതയിൽ E.K.Nainar പോലുള്ള പ്രമുഖ നേതാക്കന്മാരുടെ ഓർമ്മക്കായുള്ള മണ്ഠപവും ഒക്കെ കാണാം.

July 14, 2007

ജഡം

'ശരീരദാനം മഹത്‌കര്‍മ്മം' ആണെന്ന്‌ ആള്‍ക്കാരെ ബോധ്യപ്പെടുത്തി അതിനവരെ സന്നദ്ധരാക്കുന്ന ഒര്‌ സംഘടന കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മരിച്ചാല്‍ തന്റെ മൃതദേഹം എന്തു ചെയ്യണമെന്ന് ഒര്‌ വ്യക്തി ഒസ്യത്ത്‌ മൂലം അറിയിക്കപ്പെടുന്നതാണ്‌ ഇതിന്റെ രീതി. സ്ഥലത്തെ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ ഒസ്യത്ത്‌ രജിസ്റ്റര്‍ചെയ്തശേഷം ലാമിനേറ്റ്ചെയ്ത്‌ നല്‍കുന്ന ഒസ്യത്ത്‌ അവരവരുടെ വീടുകളില്‍ ആളുകള്‍ കാണും വിധം തൂക്കിയിടണമെന്നാണ്‌ വ്യവസ്ഥ. ഒരാളുടെ ആഗ്രഹം പൂര്‍ത്തിയാക്കാനും മറ്റുള്ളവരെ ബോധവത്‌കരിക്കാനും കൂടിയാണിത്‌. ഇത്തരത്തില്‍ ഒരാള്‍ ചെയ്യുമ്പോള്‍ അയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ശരീരം ദാനംചെയ്യേണ്ട ഒന്നാണെന്ന തിരിച്ചറിവ്‌ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകും. "എന്റെശരീരം മറ്റുള്ളവര്‍ക്ക്‌ ഉപയുക്തമാക്കാന്‍ ശ്രമിക്കണം...എന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ അതും വേണ്ടവര്‍ക്ക്‌ നല്‍കണം..." "AWAKE" എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ശരീരദാന ഒസ്യത്തിലെ വരികളാണിത്‌. ശരീരദാനം ചെയ്യാന്‍ ഒസ്യത്ത്‌ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ മരണ ശേഷം നിശ്ചിത സമയത്ത്‌ ബന്ധപ്പെട്ട ആസ്പത്രി അധികൃതരെയോ ഡോക്ടറെയോ അറിയിച്ചാല്‍ മതി. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ജില്ലയില്‍ 65 പേര്‍ ശരീര ദാന ഒസ്യത്ത്‌ രജിസ്റ്റര്‍ചെയ്തതായിട്ടാണ്‌ അറിവ്‌.ശരീരദാനത്തിലൂടെ സമൂഹത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമേണ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്‌ സംഘടനാ ഭാരവാഹികള്‍ വിശ്വസിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളും ശേഷക്രിയകളും ചെയ്യരുതെന്ന ഒര്‌ നിര്‍ദ്ദേശവും ഒസ്യത്തിലുണ്ട്‌.

July 09, 2007

ഇത്‌ ഒരു പുതിയ അറിവല്ല

ലഹരി ചേര്‍ത്ത അരിഷ്ടം കേരളത്തിലെ ഒട്ടേറെ കടകളില്‍ പരസ്യമായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്‌. എക്സൈസ്‌ അധികൃതരോ ആരോഗ്യ വകുപ്പധികൃതരോ നടപടിയെടുക്കുന്നില്ലായെന്ന പരാതിയും. പലചരക്ക്‌ കടകളിലും ബേക്കറികളും കൂള്‍ബാറുകളിലും അരിഷ്ട വില്‍പന നിര്‍ബാധം നടക്കുന്നുണ്ടത്രെ. ഇത്‌ കണ്ണൂരിലെക്കാര്യമാണ്‌ ഞാന്‍ പറയുന്നത്‌. രക്തവര്‍ധനയ്ക്കും വാതം, കടച്ചില്‍ എന്നിവ മാറാനും അത്യുത്തമം എന്ന അവകാശപ്പെടുന്ന ലേബലിലാണ്‌ മൂന്നുതരം അരിഷ്ടങ്ങള്‍ മാര്‍കെറ്റ്‌ ചെയ്യുന്നത്‌. വ്യത്യസ്ത പേരുകളിലുള്ള ഇവ കൂട്ടികലര്‍ത്തി കഴിച്ചാല്‍ പിന്നത്തെ കാര്യം പറയേണ്ടത്രെ ! വിലയോ 100 മില്ലിക്ക്‌ 15 രൂപ മാത്രം. ബള്‍ക്ക്‌ പര്‍ച്ചേസ്‌ നടത്തിയാല്‍ ഹെവി ഡിസ്കൗണ്ട്‌. മറ്റു കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ അരിഷ്ട വില്‍പന നടക്കുന്നുതായാണ്‌ അറിയുന്നത്‌. പാന്‍മസാലയ്ക്കും മറ്റും എതിരെ അധികൃതര്‍ രംഗത്തുവന്നത്‌ കൊണ്ടാണൊ ഈ പുതിയ തന്ത്രം ?

July 07, 2007

മുദ്രാവാക്യം ഇങ്ങനേയും !

കുറച്ചു ദിവസം മുന്‍പ്‌ 'മാതൃഭൂമി'യില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയും ജീവനക്കാരെയും "വെള്ളപുതപ്പിച്ചുകിടത്തുമെന്ന്‌" മുദ്രാവാക്യം വിളിച്ചതായി പത്രത്തില്‍ കണ്ടു. നമ്മള്‍ ഇത്രയും തരം താണു പോയല്ലോ എന്നാലോചിക്കുമ്പോള്‍ പഴയ വേറൊരു വേദനാജനകമായ മുദ്രാവാക്യമാണ്‌ ഓര്‍മ്മ വരുന്നത്‌. "കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്തേ പോകാതേ ? " തൊള്ളായിരെത്തെഴുപതിലോ മറ്റോ കേട്ടതായാണ്‌ ഓര്‍മ്മിക്കുന്നത്‌. അക്കാലത്ത്‌ സുഖമില്ലാതെ കിടക്കുന്ന എ കെ ജിയെ ഉദ്ദേശിച്ചിട്ടുള്ളതാണ്‌ ഈ വിളി. ഇത്തരം മുദ്രാവാക്യം ഇനിയെങ്കിലും വിളിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഏതു രാഷ്ട്രീയക്കാരനായാലും കേരളത്തിന്റെ പുരോഗമനത്തിനും സല്‍ക്കീര്‍ത്തിക്കും തുരംഗം വെക്കാനേ ഇതു പൊലുള്ള കാര്യങ്ങളുതവുകയുള്ളൂ എന്ന് നാം എന്നാണ്‌ മനസ്സിലാക്കുക?

July 04, 2007

മനുഷ്യത്വം വറ്റി വരണ്ട നമ്മുടെ നാട്

നിങ്ങളും വായിച്ചു കാണും ഈ വാര്‍ത്ത. കോട്ടയം എം.ആര്‍.എഫിലെ ജീവനക്കാരനായ, വടവാതൂരില്‍ വാടകയ്ക്ക്‌ താമസിക്കുന്ന എം.കറുപ്പുസ്വാമിയുടെയും പാര്‍വ്വതിയുടെയും മകള്‍ ശിവകാമി എന്ന 14 വയസ്സ്‌ പ്രയമുള്ള വിദ്യാര്ഥിനിയുടെ മൃതദേഹവുമായാണ്‌ രക്ഷിതാക്കള്‍ നഗരസഭാ ശ്മശാനത്തിന്‌ മുന്നില്‍ കാത്തുനിന്നത്‌. അധികൃതരുടെ അനുവാദത്തിനായി രക്ഷിതാക്കള്‍ക്ക്‌ രണ്ടുമണിക്കൂരിലധികം കാത്തുനില്‍ക്കേണ്ടിവന്നു. വിശദാംശത്തിലേക്ക് കടക്കുന്നില്ല. ഏകമകളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തോടൊപ്പം അധികൃതരുടെ 'പരീക്ഷണം'കൂടിയായപ്പോള്‍ ആ മതാപിതാക്കള്‍ എന്തുമാത്രം തളര്‍ന്നിരിക്കും ? രാഷ്ട്രീയത്തില്‍ ഉത്ബോധരായ കേരള ജനത എന്നാണ്‌ മനുഷ്യത്വം വീണ്ടെടുക്കുക ? മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു എന്നതില്‍ നമുക്കാശ്വാസം കണ്ടെത്താം.

July 03, 2007

ദരിദ്ര കേരളം

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്തയാണിത്‌. നിങ്ങളും വായിച്ചു കാണും. ഭക്ഷണവും മരുന്നും ലഭിക്കാതെ പെരുമ്പാവൂരിലെ ഒര്‌ വൃദ്ധന്‍ മരിച്ചു. കാര്യം അറിയാതെ, ബുദ്ധിമാന്ദ്യമുള്ള മകന്‍ ഒരാഴ്ചയോളം ഒപ്പം കഴിഞ്ഞു. ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ്‌ പുഴുവരിച്ച മൃതദേഹം കണ്ടത്‌. മകന്‍ അയ്യപ്പന്‍കുട്ടി അച്ഛനോടൊപ്പമായിരുന്നു താമസം. 56 വയസ്സുള്ള അയ്യപ്പന്‍കുട്ടി അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞില്ല ! ദാരിദ്ര്യവും രോഗവുമാണ്‌ വൃദ്ധന്റെ മരണകാരണമത്രെ. നാട്ടുകാര്‍ ഇടയ്ക്കൊക്കെ എത്തിച്ചിരുന്ന ആഹാരമാണ്‌ ഇവര്‍ കഴിച്ചിരുന്നത്‌. അയ്യപ്പന്‍കുട്ടിക്കു തൊഴിലില്ല. പട്ടികവിഭാഗക്കാരായ ഇവര്‍ക്ക്‌ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ലെന്ന്‌ പറയപ്പെടുന്നു. അടുത്തുള്ളവരുടെ സഹായം ഇവര്‍ ആവശ്യപ്പെടാറില്ലായിരുന്നു. എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍ വാങ്ങാറുണ്ടായിരുന്നെന്നു മാത്രം. ദിനം തോറും ഇതുപോലുള്ള എത്ര ദയനീയ വാര്‍ത്തകളാണ്‌ നമ്മളുടെ കണ്മുന്നിലൂടെ മിന്നിമറയുന്നത്‌. രാഷ്ട്രീയത്തില്‍ ഉദ്ബോധരായ കേരള ജനത എന്നാണ്‌ ദാരിദ്ര്യ മോചനം നേടുക ?

June 08, 2007

ഞങ്ങള്‍ക്കും അമ്പത്‌ തികയുന്നു !

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവര്‍ണ്‍മന്റ്‌ അമ്പത്‌ കൊല്ലം പൂര്‍ത്തിയായത്‌ ആഘോഷിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു അദ്ധ്വാനിക്കുന്ന വിഭാഗം 'എന്നും പോലെ ഇന്നും' എന്ന നിലയില്‍ തങ്ങളുടെ സേവനം തുടരുന്നു. കേരളത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ്‌ തുടങ്ങിയിട്ട്‌ വര്‍ഷം 50 പൂര്‍ത്തിയാവുന്നു. 1956 ലാണ്‌ കേരളത്തില്‍ ആദ്യമായി ഓട്ടോറിക്ഷ സര്‍വ്വീസ്‌ തുടങ്ങിയതെന്ന്‌ കരുതപ്പെടുന്നു. ഇറ്റലിയില്‍ നിന്നാണ്‌ ആദ്യമായി ഇറക്കുമതിചെയ്തത്‌. ആ സൈക്കിള്‍ റിക്ഷക്ക്‌ ബോഡിയുണ്ടായിരിന്നില്ല. മുന്നില്‍ ഗ്ലാസ്‌ മാത്രമുണ്ടാകും. കട-കട ശബ്ദത്തോടെ ഓടുന്ന ഈ ശകടത്തിനെ ഓട്ടുന്നവന്റെയും യാത്ര ചെയ്യുന്നവരുടേയും വാരിയെല്ല്‌ കിടന്നടിക്കുമായിരുന്നത്രെ. ഇന്നും താറിടാത റോഡില്‍ ഓട്ടുമ്പോള്‍ സ്ഥിതി ഇതു തന്നെ. 1960 -ലാണ്‌ ലാംബ്രട്ട കമ്പനി വക നവീകരിച്ച ഓട്ടോറിക്ഷകള്‍ ഇറക്കാന്‍ തുടങ്ങിയത്‌. ഇന്ന്‌ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ആയിരക്കണക്കാണ്‌. ജനകീയ വാഹനമായ ഓട്ടോറിക്ഷ നിരത്തുകള്‍ കീഴടക്കി സര്‍വ്വീസ്‌ തുടരുമ്പോഴും അത്‌ ഓടിക്കുന്നവരുടെ ദൈന്യതകളും പരാതികളും വര്‍ദ്ധിക്കുകയാണ്‌. വൈകിയെത്തുന്ന യാത്രക്കാര്‍ക്കുവേണ്ടി പാതിരാത്രിയെന്നോ പുലര്‍ച്ചയെന്നോ ഭേദമില്ലാതെ റെയില്‍വെ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും കാത്തിരിക്കുന്ന ഓട്ടോക്കള്‍. ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച്‌ വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്‌. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്‌. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്‌. കേരളത്തിലെ മറ്റ്‌ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന അനുകൂല്യങ്ങളൊന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക്‌ കിട്ടുന്നില്ലെന്നാണ്‌ പറയപ്പെടുന്നത്‌. അതേ സമയം ദൂരവും ചാര്‍ജ്ജും തമ്മിലുള്ള അവ്യക്തതയും യാത്രാക്കാരും ഓട്ടോഡ്രൈവര്‍മാരുമായി വാക്കേറ്റത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നതും ഒരു നഗ്നസത്യമായ്‌ അവശേഷിക്കുന്നു.

June 04, 2007

അത്‌ നാളെയാണ്‌ !

പുകഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന ലോക പരിസ്ഥിതിദിനം 5-ജൂണ്‍ മാസമാണ്‌. പ്രമുഖന്മാര്‍ പലരും ഒന്നോ രണ്ടോ മുരുക്കിന്‍ തൈയ്യോ മറ്റോ നട്ട്‌ നാട്ടുകാരോട്‌ സംരക്ഷിക്കാന്‍ പറഞ്ഞെന്നിരിക്കും. തമിഴ്‌നാട്ടില്‍ മുഖ്യന്റെ കഴിഞ വറ്ഷത്തെ 83ാ‍മത്തെ ജന്മദിനത്തിന്‌ അനുയായികള്‍ 83,00,000 (ലക്ഷം തന്നെയാണെന്നാ ഒര്‍ക്കുന്നത്‌) മരങ്ങള്‍ നട്ടുവെന്നാ കണക്ക്‌. ഇത്തവണ എണ്ണമൊന്നും അത്ര വ്യക്തമായി പറഞ്ഞു കേട്ടില്ല. ഒന്നോ രണ്ടോ പേരിന് വേണ്ടീ നടുന്നത് ടി വി യില്‍ കണ്ടു. ‍ഹൈവേക്കു വേണ്ടി മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്ക്‌ ഇവിടെയാര്‍ക്കും അത്ര പ്രശ്നമല്ല. അതിരാവിലെ ചെന്നയിലും പരിസരത്തും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൂട്ടിയിട്ട്‌ കത്തിക്കുന്ന ചപ്പും ചവറും പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളുടെയും മറ്റും കാര്യം ആലോചിച്ചാല്‍ തല ചുറ്റും. പ്ലാസ്റ്റിക്‌ കത്തിക്കുന്നതിലൂടെ ഡയോസ്കിന്‍ 'വിഷപ്പുക' പടരുന്നു. ഇതിന്‌ പുറമെ ചെന്നൈ നഗരവാസികള്‍ രാവും പകലും വ്യത്യാസമില്ലാതെ കൂവം നദിയിലെ വിഷപ്പുക ശ്വസിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ എത്രയായി? ആ പുഴക്കരികില്‍ തന്നെയാണ്‌ ഭരണകൂടം സ്ഥിതി ചെയ്യുന്നത്‌. ഈ സമയത്താണ്‌ തമിഴ്‌നാട്‌ മുഖ്യന്‍ എം എല്‍ എ പദവിയുടെ അമ്പതാം വര്‍ഷികവും, 84 ാ‍ം ജന്മദിനമൊക്കെ കേമമായിക്കൊണ്ടാടുന്നത്‌. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമാണെങ്കില്‍ സ്വര്‍ണ്ണനൂലില്‍ നെയ്തെടുത്ത 'സില്‍ക്‌ ഷാള്‍' കൊണ്ട്‌ മുഖ്യനെ 'പൊന്നാടയണിയിക്കാന്‍ നേരം ശരിയായിരിക്കുന്നു. വ്യക്തിയാരാധനയുടെ മൂര്‍ദ്ധന്യം! പ്ലാസ്റ്റിക്‌ കത്തിക്കുമ്പോള്‍ പുറത്തുവരുന്നത്‌ വിഷവസ്തുവായ ഡയോക്സിനും (ടെട്രോക്ലോറം ഡൈബീന്‍സോ ഡയോക്സിന്‍) ഹൈഡ്രജന്‍ ക്ലോറൈഡും മറ്റുമാണ്‌. മിക്ക നഗരങ്ങളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. ഡി.ഡി.ടിയെക്കാള്‍ രണ്ട്‌ ലക്ഷം മടങ്ങ്‌ വിഷാംശമുണ്ട്‌ ഡയോക്സിന്‌ എന്നാണ്‌ വിദഗ്ദ ഭാഷ്യം. ഡയോക്സിന്‍ നേരിട്ടും മാംസാഹാരത്തിലൂടെയും പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയിലൂടെയും മനഷ്യനിലെത്തും. കാന്‍സര്‍, ഞരമ്പുസംബന്ധമായ അസുഖങ്ങള്‍, പ്രത്യുല്‍പാദന വൈകല്യം തുടങ്ങിയവയ്ക്ക്‌ ഡയോക്സിന്‍ കാരണമാകാറുണ്ട്‌ എന്നൊക്കെ കേട്ട്‌ കാതുകള്‍ മരവിച്ചു. ചെന്നൈനഗരത്തിന്റെ അതിരുകള്‍ തെക്ക്‌ ഗിണ്ടി മുതല്‍ വടക്ക്‌ ടോള്‍ഗേറ്റ്‌ വരെയും,കിഴക്ക്‌ മെറീന മുതല്‍ പടിഞ്ഞാറ്‌ ആണ്ണാനഗരം വരെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുള്ള 'കുപ്പ' കൂട്ടിയിട്ട്‌ കത്തിക്കുന്നത്‌ വടക്കു കൊടുങ്ങയൂരിലും തെക്ക്‌ കുറേ ഭാഗം താമ്പരം 'കിഷ്കിന്ദ'ക്കടുത്തുമാണ്‌. പള്ളിക്കരനായ്‌ പോലുള്ള ജലശ്രോതസ്സുകള്‍ വേറെയും ദുരുപയോഗപ്പെടുത്തുന്നുണ്ട്‌. രാവിലെ കത്തിക്കുന്ന മാലിന്യങ്ങള്‍ കാലത്ത്‌ ജോലിക്ക്‌ പോകുന്നവരെ നല്ലപോലെ വിഷമിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന്‌ രാവിലെ നടക്കാനിറങ്ങുന്നവരും യാത്രക്കാരും സമീപവാസികളുമെല്ലാം ഈ വിഷപ്പുക ശ്വസിക്കുന്നു. എന്നിട്ടും...! ശീലിച്ചതല്ലേ പാലിക്കൂ?

March 21, 2007

എ കെ ജി - ഒര്‌ അനുസ്മരണം (22 03 2007)

വ്യക്തമായ ആദര്‍ശലക്ഷ്യങ്ങളോടെ മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച പ്രശസ്തനായ ഒരു വലിയ രാഷ്ട്രീയ നേതാവാണ്‌ ശ്രീ എ കെ ഗോപാലന്‍. കര്‍ഷകപ്രസ്ഥാന വളര്‍ച്ചക്ക്‌ വേണ്ടി എ കെ ജി അനുഷ്ഠിച്ചിട്ടുള്ള ത്യാഗം നിസ്തുലമാണ്‌. കണ്ണൂര്‍ ജില്ലയിലെ മാവിലായി എന്ന സ്ഥലത്ത്‌ ഒരു പ്രശസ്ത നായര്‍ കുടുമ്പത്തിലാണ്‌ എ കെ ജി ജനിച്ചത്‌. ആയില്ലത്ത്‌ കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ എന്നാണ്‌ മുഴുവന്‍ പേര്‌. 37 വയസ്സുവരെ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്നെങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയും സോവിയറ്റ്‌ വിരോധവും സ്വീകാര്യമല്ലാത്തതിനാല്‍ പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ്‌-ലെനിസ്റ്റ്‌ നയങ്ങളില്‍ നിന്നും വ്യതിചലിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ്‌-ഡാങ്കേ ഗ്രൂപ്പില്‍നിന്നും വിട പറയേണ്ടതായി വന്നു. അനീതിക്കും,അഴിമതിക്കും,ഭീഷണിക്കും,ഭീകരതക്കും എതിരെ പോരാടി 1947 ആഗസ്റ്റ്‌ 15-ന്‌ ഭാരതം സ്വതന്ത്രമായപ്പോളും കണ്ണൂര്‍ സെന്റ്രല്‍ ജയിലഴികള്‍ക്ക്‌ പിന്നില്‍ കഴിയേണ്ടി വന്ന ഈ വിപ്ലവകാരിയുടെ ത്യാഗം ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശ്ശനമാവുമാറാകട്ടെ.

March 05, 2007

പ്രതിഷേധം

Yahoo the Multinational,
It is learnt that Yahoo India had lifted contents from the postings of some blogger of Malayalam language, when it was first launched . It seems you are reluctant to own it's moral responsibility. It is also learnt that you seems to accuse Messrs. WebDunia, another company as they are the content provider for you. The contents were displayed on Yahoo domain and not on Webdunia's Domain. This is blatant plagiarism.You own an unconditional apology to bloggers for this misdeed which is certainly unethical by any standard.
( Note: ഈയ്യിടെ തുടങ്ങിയ യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് ചില പാചക-കുറിപ്പുകള്‍ കോപ്പിയടിച്ചിട്ടതായി കണ്ടു. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍ പോലും ഇത്രയും നാളായിട്ട് യാഹൂ തയ്യാറായിട്ടില്ല എന്നാണറിവ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണത്രേ. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത് യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. ബ്ലോഗറ്മാരെ സംബന്ധിച്ചിടത്തോളം യാഹൂവാണ് ഉത്തരവാദികള്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍‌കിട കുത്തക കമ്പനിയുടെ ഇത്തരത്തിലുള്ള പണികള്‍ക്ക് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് യാഹൂക്കമ്പനി മാപ്പ് പറയേണ്ടത് ആവശ്യമാണ്.) Links that justify my protest are given below: http://viswaprabha.blogspot.com/2007/03/blog-post.html http://kariveppila.blogspot.com/2007/03/blog-post.html http://mallu-ungle.blogspot.com/2007/03/yahoos-copyright-infringement-on.html http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html http://grahanam.blogspot.com/2007/03/blog-post.html http://myinjimanga.blogspot.com/2007/02/yahoo-india-and-content-theft.html http://myinjimanga.blogspot.com/2007/02/yahoo-plagiarizes-contents-and-blames.html http://myinjimanga.blogspot.com/2007/02/bloggers-protest-event-against-yahoo.html http://suryagayatri.blogspot.com/2007/03/my-protest-against-plagiarisation-of.html http://copyrightviolations.blogspot.com/2007/03/it-is-little-amusing-amazing-and.html http://chintyam.blogspot.com/2007/02/blog-post_28.html http://cibu.blogspot.com/2007/03/blog-post.html http://labnol.blogspot.com/2007/02/yahoo-india-rejects-web-plagiarism.html http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html http://sankuchitham.blogspot.com/2007/03/blog-post.html http://www.mathrubhumi.com/php/newsFrm.php?news_id=1210894&n_type=NE&category_id=3&Farc= http://chendakkaran.blogspot.com/2007/03/blog-post_03.html http://paivakil.blogspot.com/2007/02/blog-theft.html

March 02, 2007

കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത

കോപ്പിറൈറ്റ്‌ പ്രശ്‌ നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്) പകര്‍പ്പവകാശ നിയമം ലംഘിച്ച്‌ സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന്‌ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ്‌ വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച്‌ 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്‌. സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍, തങ്ങള്‍ക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ്‌ ദുനിയ.കോം ആണ്‌ പകര്‍പ്പാവകാശ ലംഘനത്തിന്‌ കാരണക്കാരെന്നാണ്‌ യാഹൂവിന്റെ നിലപാട്‌. ഇക്കാര്യം വെബ്‌ ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ്‌ പറയുകയും ചെയ്‌ തിട്ടുണ്ട്‌. എന്നാല്‍ വെബ്‌ ദുനിയയുമായുള്ള ഇടപാട്‌ യാഹൂവിന്റെ മാത്രം പ്രശ്‌ നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ്‌ ബ്ലോഗര്‍മാരുടെ നിലപാട്‌. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

February 28, 2007

അത്യാഹിതങ്ങള്‍

തമിഴ്‌നാട്ടിന്റെ കാര്യമാണേ! 2006 ാ‍ം വര്‍ഷം ജനുവരി 1-നും ഡിസമ്പര്‍ 31-നുമിടക്കുമയി നടന്ന വിപത്തിന്റെ എണ്ണം 55145. ഇത്‌ 1993-ന്‌ ശേഷമുള്ള എറ്റവും ഉയര്‍ന്ന സംഖ്യയാണ്‌. 64342 മനുഷ്യാത്മാക്കളാണ്‌ റോഡില്‍ നടന്ന ഇത്രയും വിപത്തില്‍ പരുക്ക്‌ പറ്റിയവര്‍!ഇതില്‍ വാഹനം ഓടിച്ചവരുടെ അശ്രദ്ധകൊണ്ടുണ്ടായതാണ്‌ 51938 ആപത്ത്‌. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം എണ്ണം 11009. ഇതില്‍ 94.2 ശതമാനം പേര്‍ 9512 വിപത്തുകളിലായിട്ടാണ്‌ മരണപ്പെട്ടത്‌. 2005 ല്‍ ഉണ്ടായ മരണത്തേക്കാള്‍ 1251 കൂടുതലാണിത്‌. മേല്‍പറഞ്ഞ എണ്ണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറക്കാനും എന്തു ചെയ്യണം?മോശം റോഡ്‌, മോശം കാലാവസ്ഥ എന്നിവ കാരണം 884 വിപത്തുകള്‍ ഉണ്ടായെന്നാണ്‌ ഔദ്യോധിക കണക്ക്‌. റോഡ്‌നിയമങ്ങള്‍ പാലിക്കാതതും വലിയൊരു ഹേതുവാണ്‌. മോട്ടോര്‍ ബൈക്ക്‌ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കാന്‍ കാണിക്കുന്ന മടിയും ഹെഡ്‌ലൈറ്റ്‌ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും കാരണങ്ങളുടെ പട്ടികയില്‍ കാണാം.സ്പീഡ്‌ കൊണ്ടുള്ള ത്രില്ലും സെല്‍ഫോണ്‍ കൊണ്ടുള്ള തമാശയും ആപത്തിലേക്കു വഴി വകുക്കുന്നു. വിപത്ത്‌ സംഭവിച്ചതിന്‌ തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാമെങ്കിലും ചെന്നയിലുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ എത്ര സൂക്ഷിച്ചാലും യതൊരു രക്ഷയുമില്ല. ഓട്ടോ, സര്‍ക്കാര്‍ ബസ്സ്‌, കുടിവെള്ളം മണല്‍ എന്നിവ കടത്തുന്ന ലോറികള്‍ ഇവക്കൊന്നും യാതൊരു നിയന്ത്രണവും ബാധകമല്ല. നടന്നുപോകുന്നവരുടെ കാര്യം അതിലും കഷ്ടം. അതുകൊണ്ടായിരിക്കണം റോഡരികില്‍ എവിടെയായാലും തടഞ്ഞു വീണുപോയാല്‍ നിങ്ങള്‍ കാണുക ഒരു മിനി അമ്പലമായിരിക്കും!

February 18, 2007

മുത്തങ്ങ - ഒര്‌ അനുസ്മരണം

ദാരുണമായ 'മുത്തങ്ങ *സംഭവം' കഴിഞ്ഞ്‌ ഇന്നേക്ക്‌ നാല്‌ വര്‍ഷം തികയുന്നു. കാലവര്‍ഷത്തില്‍ കബിനിപ്പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ തല ചായ്ക്കാന്‍ ഒരിടം വേണം. ഒരു സെന്റോ, ഒന്നുമില്ലെങ്കില്‍ ആറടി മണ്ണോ ആയ്ക്കോട്ടേ. അതു കിട്ടുന്നതു വരെ പോരാടാന്‍ മുത്തങ്ങ ആദിവാസികള്‍ തയ്യാറായ്യിരുന്നു. ആ മനോനില ചൂഷനത്തിന്‌ വഴിവകുത്തു. സി.കെ.ജാനുവിന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നാലു കൊല്ലം മുമ്പ്‌ ഭൂമി കയ്യേറ്റസമരത്തിന്‍ പിന്നില്‍ അണിനിരന്നവര്‍ക്ക്‌ ഇന്ന്‌ പറയാനുള്ളത്‌ വെറും കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയാണ്‌. സമരത്തിന്റെ തുടക്കത്തില്‍ നാട്ടുമക്കളോടൊപ്പം നിന്ന ഗോത്രമഹാസഭയും ജാനുവും പിന്നീട്‌ ആദിവാസികള്‍ക്കു നേരേ തോക്ക്‌ നീട്ടിയ അതേ രാഷ്ട്രീയത്തിന്റെ വ്ക്താക്കളുമായി ഹസ്തദാനം നടത്താനും മടികാട്ടിയിട്ടില്ല.മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ്‌ മനസ്സിലവുന്നത്‌. ഇന്ന് അവര്‍ക്കാരേയും വിശ്വാസമില്ല. ജാനുവേയും ഗീതാനന്ദനേയും വിശ്വസിച്ച്‌ സമരത്തിനു പോയി കയ്യും കാലും തകര്‍ന്ന് ജീവിക്കാന്‍ വക കണ്ടെത്താനാവാതെ കിടപ്പിലാണ്‌ പലരും. സമരത്തില്‍ പങ്കെടുത്ത നിമിഷത്തെ ശപിച്ച്‌ അവര്‍ മനമുരുകി കഴിയുന്നു. 2003 ഫെബ്രുവരി 19 ന്‌ നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി മരിച്ചു. ഒരു കുടുംബം വഴിയാധാരമായി. പൊലീസിന്‌ നഷ്ടമായത്‌ വിനോദിനേയും. വിനോദും ഒരു പിന്നോക്ക സമുദായത്തില്‍ പെട്ട അംഗമാണ്‌. ആ കുടുംബവും തീരാദുഃഖത്തിലകപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനു ശേഷം പൊലീസ്‌ വെടിയേറ്റ്‌ മരിക്കുന്ന ആദ്യത്തെ ആദിവാസിയാണ്‌ ജോഗി. പഴശ്ശിരാജാവിനോടൊപ്പം നിന്നു ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പട നയിച്ച്‌ വീരമൃത്യു വരിച്ച മറ്റ്‌ മൂന്നു ആദിവാസികളായ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കരിന്തണ്ടന്‍ എന്നിവരുടെ കൂടെ ജോഗിയെയും ഒരു രക്തസാക്ഷിയായിട്ടാണ്‌ അവര്‍ കാണുന്നത്‌. മുത്തങ്ങ അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്‌ വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക്‌ ഇതു കോണ്ട്‌ പ്രയോജനമുണ്ടാകുമോ? ************************************************************************ *മുത്തങ്ങ എന്നത്‌ ഒരു ഔഷധപ്പുല്ലിന്റെ പേരാണ്‌. അതില്‍ നിന്നാവണം ഈ സ്ഥലത്തിന്‌ മുത്തങ്ങ എന്ന പേര്‍ ലഭിച്ചത്‌.Cyperus hotundus-Nut grass എന്നാണ്‌ശാസ്ത്രീയ നാമം. ചാലിഗദ്ദ, മുട്ടന്‍കര, അഞ്ചാംവയല്‍ ഇവയൊക്കെ മുത്തങ്ങയില്‍ ഉള്‍പെട്ട സ്ഥലങ്ങളാണ്‌.

February 06, 2007

മെറീനാ-ക്കടലില്‍ ഒരു പായക്കപ്പല്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിക്കു വേണ്ടി സ്വീഡനില്‍ നിര്‍മ്മിച്ച കപ്പലാണ്‌ 'ഗൊതെന്‍ബെര്‍ഗ്‌'. മൂന്നു തവണ ചൈനാ-ഇന്ത്യ കടല്‍ക്കര ഇത്‌ തഴുകിയിട്ടുള്ളതായി ചരിത്രരേഖകളുണ്ട്‌. ചൈനയില്‍ നിന്ന് സില്‍ക്കും ഇന്ത്യയില്‍ നിന്ന് സ്പൈസും കയറ്റി പോകുമ്പോള്‍ സ്വീഡനടുത്ത്‌ 1745-ല്‍ ഒരു ദുരന്തത്തില്‍ മുങ്ങിപ്പോയി. ആ മരക്കപ്പലില്‍ അന്ന് 700-ടണ്‍ ഭാരമുള്ള ചരക്കുകളുണ്ടായിരുന്നുവത്രേ. പഴയ ആ കപ്പലിന്റെ പ്രതിരൂപമാണ്‌ ഇപ്പോള്‍ സന്ദര്‍ശനത്തിന്നായി ചെന്നയ്‌ക്കടല്‍ക്കരയില്‍ വന്നെത്തിയിട്ടുള്ളതായ 'ഗൊതെന്‍ബെര്‍ഗ്‌'. '

ടൈറ്റാനിക്‌' എന്ന പോലെ ഗൊതെന്‍ബെര്‍ഗ്‌ കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത്‌ കണ്ടെടുത്താണ്‌ 'റെപ്ലിക്ക' നിര്‍മ്മിച്ചത്‌. 1995-ല്‍ ആരംഭിച്ച്‌ 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്‌. 1,000 ഓക്ക്‌ മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.

50 അംഗങ്ങളുള്ള ഒര്‌ സ്വീഡിഷ്‌ വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്‌. ഏറിക്സ്സണ്‍, സാബ്‌, ബി എ ഇ, സിസ്റ്റംസ്‌, വൈകിംഗ്‌ ഷിപ്പിംഗ്‌, വോള്‍വൊ എന്നീ സ്വീഡിഷ്‌ കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്‌.

ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ്‌ നടിയുമായ ശ്രീമതി രേവതിയാണ്‌.

ജനുവരി 14-ന്‌ സ്വീഡനിലെ ഗൊതെബൊര്‍ഗ്‌ എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്‌-കപ്പല്‍, ഷാങ്ങ്‌ഹായ്‌ വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ്‌ ചെന്നയിലോട്ട്‌ യാത്രയായത്‌. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത്‌ വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്‌.

ഗൊതെന്‍ബെര്‍ഗ്‌ തിരിച്ചു പോകുന്നത്‌ സൂയസ്‌ കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ്‌ കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.

February 03, 2007

ദി ബിഗ്‌ 'സി'

നാളെ ( ഫെബ്രുവരി 4-ന്‌) "ലോക അര്‍ബുദ ദിനം ". "ഇന്നത്തെ കുട്ടികള്‍, നാളത്തെ ലോകം" എന്നതാണ്‌ ഈ വര്‍ഷത്തെ കാമ്പെയ്‌ന്‍ വാക്യം. ഇത്‌ മുഖ്യമായും നാല്‌ പ്രശ്നങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടും. അവയിപ്രകാരമാണ്‌ ഃ 1.പുകവലിയും പുകയില ഉപയോഗവും വരുത്തുന്ന വിന. 2.ഡയറ്റും വെയ്റ്റും തമ്മിലുള്ള മല്‍പിടിത്തം 3.കേന്‍സറുണ്ടാക്കാവുന്ന മറ്റ്‌ സാംക്രമിക രോഗങ്ങള്‍. 4.അമിതമായി വെയില്‍ കൊള്ളുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍. അല്‌പം കണക്കുകള്‍ഃ കേന്‍സര്‍ മൂലം മരണം സംഭവിക്കുന്നതില്‍ 70% ആളുകള്‍ പാവങ്ങളും ഇടത്തര വരുമാനക്കാരായ ജനങ്ങളുള്ള രാജ്യങ്ങളിലാണ്‌. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതാണ്‌ കാരണമെന്ന് പറയേണ്ടതില്ലല്ലോ.ചെന്നയിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ്‌ ഇപ്പോഴത്തെ അറിവ്‌. പുകയില ഉപയോഗം നിമിത്തം ഉണ്ടാകുന്ന അര്‍ബുദം 15 ലക്ഷം പേരെ കൊല്ലുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വലിയ 'C' ക്കു തന്നെയാണുള്ളത്‌. 2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ്‌ രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്‌.

January 23, 2007

ആസാദ്‌ ഹിന്ദ്‌ ഫൗജ്‌

നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ 111-മത്തെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍ എഴുതട്ടെ! 1941-ല്‍ജെര്‍മനിയില്‍ അദ്ദേഹം 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്ഥാപിച്ചു. 1941 നവമ്പര്‍ രണ്ടാം തീയ്യതി 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്വീകരിച്ച ചരിത്രപ്രധാനമായ നാലു തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌. 1. 'ജയ്‌ഹിന്ദ്‌' എന്ന പേരിലായിരിക്കും സല്യൂട്ട്‌ ചെയ്യുക. 2. 'ജനഗണമന' ദേശീയഗാനമായിരിക്കും 3. 'ഹിന്ദുസ്ഥാനി' രാഷ്ട്രഭാഷയായിരിക്കും 4. സുഭാഷ്‌ ചന്ദ്രബോസിനെ 'നേതാജി' എന്ന് സംബോധനം ചെയ്യും. ഒര്‌ സേനയുടെ ആവശ്യം മനസ്സിലാക്കിയ നേതാജി 1941 ഡിസംബര്‍ 25-നാണ്‌ "ആസാദ്‌ ഹിന്ദ്‌ ഫൗജ്‌ (INA)" സംഘടിപ്പിച്ചത്‌. വെറും 15 അംഗങ്ങളാണ്‌ അപ്പോഴുണ്ടായിരുന്നത്‌. ജെര്‍മനിയുടെ സഹായത്തോടെ അതു പില്‍ക്കാലത്തു 3500-ല്‍ പരം സൈനികരുള്ള ഒരു വലിയ സൈന്യം തന്നെയായി മാറി. നേതാജിയുടെ അഭാവത്തില്‍ ജെര്‍മനിയില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത്‌ എ സി എന്‍ നമ്പ്യാരായിരുന്നു. 1943-ല്‍ നേതാജി ജെര്‍മനിയില്‍ നിന്നും ജപ്പാനിലേക്കു രഹസ്യമായി യാത്ര ചെയ്തു. ജാപ്പനുമായി സഹകരിച്ച്‌ ഇന്ത്യയെ മോചിപ്പിക്കാമെന്ന പ്രത്യാശയോടെയായിരുന്നൂ പിന്നീടുള്ള നീക്കങ്ങള്‍. ആ വീരയോദ്ധാവിന്റെ അന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍നിന്നും മറയുന്നില്ല. ജയ്‌ഹിന്ദ്‌!

January 18, 2007

എം ജി ആർ !

രണ്ട് ദശാബ്ദങ്ങൾക്ക് മുന്പ് യശഃശ്ശരീരനായ എം ജി ആർ ഇന്നും തമിഴകത്തിലെ ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല! ഇന്നലെ എം ജി ആറുടെ 91-മത്തെ (2007ൽ) ജന്മദിനമായിരുന്നു. 'പൊങ്കൽ' ആഘോഷങ്ങളുടെ മൂന്നാമത്തെ ദിവസമായ 'കാണും പൊങ്കൽ' ദിനവും ഇന്നലേയായിരുന്നു. തമിഴ്നാട്ടിലെ പാമരജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എം ജി ആർ. മെറീനാ കടൽക്കരയിലുള്ള എംജിയാറിന്റെ സമാധി ദർശ്ശിക്കാത്തവരാരും തന്നെ ഉണ്ടാവില്ല. എംജിയാർ കല്ലാര്റ മേലെ കാതുവെച്ച് എം ജി ആറിന്റെ റിസ്റ്റ് വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്. 
എംജിയാർ ഒരു 'മെഡിക്കൽ മിറാക്ക്ൾ' കൂടി ആയിരുന്നു. രണ്ടു മൂന്നു വര്ഷം സംസാരശേഷിയില്ലാത്തെതന്നെ ഭരണം നടത്തി.  ഇത്രയും ജനപ്രീതി സമ്പാദിച്ച വേറൊരു മുഖ്യനെ തമിഴർ കണ്ടിട്ടില്ല. എംജിയാർ പാവപ്പെട്ട കുട്ടികൾക്കായി ഒരു നേരത്തെ ഉച്ചഭക്ഷണം സ്കൂളിൽ കൊടുക്കാൻ തീരുമാനിച്ചപ്പോൾ 'അസാദ്ധ്യമായ കാര്യം' എന്നു വിശേഷിപ്പിച്ചവരായിരുന്നു മിക്കവരും. പിന്നീടു അതിന്റെ വിജയം കണ്ട് അന്ധാളിച്ചു പോവുകയാണുണ്ടായത്. കുട്ടികൾക്ക് പഠിപ്പിനോട് താല്പര്യം കൂടുക മാത്രമല്ല അവരുടെ ആരോഗ്യം നന്നായി വരുന്നതായും കണ്ടതോടെ ഈ പരിപാടിക്കു ദേശീയ അംഗീകാരം ലഭിച്ചു. ഇതു പോലെ ചെറിയ തോതിലുള്ള പരിപാടികൾ രാജാജി, കാമരാജ് പോലുള്ള വലിയ നേതാക്കന്മാർ ഇതിനു മുന്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീകഭാരം കാരണം കാണിച്ച് ഉപേക്ഷിക്കുകയാണുണ്ടായത്. അന്ന് എം ജി ആറിന്റെ കേബിനറ്റ് സെക്രട്ടരിമാരും ഈ പരിപാടിയുണ്ടാക്കാവുന്ന സാമ്പത്തീക പ്രത്യാഘാതം പരാമർശ്ശിച്ചപ്പോൾ  ചീഫ് സെക്രട്ടരി ആയിരുന്ന ടി വി ആന്റണിയോട് എംജിയാർ ചോദിച്ചത് ഇതാണ്. നിങ്ങളിലാരെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? ആർക്കും  ഒന്നും പറയാനുണ്ടായിരുന്നില്ല. പദ്ധതി നല്ലവിധത്തിൽ നടപ്പിലാക്കാനുള്ള മാർഗം മാത്രമായിരുന്നൂ പിന്നീടുണ്ടായ ചർച്ച. എംജിയാറിന്റെ സിനിമകൾ നല്ല നല്ല ഉപദേശങ്ങളും പാട്ടുകളും കൊണ്ട് സമൃദ്ധമാണ്. 
"... കൊടുത്തതെല്ലാം കൊടുത്താം, യാരുക്കാഗ കൊടുത്താം, 
ഒരുത്തരുക്കാ കൊടുത്താം ഇല്ലൈ ഊരുക്കാഗ കൊട്ത്താം..." 
ഇങ്ങനെയ്യൊരു പാട്ട്. ഇത് ഡി എം കെ യില് നിന്നും പുറത്താക്കപ്പെട്ടപ്പോഴുള്ളതാണ്. പാര്ട്ടിയുടെ ട്രഷറര് എന്ന നിലയില് പാര്ട്ടി ഫണ്ടിന്റെ കണക്കു ചോദിച്ചതിനാണ് അന്നു മുഖ്യനായിരുന്ന തിരു. കരുണാനിധി എം ജി ആറെ 'ഡി എം കെ' യിൽ നിന്നും പുറത്താക്കിയത്.  പാർട്ടിയുടെ പണം സ്വയം ആവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തുന്നതിനോട് വിയോജിച്ചതാണു കാരണം.
"...ഞാൻ ആണയിട്ടാൽ അതു നടന്തു വിട്ടാൽ
ഇങ്കൈ ഏഴൈകൾ കണ്ണീർപ്പെടമാട്ടാർ!"  
ഇലക്ഷനിൽ ജയിച്ച് ഇവയെല്ലാം യഥാർത്ഥ ഭരണത്തിലും കടപിടിച്ച നേതാവും നടനുമാണ് എം ജി ആർ എന്നതിൽ സംശയമില്ല. 16 വർഷം മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യാ ഗവണ്മന്റ് 'ഭാരതരത്ന' ബിരുദം നല്കി ബഹുമാനിച്ചു. പ്രാദേശിക കക്ഷിയുടെ നേതാവാണെങ്കിലും ഒരു യഥാർത്ഥ രാജ്യസ്നേഹിയും കേന്ദ്രസർക്കാർ സുശക്തമായിരിക്കണമെന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുറ്റെ കൂട്ടത്തിലായിരുന്നു അദ്ദേഹം.
മരണാനന്തരം തന്റെ സ്വത്തെല്ലാം അംഗവൈകല്യമുള്ളവരുടെ വിദ്യാഭ്യാസനത്തിനായി സംഭാവന ചെയ്തു. 24 ഡിസംബർ 1998 നാണു എംജിയാർ ദിവംഗതനായത്. 14 വർഷം മുൻപ് ഇതേ ദിവസമാണു ദ്രാവിഡ പാർട്ടികളുടെ പരമാചാര്യനായ ഈ വി രാമസ്വാമി നായ്കരുടെ ചരമ ദിനവും എന്നത് അത്ഭുതകരം തന്നെ!

January 16, 2007

തിരുവള്ളുവർ


2000 വർഷങ്ങൾക്ക് മുന്പ് തമിഴിൽ രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരൽ. ഭഗവത്ഗീതയെപ്പോലെ പ്രാധാന്യം  അർഹിക്കുന്ന മഹത്തായ ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഒരു പ്രശ്നവും മനുഷ്യ ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ തന്റെ സ്വത സിദ്ധമായ ശുദ്ധമായ തമിഴിൽ ഈരടികളായി തിരുക്കുരലിലൂടെ വള്ളുവർ നമ്മെ ഉപദേശിക്കുന്നു. തമിഴ് ഭാഷയുടെ വളർച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. അറുപതിലധികം ഉലക ഭാഷകളിൽ ഈ മഹാ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം. മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്. 

'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്. 

മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ നുങ്കംബാക്കത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവർ കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയിലും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതിൽ 38 പടികളുള്ള തറയ്ക് മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു. 

2037 കൊല്ലങ്ങൾക്കു മുന്പാണ് അനശ്വരമായ തിരുക്കുരൽ രചയിതാവ് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ (മെയിലാപൂർ) എന്നാണെന്റെ അറിവ്. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്. ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. തമിഴ് നാടു സർക്കാർ ആഫീസുകളിലും ബസ്സുകളിലും കുരലിൽ നിന്നും അർത്ഥവത്തായ പല ഈരടികളും പകർത്തിയ ബോർഡുകൾ കാണാം. അതു പിൻപറ്റിയിരുന്നെങ്കിൽ പല പൊതു പ്രശ്നങ്ങളും ഒഴിവായിരുന്നിരിക്കും. അതോടെ തിരുക്കുരലിന്റെ മാഹാത്മ്യവും!

January 12, 2007

ദേശീയ യുവദിനം

ഇന്ന് ദേശീയ യുവദിനം. ആധുനിക ഇന്ത്യയുടെ അദ്ധ്യാത്മികാചാര്യന്‍, നവോത്ഥാന നായകന്‍, ഭരതീയ സംസ്കാരം പശ്ചാത്യരെ പഠിപ്പിച്ച കര്‍മ്മയോഗി തുടങ്ങിയുള്ള വിശേഷങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി കുടിയിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനം. 1863-ല്‍ജനിച്ചു. 1882-ല്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. അതോടെ നരേന്ദ്രദത്ത വിവേകാനന്ദനായി മാറി. ഗുരു സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചു. ഇന്ത്യ മുഴുവന്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച്‌ ജീവിതകഷ്ടപ്പാടുകള്‍ നേരില്‍ക്കണ്ടിട്ട്‌ മതമല്ല ഇന്ത്യക്കു ഭക്ഷണമാണു്‌ വേണ്ടതെന്നു പ്രഖ്യാപിച്ചു. അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു. 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നടത്തിയ പ്രസംഗം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ദരിദ്രരുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും ലക്ഷ്യം വെച്ചു 1897 ല്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. അതിന്റെ ഒരു ബ്രാഞ്ച്‌ ചെന്നയിലുള്ള മൈലാപ്പൂരിലുമുണ്ട്‌. സുനാമി ദുരന്തത്തില്‍ കഷ്ടപെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളില്‍ വളരെയധികം സഹായിച്ച ഒരു സ്ഥാപനമാണിത്‌. ചെന്നയില്‍ ദേശീയ യുവദിനത്തിന്റെ ഭാഗമായി മറീനാ കടല്‍ക്കരയിലുള്ള വിവേകാനന്ദര്‍ ഇല്ലത്തിലിരുന്ന് മൈലാപ്പൂരിലുള്ള വിവേകാനന്ദാ കോളെജ്‌ വരെ 5000 സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ജാഥ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്‌. വിവേകാനന്ദരുടെ തത്വങ്ങള്‍ കടപിടിച്ചുകൊണ്ട്‌ വിദ്യാഭ്യാസ രംഗത്തുള്ള ചെന്നയിലെ മറ്റൊരു സ്ഥപനമാണ്‌ വിവേകാനന്ദാ എജുക്കേഷനല്‍ സൊസൈറ്റി. ഇതിന്റെ കീഴില്‍ ഇപ്പോള്‍ 17 സ്കൂളുകള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടു്‌. 1902-ല്‍ സ്വാമി അന്തരിച്ചു.