February 25, 2013

Why's & How's of Acupuncture treatment

Acupuncture has been practiced in China and other Asia countries for thousands of years and it is one of the key components of traditional Chinese medicine.

The theory in traditional Chinese medicine is the disease results from the disruption in the flow of vital energy, or "chi," in the body. "Chi" is thought to flow along pathways in the body known as meridians. To remove blockages in the flow of "chi" and restore and maintain health, acupuncture practitioner insert hair-thin needles into the skin at specific points on the body that connect with these meridians.

Those who waned to try this alternate system of treatment Acupuncturist specialised in the process only should be approached . The procedure for osteoarthritis of the knee using acupuncture is as follows.

An acupuncture session usually lasts about 30 minutes. The patient lies on a cushioned table face down, face up or on either side. Before inserting the needles, the acupuncturist will swab the skin with alcohol or another disinfectant. When the acupuncturist inserts the needles, you may feel a slight, sharp sensation, but the procedure is usually painless. After the needles are placed, they are sometimes gently stimulated by hand or with electricity.

Acupuncturist will attach electrodes to the needles in the chi endpoints. As soon as patient had sensation it should be known to the acupuncturist. This information is given just for an idea.Always consult the Doctors concerned before venturing in a new line of treatment.

According to regulations the practitioners should use a new set of disposable needles taken from a sealed package for each treatment.

After treatment some people feel energised , while others feel relaxed. Treatment may take place over several weeks or more. Relatively few complications have been reported from the use of acupuncture. However, acupuncture can cause potentially serious side-effects if not delivered properly by a qualified practitioner.

If you are considering acupuncture, seek treatment from a qualified acupuncture practitioner.Check credentials, and discuss the number of treatments and the cost involved. Also, tell your family doctor about any complementary and alternative practices you use. Give them a full picture of what you do to manage your health beforehand .

January 19, 2013

Anandan Vaidyar - A Tribute !

Anandan Vaidyar with his nieces
With the passage of time good deeds of ordinary people are faded into history. There were times when selfless services of ordinary people are ignored and  selfish deeds of well to do are carried forward as great service. The advance in treatment and the diseases are well known. What is not known to the present generation is how the past generation survived the onslaught of  illness from fever to fear psychosis.They have always had a  few local hereditary healers at hand.There was no cast creed or religion barrier for the healers. The sole purpose was human service. This may not sound true for the majority of present generations. Most of these healers are of successors of some legacy. Success or failure never entered there head. They lived a life of extreme austerity.

Anandan Vaidyar was one of such person lived for the village of Azhikode. He served the community to the best of his ability till his end.  His ancestors were also practitioners of Ayurvedam. Anandan Vaidyar was initiated to the traditional ayurvedam by his uncle  Appa Vaidyar also a noted community server. Sanskrit knowledge  was essential to understand the texts of Ayurvedam.. Those were the days when matri-lineal system was prevalent in Malabar families.The family was managed by the eldest Uncle of the family. Fathers are there by responsible for their nieces and  nephews than his own siblings's welfare. The system worked out well in the efficient propertied families. However it was very miserable in many poor families. Even a square meal a day was  a luxury. By the mid of previous century the system was scraped by the government for better.It was no solace to many families which by then were leading a life of penuiry. Vaidyar was one of them.

A victim of his time he couldn't pay fees for his education beyond a third form.The system prevailing then wanted all upper caste student to pay tution fee irespective of their financial resources.It is sad to note that even after six decades today, the situation is not any better! Adding to his woes were the death of his uncles and and a large family with meagre income. All these problems had not caused any deviation to his determination  to serve the needy a trait I wish to recall. His married life was a failure. The last thing I wish to mention here is that in his death bed he wrote me a letter seeking some help to tie over his ailment. A foot note endorsed by one of his niece's son said it all. He lived just a couple of weeks just after that. He lives in my heart and the rare picture I preserved for more than two decades is posted to make it known to his near and dear that still someone is caring him.

December 28, 2012

എരുമ രാഷ്ട്രീയം

പശുവിനോടാണ് പൊതുവെ ഭാരതീയർക്ക് കൂടുതൽ സ്നേഹവും ബഹുമാനവും. ചെന്നയിൽ “ഗോമാതാ എൻ കുലമാതാ” എന്നാണ് തമിഴിൽ പറയാറ്. ദൈവതുല്ല്യമായി പശുവിനെക്കാണൂന്ന നമുക്ക് എരുമയോട് അത്ര പ്രതിപത്തിയുണ്ടാകാറില്ല. പോത്തിന്റെ പുറത്താണ് കാലൻ സഞ്ചരിക്കുന്നത് എന്ന വിശ്വാസമാണോ ഇതിനു കാരണം എന്ന് ഗവേഷകർ കണ്ടു പിടിക്കട്ടെ!
മനുഷ്യർക്ക് നടന്നു പോകാൻ പോലും ചെന്നയിലെ റോഡുകളിൽ  സ്ഥലമില്ല. എന്നാൽ പശുവിനെയും എരുമയെയും യഥേഷ്ടം കാണാൻ കഴിയും. പൊതുവെ റോഡില്‍ കാണുന്ന  പശുക്കളെ ആരും ഉപദ്രവിക്കാറില്ല  എന്ന വിശ്വാസമായിരിക്കാം ഇതിനു കാരണം. എരുമയാണ് പശുവിനേക്കാൾ പാൽ തരുന്നത്. പാൽ വിറ്റ് ഉപജീവനം കഴിക്കുന്നവർക്ക് അതുകൊണ്ട് എരുമയെ വളർത്താനാണിഷ്ടം. വളർത്തുക എന്നു പറഞ്ഞാൽ റോഡിലേക്കഴിച്ചു വിടുക എന്നു മാത്രമേ അർഥമുള്ളൂ (അതാണ് താഴെ ചിത്രത്തിൽ). പാൽ കറക്കാൻ സമയമായാൽ മാട്ടുക്കാരൻ തന്റെ പാൽപ്പാത്രവുമെടുത്ത് ഒരു സൈക്കിളിൽ കറങ്ങി മാടിനെ ത്തേടിപ്പിടിച്ചു കൊള്ളും.  കൂടുതൽ പാൽ കിട്ടാൻ മാടുകൾക്ക് കൂറേ പുല്ലും പുണ്ണാക്കുമൊക്കെ വാങ്ങി പൈസയും നേരവുമൊന്നും കളയാൻ “സിറ്റി-മാട്ടുക്കാർ” തയാറാവാറില്ല. ഹോർമോൺ ഇഞ്ചെക്ഷൻ കൊടുത്ത് പാൽ അധികം ചുരത്തിക്കാനുള്ള വയലും നീഡിലുമൊക്കെ

IMG_20121228_094343IMG_20121228_094402

കയ്യിലുണ്ടാവും. എരുമയും പശുവുമൊക്കെ സസ്യബുക്കാണ് എന്നാൺ  നമ്മൾ പഠിച്ചിട്ടുണ്ടാവുക. ചിത്രത്തിൽ കാണുന്നതു പോലെയുള്ള മേച്ചിൽ സ്ഥലങ്ങളിൽ കീട്ടുന്നത് എന്തായിരിക്കും എന്ന് ഊഹിക്കാനെ വഴിയുള്ളൂ! ഇതുപോലുള്ള എരുമയുടേയും പശുവിന്റേയുമൊക്കെ പാലാണ് പൊതുവെ തെരുവിലുള്ള ചായക്കടകളിൽ എത്തുന്നത്. പബ്ലിക്ക് ഹെൽതിനുവേണ്ടി മുറവിളി കൂട്ടുന്നതല്ലാതെ അതർഹിക്കുന്ന ഗൗരവത്തോടെ ഗവർണ്മെന്റോ ജനപ്രതിനിതികളോ കാര്യമായ പ്രവർത്തനം നടത്താറില്ല.

റോഡിൽ മേയുന്ന നാൽക്കലികളെക്കൊണ്ട് ഉണ്ടാവുന്ന അപകടങ്ങൾ ചില്ലറയല്ല. എന്നിട്ടും അതിനെതിരായി ചെന്നയിൽ ഉടമക്കെതിരെ നടപടിയെടുത്തതായി ഇതുവരെ ഞാൻ കേട്ടിട്ടില്ല. ഇതിന്റെ പിന്നിലും ഉള്ളത് രാഷ്ട്രീയം തന്നെ !

December 08, 2012

CTS cheque leaves from July 1st ,2013?

Reserve Bank of India (RBI) in its Circular dated September 03, 2012 has instructed all banks to have uniform safety features in their cheque leaves issued to customers. It is called 'Standardisation and Enhancement of Security Features in Cheque Forms'.

As per the said guidelines, banks have been advised to issue only 'CTS 2010' standard multicity/Payable at Par cheques to their account holders.

Effective July1st, 2013 usage of non 'CTS 2010' standard cheques will not be accepted by trades or for purchases, investment purposes etc.

How to identify a CTS '2010' compliant cheque :

1 Bank's logo printed with invisible ink
2 Void pantograph
3 Cheque printer details/CTS- 2010
4 Rupee symbol
5 Signature Space Indicator

You may also consult with your bank for more clarification in this regard.

In case you have submitted post-dated non-CTS 2010 standard cheques dated 1st July 2013 onwards for your future instalment of loans or Systematic Investment Plan (SIP) investments with any RD, Mutual Fund you will have to replace them with CTS-2010 standard cheques before 30/06/2013.

The stronger security features in the CTS-2010 cheque are for enhancing security of transactions.It is easy for the presenting banks to confirm the genuineness of the drawee banks' instruments. Also standardisation of security features would act as a deterrent against frauds and enhance customer safety.

So be ready to replace all the unused cheque leaves with the latest one !

Important Note: The old cheques are acceptable only up to 30/06/2013 according to the  notifications so far. Will they extent it further? Let us wait and watch!

November 18, 2012

വികസനത്തിന്നു വിപരീതം

 

നമ്മുടെ നാട്ടിലുള്ള നഗരങ്ങളിൽ മാത്രമല്ല,  വളർന്നു വരുന്ന  പട്ടണങ്ങളിൽ പോലും വാഹനങ്ങൾ നിർത്തി വെക്കാൻ സൗകര്യമുള്ള സ്ഥലം വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാഹനങ്ങളുടെ എണ്ണവും. പ്രത്യേകിച്ച് കാറുകളുടെ എണ്ണം. അതിനു പോംവഴിയായി മൾടിലെവൽ പാർക്കിങ് സൗകര്യങ്ങളൊക്കെ ചിന്തിച്ചു വരികയാണ്. ഇതിനു മുൻപിലുള്ള പോസ്റ്റ് അങ്ങിനെയുള്ള സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചായിരുന്നു.

വികസിത രാജ്യങ്ങളിലുള്ളതു പോലെ വിശാലമായി ചിന്തിച്ച് വരാൻ പോകുന്ന അമ്പത് കൊല്ലത്തേക്കെങ്കിലും ഇന്ന് നടപ്പിലാക്കുന്ന പദ്ധതി പ്രയോജനപ്പരെടണമെന്ന് നമ്മൾ വിചാരിക്കാറില്ല. കാരണം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയിട്ട് തന്നെ ദശാബ്ദങ്ങൾ കഴിഞ്ഞാലേ  പ്രശ്ന-പരിഹാരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുകയുള്ളൂ.  അത് കഴിഞ്ഞ് പദ്ധതി നടപ്പിലാവുമ്പോഴേക്കും അതിനു വേണ്ടി പാടുപെട്ടവർ ജീവിച്ചിരുന്നെങ്കിൽ ഭാഗ്യം. 

വികസിത രാജ്യങ്ങളിൽ സൈക്കിൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലെന്നതിൽ നമുക്ക് സമാശ്വസിക്കാം. അവിടെ

Bicycleparking170821 

സൈക്കിൾ ഉപയോഗിച്ച് ആഫീസിലോട്ട് പോകുന്നവർ അത് അടുത്തുള്ള  മരത്തിലോ മറ്റേതെങ്കിലും  ഉറപ്പുള്ള തൂണുകളിലോ ചങ്ങല കൊണ്ട് കെട്ടി ആർക്കും എളുപ്പത്തിൽ മോഷ്ടിക്കാൻ പറ്റില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളത് ചിത്രത്തിൽ കാണാം. വികസനത്തിലും ഇങ്ങിനെ ചില വിപരീതങ്ങളുണ്ട് !

November 16, 2012

Parking vows of Chennaites

Chennai is facing one of the worst vehicle  parking space problem for years now. The number of vehicles on the road have increased multi-fold. So also the middle income level people owning a vehicle of their choice. Our planners never take any such issues beyond there  door step.





The growth  and development has been so haphazard that there is no standards followed in what is perceived as standard. The national  highways itself are examples of bad planning and execution.  In this situation  the talk of parking spaces  will not be of much use.




For long two decades plans for multi-storey parking facility in areas like Flower Bazaar ,T Nagar etc are being talked about by authorities concerned. There are private companies  waiting in wings to make a start. But no one is sure of the nature of parking facility proposed. In Flower Bazaar area of Broadway the facility will cater to only those two wheeler  going to shops there. This is too little and too late. Even after providing a multilevel parking site, will the users prefer or  willing to ride up and down a few floors to park vehicles ? There is no other option it seems.


The images here are of  the Multi Level Parking spaces of Singapore.




September 08, 2012

ചാണത്തുരുമ്പ്

പിച്ചാത്തിക്ക് മൂർച്ചയുണ്ടാക്കുന്നത് നിത്യവൃത്തിയാക്കിയ ഇദ്ദേഹത്തെ നിങ്ങൾക്കും സുപരിചിതമായിരിക്കാം. ഒരാളല്ല ഇതു പോലെ കുറച്ച് പേരുണ്ട്. പലരും തോളിൽ ഒരു മാറാപ്പ് മെഷീനും ഘടിപ്പിച്ച് ഈറോടിൽനിന്നും കാലത്ത് വണ്ടി കയറി ചെന്നയിൽ വന്ന് പലവഴിക്ക് ഒറ്റയായി പിരിഞ്ഞുപോകും. പല ദിവസങ്ങൽക്ക് ശേഷം തിരിച്ച് വണ്ടി കയറും.
പ്രവൃത്തി ദിവസങ്ങളിൽ ചെന്നയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും സഞ്ചരിച്ച്, വീട്ടുകാരുടേയും ചെറിയ ചെറിയ കടക്കാരുടേയും മറ്റും കത്തിക്ക് മൂർച്ചയുണ്ടാക്കിക്കൊടുത്ത്, കിട്ടുന്ന വരുമാനം ചെലവു ചുരുക്കി മിച്ചപ്പെടുത്തിവേണം തിരിച്ചു പോകാൻ. ഇക്കൂട്ടരുടെ കുടുംബം ഇവർ വരുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാകും.

മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ മിക്കവരും. ചിലർ ഇവരെ സംശയത്തോടെ വീക്ഷിക്കാറുണ്ട്. ഒരു ചിലർ ചെയ്യുന്ന ദുഷ്പ്രവൃത്തികൾ കാരണം എല്ലാവരും അതു പോലേയാണെന്ന് വിശ്വസിക്കുന്നത് സമൂഹ നീതിക്ക് ചേർന്നതല്ല.


Knife_grinderഅവരുടെ കയ്യിലുള്ള ചാണക്കൽ മെഷീൻ സ്വയം നിർമ്മിച്ചതും പല പാഴായ്പ്പോകുന്ന സാധനങ്ങളുടെ പുനർ- വിനിയോഗവുമാണ്. ബൈസിക്കിൾ റിമ്മും ക്രേങ്കും പെഡലുമൊക്കെ ഉപയോഗപ്പെടുത്തിയതായിക്കാണാം. ഈ മെഷീനിൽ കാണുന്ന ചാണക്കല്ലും പല കമ്പനികൾ ഉപയോഗിക്കാവുന്നത്രയും ഉപയോഗിച്ച ശേഷം കുപ്പത്തൊട്ടിയിൽ എറിഞ്ഞതാണ്. 
അങ്ങിനെ ഉപജീവന മാർഗ്ഗത്തിനുവേണ്ടിയാണെങ്കിലും ഇവർ ചെയ്യുന്ന ക്രീയാത്മകത്വത്തെ പ്രകീർത്തിക്കാൻ ഇവിടെ ആരുണ്ട്?

സമൂഹത്തിന്റെ അടിത്തട്ടിലാണെങ്കിലും “അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണ” മെന്ന ഗുരുദേവന്റെ ഉപദേശം അന്വർഥമാക്കുകയാണ് ഇവർ!
മുരടിച്ചും തുരുമ്പ് പിടിച്ചും കിടക്കുന്ന നമ്മളുടെ സാമൂഹ്യ നീതിയെ വെളുപ്പിക്കാൻ ഇവർ എത്ര കാലം ഇനിയും രാകിക്കൊണ്ടിരിക്കണമെന്നറിയില്ല!

September 04, 2012

A friend that he was!

Some of the friendly people in our life may leave us permanently at an un expected time. For me it happened on several occasions over a period of four decades. 

I left my native place in 1970s. After completion of studies , I was searching for a job like our other friends. Some smart and some dull. Some tall and some short. Some vocal and some dump. Because of the affinity of challenges faced our friendship grew stronger and stronger.Another binding factor was that we both hailed from the same village albeit from its south and north .By the current standard it is only a stone throw distance. But the beauty was that there is a hill that separate us apart .The hill is picturesque with thick forest cover and a hairpin curve road, sloping steeply downward making it a villain for vehicles cyclists and pedestrians alike.

The frequent visits to the local library and looking for the English news paper became a habit by then. Only we too were very particular about the appointments page and by that reason librarian kept an eye on us. The particular page alone was not there on a day when the number of advertisements on appointment s page is unusually more .I alerted the librarian. He looked at me sympathetically and told me that there is another person visiting here in the morning itself and going through those columns daily. Before he could finish the statement I uttered "he is the culprit !"

Worried as such that there was no chance for me to see the missed opportunities, I felt very very frustrated and looked restless. Librarian calmed my composure. He said "it is with me!"

I felt extreme sorry for my thoughtless thought that such an innocent man would have committed such a mistake. Who this other person would be, was my next curiosity. I should apologize him for an evil thought occurred to me. Oh... Prabhakar ! When I heard the librarian, no time was there to waste. That friendship strengthened by manifold. Days passed and we had to say goodbye for taking up the tasks ahead. Prabhakaran moved to Bombay and me to Bangalore.

That was the last meet in our life.The way to keep a dead person alive is in a sense, as I said earlier, by remembering them . Only thing I know about him certainly was the challenges of poverty and employment problems prevailing in 1960-70s faced by youngsters of his age. He was pleasant friend indeed...!

August 31, 2012

When you are on Face Book...!

The official word
Facebook is a great medium as it connects people like never before. I recently read that it has even beaten several job portals in providing access to jobs, which is great! But unfortunately, youngsters get carried awat by its good features and fall prey to its negative side. Any information that is available in the public space is a risk. Where most of them go wrong is in updating their location online. This makes it easier for miscreants to locate them offline. That’s a big no-no!
The biggest irony is we might not voluntarily share personal information in person with people we know but strangers online have access to it with just a click. This is where users need to exercise caution. Always think about who is going to look at what you are uploading. Facebook has access controls, so use them! In case of any problems, first report abuse on Facebook and do approach us: CID cyber cells or city cyber cells.
The police department is just beginning to make use of the social media’s potential. You must have noticed the active presence of Chennai City Traffic Police page on Facebook. It’s gradually picking up, but we have a long way to go.
SONAL V. MISRA, SP, Crime Branch CID (Cyber Crime) Chennai
Courtesy: The Hindu : Life & Style / Nxg : The good, the bad and the ugly!

July 23, 2012

A scholar

The way to keep a dead person alive is in a sense, by remembering them. Even if we didn’t know them intimately  we might have learned about who they were and what they did etc. from the friendly discussions ocassionaly we have. We can pay tributes to them. So that their good deeds and philanthropic activities can be made known .Ramarathnam

Ramaratnam was known to me for well over three decades.

Generally we do not like being reminded of death and grief. They want death to be forgotten after a few days of mourning.Better way to honor the dead is to remember their good deeds

He passed away last week in Chennai at the age of 73.He was a resident of Gopalapuram when I came in contact with him. A Sanskrit scholar well versed in Bhagavat Geetha  and Vedics ,no wonder he made his first home the Geetha Bhavan .

He is an entrepreneur and the name Vedyog is part of the name of the business that he owns.No talk is complete for him without mentioning  a line from the ancient scriptures.

I pay my tribute to this genius through this posting.

April 05, 2012

ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ...

എസ്.എസ്.എല്‍.സി, പി.എസ്.സി ഫോം തുടങ്ങിയവയില്‍ ജാതി, മതം എന്നിവ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ജാതി, മതം എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു ചേര്‍ക്കുന്നവര്‍ക്ക് അവയുടെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പി.എസ്.സി ഫോമിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യകേരളം പരിപാടിയില്‍ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ ഫോറം പൂരിപിച്ചയക്കൂ .

October 18, 2009

“ഈ കേളന്‍ കുലുങ്ങില്ലത്രെ!''

അച്ചടക്കമില്ലായ്മയും പരസ്പരമുള്ള 'തലവെട്ടു'മാണ് ഈഴവരുടെ പ്രശ്‌നം.

“കുമാരനാശാന്‍ എട്ടുചക്രം കട്ടുവെന്ന് പറഞ്ഞത് നമ്പൂരിയോ നായരോ അല്ല. ഈഴവന്‍ തന്നെയാണ്. സമുദായത്തിനുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ച ആര്‍. ശങ്കറിനെ വെള്ളം കുടിപ്പിച്ചതും ഈഴവന്‍ തന്നെ. ഇപ്പോള്‍ ഞാന്‍ കോടികള്‍ മോട്ടിച്ചെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. വലിയ ഭക്തനാണ്. ശിവഗിരി മഠത്തിനുമുമ്പായാണ് ഷാപ്പ് നടത്തുന്നത്. തീര്‍ത്ഥാടനകാലത്ത് ഒരു കുപ്പിക്ക് ഒന്ന് ഫ്രീയാണ്. ചതയദിനത്തില്‍പ്പോലും ചിട്ടിയാപ്പീസ് അടച്ചിടാത്ത ആളാണ് ഇപ്പോള്‍ യോഗം പിടിച്ചടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിലൊന്നും ഈ കേളന്‍ കുലുങ്ങില്ല'' - വെള്ളാപ്പള്ളി .

September 20, 2009

അധികമായാല്‍ ...!

തമിഴ് എഴുതാനറിയാത്തതിന് അധ്യാപിക ശകാരിച്ച പത്തു വയസ്സുകാരന്‍ തീ കൊളുത്തി മരിച്ചുവെന്ന പത്ര വാര്‍ത്ത എല്ലവര്‍ക്കും സങ്കടമുണ്ടാക്കുന്നതാണ്.  ചെന്നൈക്കടുത്തുള്ള തിരുവള്ളുവര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആന്റണി പ്രതീഷാണ് ആത്മഹത്യ ചെയ്തത്. തമിഴ് പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോള്‍‌  അവനെ പഠിപ്പിക്കുന്ന തമിഴ്  ടീച്ചര്‍   അതു വഴി വന്നപ്പോള്‍‌   കുട്ടിയുടെ പേപ്പര്‍   കാണാന്‍ ഇടയായി.  ഒന്നും ശരിയായി എഴുതിക്കാണാതതു കോണ്ട്   ശകാരിച്ചു. എഴുതാന്‍ ശ്രമിച്ചില്ലെങ്കില്‍ നാലാം ക്ലാസിലേക്ക് തരംതാഴ്ത്തുമെന്നായിരുന്നു അധ്യാപികയുടെ മുന്നറിയിപ്പ്.

വീട്ടിലെത്തി ഈ വിവരം അമ്മയോട് പറഞ്ഞു. അമ്മയും ടീച്ചര്‍  പറഞ്ഞത്  ശരി വെച്ചു. ആ ദുഃഖം കാരണമായിരിക്കാം അമ്മ  പുറത്തുപോയ തക്കത്തിന് ദേഹത്ത്   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍ക്കാര്‍ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീച്ചറെ അറസ്റ്റ്  ചെയ്തു. ആ സ്കൂളിലെ എറ്റവും നല്ല ടീച്ചര്‍ക്കാണ് ഈ ഗതിയേര്‍പ്പെട്ടത് ! പാവം, എന്തു ചെയ്യാം ? 
Technorati Tags:

September 11, 2009

പരാതി പ്രവാഹം

അദാലത്തില്‍ പരാതി പ്രവാഹം പാചകവാതക ദുരുപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും -കണ്ണൂര്‍  കളക്ടര്‍  ഒര്  മാതൃഭൂമി റിപ്പോര്‍ട്ട്:-

പാചകവാതക വിതരണം സംബന്ധിച്ച്‌ പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഗ്യാസ്‌ ഏജന്‍സി ഓഫീസുകളിലും ഗോഡൗണുകളിലും പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ പറഞ്ഞു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പാചകവാതക അദാലത്തില്‍ പരാതികള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരുപയോഗം നേരിടാന്‍ വേണ്ടി വന്നാല്‍ ക്രിമനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി. ജില്ലയില്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഏജന്‍സി ഓഫീസുകളിലെ ബുക്കിങ്‌, സിലിണ്ടര്‍ വിതരണം, ലോഡുകള്‍ എത്തുന്നത്‌ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ സ്‌ക്വാഡ്‌ പരിശോധന തുടങ്ങും. ഗരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണക്ഷന്‍ കിട്ടാന്‍ ഗ്യാസ്‌സ്റ്റൗവാങ്ങണമെന്ന്‌ വ്യവസ്ഥ പാടില്ലെന്നും സ്റ്റൗ വിതരണം ഏജന്‍സികളുടെ ചുമതലയല്ലെന്നും കളക്ടര്‍ പറഞ്ഞു. ആലുങ്കല്‍ ഏജന്‍സിക്ക്‌ കീഴിലുള്ള രണ്ട്‌ ഉപഭോക്താക്കള്‍ ബുക്ക്‌ ചെയ്‌തിട്ട്‌ കാലമേറെയായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ടു. ഈ രണ്ട്‌ പേര്‍ക്കും 48 മണിക്കൂറിനുള്ളില്‍ സിലിണ്ടറുകള്‍ നല്‍കി ആ വിവരം അറിയിക്കണമെന്ന്‌ കളക്ടര്‍ ഏജന്‍സിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയുടെ വിശദീകരണങ്ങളില്‍ തൃപ്‌തി തോന്നാതെ അദാലത്ത്‌ നിര്‍ത്തിവെച്ച്‌ റെയ്‌ഡ്‌ നടത്താനും തയ്യാറാകുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടു. ജോലിക്കാരെ നിയന്ത്രിക്കാനും മാന്യമായി പെരുമാറുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്താനും ഏജന്‍സികളോട്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പരാതി വ്യാപകമായ ഏജന്‍സി ഓഫീസുകളിലേക്ക്‌ ഉദ്യോഗസ്ഥരെ കൊണ്ട്‌ ഫോണ്‍ വിളിപ്പിക്കുമെന്നും മോശം പെരുമാറ്റമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി പരിധിയില്‍ അഞ്ച്‌ കിലോമീറ്ററിനുള്ളില്‍ സിലിണ്ടറിന്റെ വിലയല്ലാതെ കടത്തുകൂലി ഇനത്തില്‍ അധിക തുക ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ തകരാര്‍ സംഭവിക്കുന്നതായും യഥാസമയം പാചകവാതകം കിട്ടാത്തതായും പരാതി ഉയര്‍ന്നു.
ഓണ്‍ലൈന്‍ ബുക്കിങ്‌ കണ്ണൂരില്‍ കാര്യക്ഷമമല്ലെന്ന്‌ ഓയില്‍ കമ്പിനി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബുക്ക്‌ ചെയ്‌താല്‍ 10 ദിവസത്തിനകം സിലിണ്ടര്‍ കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതരും അദാലത്തില്‍ അറിയിച്ചു.
പുതിയ കണക്ഷന്‍ കിട്ടാന്‍ വൈകുന്നതായും യഥാസമയം സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നില്ലെന്നും സിലിണ്ടറിന്‌ അധികപണം ഈടാക്കുന്നതായും ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ഉപഭോക്താക്കളെ പലതവണ നടത്തിപ്പിക്കുന്നതുമായ പരാതികളാണ്‌ ഏറെയും ഉയര്‍ന്നത്‌. കണക്ഷന്‍ എണ്ണം കൂടിതയതാണ്‌ വിതരണത്തില്‍ കാലതാമസം വരുന്നതെന്നാണ്‌ ഏജന്‍സികള്‍ പറയുന്നതെന്നും കൂടുതല്‍ കണക്ഷന്‍ ഉള്ള ഏജന്‍സികള്‍ മുറിച്ച്‌ വേറെ ഏജന്‍സി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഏജന്‍സികള്‍ക്കെതിരെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കാതെ റോഡരികുകളിലും കടത്തിണ്ണകളിലും വെച്ചു പോകുന്ന സ്ഥിതിയുണ്ടെന്ന്‌ മലയോര മേഖലയില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അപകട സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സിലിണ്ടറുകള്‍ വഴിയോരത്ത്‌ വെച്ച്‌ പോകാന്‍ പാടില്ലെന്നും അതത്‌ വീടുകളില്‍ തന്നെ എത്തിച്ചു കൊടുക്കണമെന്നും ഏജന്‍സികള്‍ക്ക്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇനി ഉപഭോക്താക്കളെ പിഴിഞ്ഞ്‌ പണമുണ്ടാക്കുന്നത്‌ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ സുധാവാസുദേവന്‍, കണ്ണൂര്‍, തളിപ്പറമ്പ്‌, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ്‌ ഏജന്‍സികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു

September 04, 2009

ഞങ്ങള്‍‌ മുന്‍പന്തിയില്‍!

ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍‌ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍‌ വ്യക്തമാക്കുന്നു.

തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത്‌ എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത്‌ 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ്‌ കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത്‌ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍‌ സംശയം വേണ്ടാ.

കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്‌. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പനശാലയാണ്‌ മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ്‌ രണ്ടാം സ്ഥാനത്ത്‌.

ഓണക്കാലത്ത്‌ ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്‌. ഓണാഘോഷത്തിന്‌ പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ്‌ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ്‌ വര്‍ധന. എന്തൊരു വളര്‍ച്ച!

August 08, 2009

നൈജീരിയക്കാരന്‍ അറസ്‌റ്റിലായി

കണ്ണൂര്‍- വളപട്ടണം - ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നൈജീരിയക്കാരന്‍ അറസ്‌റ്റിലായി. ഷെബാ അബ്‌ദുള്‍ റസാക്കിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ മൂന്ന്‌ കോടിയുടെ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ പറഞ്ഞു. ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ബി വിജയന്റെ നേതൃത്വത്തിലുളള പൊലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌. സംസ്‌ഥാനത്ത്‌ സൈബര്‍സെല്ലിന്‌ ലഭിച്ച ആദ്യ പരാതിയായിരുന്നു ഇത്‌. കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പ്‌ കേസാണിത്‌. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിലും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.

ഇപ്പോള്‍ കിട്ടിയത്‌: ആഗസ്റ്റ്‌ 28, 2009

കണ്ണൂര്‍: ഇന്റര്‍നെറ്റിലൂടെ പണം തട്ടിപ്പ് നടത്തിയ കേസില്‍ ഒരു നൈജീരിയക്കാര്‍ കൂടി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഇസി ഇഫാനി ഇമാനുവേല്‍ ആണ് പിടിയിലായത്. മലപ്പുറത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി രേഖകള്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളി ഷെബാ അബ്ദുല്‍ റസാഖ് എന്ന നൈജീരിയക്കാരനെ പിടികൂടിയിരുന്നു. തന്ത്രപൂര്‍വം ഇയാളെ ബാംഗ്ലൂരില്‍ വരുത്തിയതിനുശേഷം കണ്ണൂരിലെത്തിച്ചായിരുന്നു ഷെബായെ അറസ്റ്റുചെയ്തത്. ഷെബായുടെ സഹായത്തോടെ ഒരു പോലീസുകാരനെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇസി ഇഫാനി പിടിയിലായത്. ഇയാളില്‍നിന്നും നിരവധി രേഖകളുള്ള ലാപ്‌ടോപ്പും, വ്യാജ പാസ്‌പോര്‍ട്ടും വിസയും കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേപോലെ മൈക്രോസോഫ്ട്, യാഹൂ ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയതായി ഐ.ജി. ടോമിന്‍ തച്ചങ്കരി അറിയിച്ചു

News source : Asianet and Mathrubhumi

July 23, 2009

മഴക്കാലം പനിക്കാലം

മഴക്കാലം...എവിടെ നോക്കിയാലും പനി പീടിച്ച് അവശരായിരിക്കുന്നു ജെനങ്ങള്‍‌ . ഇംഗ്ലീഷ്  മരുന്ന്  പാരസെറ്റമോള്‍ ഗുളികയാണ് സാധാരണയായി പനിക്കുള്ള മരുന്ന് .  ഇത് പല പേരിലും മാര്‍കെറ്റിലുണ്ട്. പാരസെറ്റമോള്‍ എന്നത് അതിന്റെ രാസനാമം. ക്രോസിന്‍ ,മെറ്റാസിന്‍, ഫെപാനില്‍, കാള്‍പോള്‍, ഡോളോ എന്നിങ്ങനെ പല  പേരുകളിലും ഉള്ള മരുന്ന് പാരസെറ്റമോള്‍ തന്നെ. പൊതുവെ വലിയ ആപത്തുണ്ടാക്കാത ഈ  പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ ബംഗ്ലാദേശില്‍മരിച്ചു എന്ന വാര്‍ത്ത ആരേയും ഞെട്ടിപ്പിക്കും.

വാര്‍ത്തയനുസരിച്ച് പനി ബാധിച്ച്‌ അവശനിലയില്‍ ആസ്‌പത്രിയിലെത്തിയ മുപ്പതിലധികം കുട്ടികള്‍ക്ക്‌ നല്‍കിയ ഗുളികയാണ്‌ മാരകമായത്‌. ആറിലധികം കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ പാരസെറ്റമോള്‍ ഗുളികയിറക്കിയ കമ്പനി അടച്ചുപൂട്ടി. രോഷാകുലരായ നാട്ടുകാര്‍ റോഡ്‌ തടഞ്ഞു. നിരവധി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏഴംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്‌.

 

ഇന്ത്യയിലും സ്ഥിതി മെച്ചമില്ല. ഡ്യൂപ്ലികേറ്റ് ഡ്രഗ് കമ്പനികളുടെ മരുന്നുകളാണ്  മാര്‍കെറ്റില്‍ അധികവും എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്തിനധികം പറയുന്നു, ചൈനായില്‍ നിന്നാണ്   മറ്റ് പല സാധനങ്ങളുമെന്നത് പോലെ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഡ്യൂ പ്ലികേറ്റ്  മരുന്ന്  ഉണ്ടാക്കി ഇന്ത്യയിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അയക്കുന്നത്. അതില്‍  നമ്മളുടെ   ഇറക്കുമതി കച്ചവടക്കാരുടെ പങ്ക്  നിഷേധിക്കാനാവില്ല.

July 16, 2009

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍

മാഹിയിലും പരിസരങ്ങളിലുമായി മാറാരോഗങ്ങളുടെ തടവറയില്‍ തനിച്ചുകഴിയുന്നവരോ അവരുടെ ബന്ധുക്കളോ 9496404293 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കൂ. കാരുണ്യത്തിന്റെ തൂവല്‍സ്‌പര്‍ശവുമായി ഡോ. വി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം അവിടെയെത്തിയിരിക്കും.
മാഹിയിലും പള്ളൂരിലും പരിസരപ്രദേശത്തും നിരവധിപേര്‍ രണ്ടു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌. പള്ളൂര്‍ വ്യാപാരഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍' എന്ന സ്ഥാപനമാണ്‌ സേവനത്തിന്റെ മികച്ച മാതൃകയാവുന്നത്‌.
മാഹി ഗവ. കോളേജിലെ ഹിന്ദിവിഭാഗം റിട്ടയേര്‍ഡ്‌ തലവന്‍ പന്തക്കല്‍ ദീപത്തില്‍ ഡോ. വി.രാമചന്ദ്രനാണ്‌ സൊസൈറ്റി പ്രസിഡന്റും അമരക്കാരനും. ഇദ്ദേഹത്തോടൊപ്പം കോളേജിലെ ശിഷ്യന്മാരുള്‍പ്പെടുന്ന വലിയൊരുസംഘവുമുണ്ട്‌. റിട്ട. അധ്യാപികയായ ഭാര്യ ബേബി സുധാലതയ്‌ക്ക്‌ സൊസൈറ്റിയില്‍ വളണ്ടിയറുടെ വേഷമാണ്‌. ജോലിയില്‍നിന്ന്‌ വിരമിച്ചതിനുശേഷം ഒരുദിവസംപോലും വെറുതെയിരിക്കാതെ സാന്ത്വന പരിചരണവുമായി വീട്ടില്‍നിന്നിറങ്ങുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ വേറിട്ടകാഴ്‌ചയാണ്‌.

2007 ആഗസ്‌ത്‌ 16ന്‌ ആരംഭിച്ച സൊസൈറ്റിയില്‍ ഇന്ന്‌ 106 മെമ്പര്‍മാരുണ്ട്‌. ഇതേവരെ 120 ഓളം രോഗികള്‍ ഇവരുടെ കാരുണ്യമറിഞ്ഞു. നിലവില്‍ 70 ഓളം രോഗികള്‍ പരിചരണത്തിലാണ്‌.
അര്‍ബുദം, തളര്‍വാതം, നട്ടെല്ലിന്‌ ക്ഷതം, വൃക്കരോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ്‌ ഇവരുടെ സേവനം ലഭ്യമാവുക. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും സൊസൈറ്റിയെ സമീപിക്കാം.
പാറാല്‍ അറബിക്‌ കോളേജില്‍ നടത്തിയ ഒരു കാന്‍സര്‍ ബോധവത്‌കരണ ക്ലാസാണ്‌ മാസ്റ്ററുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. 2006 ഡിസംബറിലായിരുന്നു ഇത്‌. പരിപാടിയില്‍ ക്ലാസെടുത്ത ഡോ. ഇദ്‌രീസാണ്‌ ഒരു സാന്ത്വനചികിത്സാ യൂണിറ്റ്‌ തുടങ്ങിക്കൂടേ എന്ന്‌ ആവശ്യപ്പെട്ടത്‌. അടുത്തമാസം താല്‌പര്യമുള്ള ആളുകളുടെ യോഗംവിളിച്ചുചേര്‍ത്തു.

പങ്കെടുത്ത നാല്‌പതുപേരില്‍ 26 പേര്‍ വളണ്ടിയറാവാന്‍ സന്നദ്ധതപ്രകടിപ്പിച്ചു. മിക്കവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിനില്‍നിന്നായിരുന്നു പരിശീലനം. തുടര്‍ന്നാണ്‌ പള്ളൂര്‍ ആസ്ഥാനമായി സൊസൈറ്റി തുടങ്ങിയത്‌.

13 അംഗ ഭാരവാഹികളും 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളുമാണ്‌ സൊസൈറ്റിയില്‍. 100 രൂപ അടയ്‌ക്കുന്നവര്‍ക്ക്‌ ആജീവനാന്ത അംഗത്വംലഭിക്കും. ഇങ്ങിനെ സ്വരുക്കൂട്ടിയ പതിനായിരംരൂപ കൊണ്ടായിരുന്നു തുടക്കം. ഇന്ന്‌ മാസാമാസം ശമ്പളത്തില്‍നിന്ന്‌ നിശ്ചിത തുക സൊസൈറ്റിക്ക്‌ നല്‍കുന്ന എണ്‍പതോളം പേരുണ്ട്‌. നാട്ടുകാരും വിദേശത്തുള്ള ശിഷ്യന്മാരും കൈയയച്ചു സഹായിച്ചു. മാഹിക്കുപുറമെ ചൊക്ലി, നിടുമ്പ്രം, ചമ്പാട്‌, കോടിയേരി, പാനൂര്‍ മേഖലകളിലും ഇന്ന്‌സേവനമുണ്ട്‌.
എഴുതിത്തയ്യാറാക്കിയ അപേക്ഷകളില്‍ നിന്നാണ്‌ അര്‍ഹരെ കണ്ടെത്തുന്നത്‌. ഏറ്റവും പ്രാഥമികമായ ആവശ്യം എന്തെന്ന്‌ കണ്ടെത്തി പരിചരണം തുടങ്ങും. വീട്ടില്‍ചെന്നുള്ള പരിചരണത്തില്‍ വ്രണങ്ങള്‍ വച്ചുകെട്ടല്‍, ശരീരംവൃത്തിയാക്കല്‍, വിസര്‍ജ്യങ്ങള്‍ നീക്കല്‍ എന്നിവ ഉള്‍പ്പെടും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും പരിശോധിക്കും. അനുബന്ധരോഗങ്ങള്‍ക്ക്‌ ഡോക്ടറുടെ സേവനം ലഭ്യമാക്കും. അര്‍ഹിക്കുന്ന രോഗികള്‍ക്കാണെങ്കില്‍ മാസം 1200 രൂപയുടെവരെ മരുന്ന്‌ നല്‍കും. നിര്‍ധനരായ 14 പേര്‍ക്ക്‌ ഭക്ഷണക്കിറ്റും നല്‌കുന്നുണ്ട്‌. സാമ്പത്തികഭദ്രതയുള്ള വൃദ്ധര്‍ക്കും പ്രതിഫലംവാങ്ങാതെ വീട്ടില്‍ചെന്ന്‌ ശുശ്രൂഷനല്‌കും. വാരാന്ത്യത്തില്‍ നിലവില്‍ പരിചരണംനടത്തിവരുന്ന രോഗികളെപ്പറ്റിയുള്ള ചര്‍ച്ച, പുതിയ അപേക്ഷ പരിഗണിക്കല്‍ എന്നിവ നടക്കും.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, നഗരസഭാധികൃതര്‍, വ്യാപാരികള്‍ എന്നിവര്‍ നന്നായിസഹകരിക്കുന്നതായി മാസ്റ്റര്‍ പറയുന്നു. തളര്‍വാതരോഗികള്‍ക്കായി മണ്ണയാട്ടെ ഫിസിയോ തെറാപ്പി സെന്ററിന്റെയും സഹകരണമുണ്ട്‌.
മാഹി കോളേജില്‍ ദീര്‍ഘനാള്‍ എന്‍.എസ്‌.എസ്സിന്റെ ചുമതല വഹിച്ചിരുന്ന മാസ്റ്റര്‍ കോളേജില്‍ സാന്ത്വന ചികിത്സയുടെ സ്റ്റുഡന്റ്‌സ്‌ യൂണിറ്റ്‌ വിങ്‌ ആരംഭിച്ചിട്ടുണ്ട്‌. ഈരംഗത്തേക്ക്‌ കൂടുതല്‍ വളണ്ടിയര്‍മാര്‍ കടന്നുവരണമെന്നതാണ്‌ മാസ്റ്ററുടെ ആവശ്യം. മാഹിയുടെയും സമീപപ്രദേശങ്ങളുടെയും പരിധിവിട്ട്‌ സേവനമേഖല വിപുലപ്പെടുത്താനും മാസ്റ്റര്‍ ആഗ്രഹിക്കുന്നു.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍, വ്യാപാരഭവന്‍ ബില്‍ഡിങ്‌, പള്ളൂര്‍, മാഹി എന്നതാണ്‌ സൊസൈറ്റിയുടെ വിലാസം.

( Source:This is a report  by പി.പി.അനീഷ്‌കുമാര്‍ in Mathrubhumi daily)

July 04, 2009

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം കേസ്

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷനിലെ ആദ്യ കേസ്‌ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌. വളപട്ടണം പോലീസ്‌ ഐ.ടി. നിയമപ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസ്‌ അന്വേഷണത്തിനായി സൈബര്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൈമാറി.ഇന്നത്തെ വാര്‍ത്ത. കല്യാശ്ശേരി അരോളി മാങ്കടവിലെ ഷെറീഫാണ്‌ പരാതിക്കാരന്‍. ഇന്റര്‍നെറ്റ്‌ വഴി 80,000 അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ കബളിപ്പിച്ചുവെന്നാണ്‌ പരാതി. ഇപ്പോഴത്തെ വിനിമയനിരക്കുവെച്ച്‌ 37.68 ലക്ഷം രൂപ വരുമിത്‌. പീറ്റര്‍ ആന്‍േറഴ്‌സണ്‍, ഡാനിയല്‍ ഫോസ്റ്റര്‍, വില്യം ഡേവിഡ്‌സണ്‍ മൂര്‍, കവിത ചൗധരി, വിക്ടര്‍ ഒകാഫര്‍, ബരിസെര്‍ ഔദ്രഗോ എന്നിവരാണ്‌ എതിര്‍കക്ഷികള്‍. കഥയുടെ തുടക്കം നോക്കൂ.വെറുതെ പണം തരാമെന്ന്,അതും കോടിക്കണക്കിന് തരാമെന്നു പറഞ്ഞാല്‍‌ നമ്മുടെ ആളുകള്‍‌ എത്ര എളുപ്പത്തിലാണ് വിശ്വസിക്കുന്നത്! ബര്‍ക്കിനോഫാസയിലെ ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയില്‍ 1.5 കോടി അമേരിക്കല്‍ ഡോളറിന്റെ കുറി ഷെറീഫിന്‌ ലഭിച്ചുവെന്ന ഇന്റര്‍നെറ്റ്‌ സന്ദേശത്തോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. ഇത്‌ ലഭിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങളിലേക്കായി പല തവണയായി കണ്ണൂരിലെ ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, തളിപ്പറമ്പിലെ എസ്‌.ബി.ഐ. ബാങ്ക്‌ ശാഖകള്‍വഴി 80,000 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ചെടുത്തു എന്ന് പറയുന്നു.ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന ഷെറീഫ്‌ സ്വന്തം സമ്പാദ്യത്തിന്‌ പുറമെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്ന്‌ കടം വാങ്ങിയുമാണ്‌ പണം നല്‍കിയത്‌. എന്നാല്‍ വാഗ്‌ദാനമനുസരിച്ചുള്ള 1.5 കോടി ഡോളര്‍ ലഭിച്ചില്ല. ഇതിനിടെ പ്രതികളിലൊരാള്‍ ബ്രിട്ടീഷ്‌ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷെറീഫിന്റെ വീടും സന്ദര്‍ശിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ നിങ്ങളെന്തു പറയുന്നു? സൈബര്‍ ക്രൈം പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്ന് തോന്നുന്നുണ്ടോ?