August 24, 2006

സഹോദരിമാര്‍ ക്ഷമിക്കണം!

സഹോദരിമാര്‍ ക്ഷമിക്കണം!ഇവിടേയും പ്രശ്നക്കാരി ഒരു Female Group ആണു. ഇയ്യിടെയായി തമിഴ്‌ നാട്ടില്‍ ഏകദേശം 50,000-ല്‍ പരം ആളുകള്‍ ചികുങ്കുണിയാ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രോഗബാധിതരായി ചികില്‍സിക്കപ്പെട്ടിട്ടുണ്ടു. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇതിന്റെ കാരണക്കാര്‍ നമ്മുടെ മുന്‍സിപ്പാലിറ്റിയേപ്പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തുന്ന സാധാരണ കൊതുക്കളല്ല. Aedes aegypti എന്ന് പേരില്‍ നമ്മളുടെ വിജ്നാനികള്‍ വിളിക്കുന്ന കൊതുകുകളാണത്രേ. അതില്‍ females മാത്രമാണു രോഗം direct market ചെയ്യുന്നതില്‍ ഈടുപെട്ടിട്ടുള്ളത്‌. ആതോടെ നിര്‍താതെ നമ്മളുടെ ആരോഗ്യ വകുപ്പ്‌ കഷ്ടപ്പെട്ട്‌ നൂറു കൊതുകുകളെ പ്പിടിച്ചു തപ്പി നോക്കിയതില്‍ അറുപതോളം ഇവന്മാരാണത്രേ! ബാക്കിയുള്ളവ രണ്ടു മൂന്നു അന്നോണി .. സോറി.. അനോഫിലിസ്‌ ഒഴിച്ചാല്‍ പിന്നേയുള്ളത്‌ പാവം ബി.പി. എല്ലിന്‍ കീഴിലുള്ള ജീവിക്കാന്‍ മാത്രം രക്തം കുടിക്കുന്ന നിരുപദ്രവകരത്രേ! ശുദ്ദവെള്ളത്തില്‍ മാത്രം ഉല്‍പാതിക്കപ്പെടുന്ന ഈ ജീവികള്‍ ഇത്ര മോശമായ മാരക രോഗം പരത്തുന്നത്‌ അവിശ്വസനീയം തന്നെ! ഒരു പക്ഷെ എതിര്‍കക്ഷികളുടെ ദുഷ്പ്രചരണം ആയിരിക്കുമോ എന്നു സംശയിക്കുന്ന ഭരണ പക്ഷക്കാരുമുണ്ട്‌. കാരണം ശുദ്ദവെള്ളം എവിടെയുണ്ടിപ്പോ? മലേറിയയും ഡെങ്കുവും തല്‍ക്കാലം പരത്തണ്ടന്നാണു കൊതുകുകളുടെ തീരുമാനം. പക്ഷേ തീവ്രമായിത്തന്നെ ചികുങ്കുണിയാ പനി പരത്തും എന്ന ഭീഷണി മുഴങ്ങുന്നുണ്ടു. രക്ഷപ്പെടാനുള്ള വഴി ഒന്നേയുള്ളൂ. കൊതുകു വളര്‍ത്തുകേന്ത്രങ്ങള്‍ ഇനിയൊരറിയിപ്പു വരുന്നതു വരെ അടച്ചുമൂടുക. വാഴട്ടേ മള്‍ടിനേഷനല്‍, വളരട്ടേ ഭാരതം. ഗൂഡ്‌ നൈറ്റ്‌!

August 15, 2006

സുസ്മൃതി

നമ്മുടെ സ്വാതത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരേയും, ജീവിതം ത്യജിച്ചവരേയും നാം പണ്ടേ മറന്നു കഴിഞ്ഞു. അറുപതാം സ്വാതത്ര്യദിനം ആഘോഷിക്കുന്ന ഇ തരുണത്തിലെങ്കിലും അവരേക്കുരിച്ചുള്ള ചില ചിന്തകള്‍ നമുക്കും വേണ്ടേ?
സ്വാതത്ര്യലബ്ദിക്കു ശേഷം രാഷ്ട്രിയകക്ഷികളുമായി മുന്നോട്ട്‌ പോയവര്‍ക്കു MLA ആയും MP ആയും പിന്നീട്‌ മന്ത്രിയായും ഒക്കെ പിടിച്ചു നില്‍ക്കാനും നഷ്ടപെട്ടതില്‍ കൂടുതല്‍ സമ്പന്നരാവാനും സാധിച്ചിട്ടുണ്ടു. അതേസമയം മഹാത്മാ ഗന്ധിജിയുടെ സത്യ ധര്‍മ്മങ്ങളെ കടപിടിച്ചു എളിയ ജീവിതം നയിച്ചവര്‍ വിരലിലെണ്ണവുന്നവര്‍ മാത്രം.അങ്ങിനെ നിസ്വാര്‍ഥമായി നാട്ടിനെ സേവിച്ച ചില വ്യക്തികളെക്കുറിച്ച്‌ ഞാന്‍ ഒന്ന് രണ്ട്‌ വരികള്‍ എഴുതട്ടെ .
ചെന്നൈ മഹാനഗരത്തിലും ചുറ്റുമുള്ള പല പ്രദേശങ്ങളിലും താമസിച്ചിട്ടുള്ള എനിക്‌ക്‍ ശ്രീ.കക്കന്‍ എന്ന പേരുള്ള ഒരു ഗാന്ധിയനേയാണു ആദ്യം ഓര്‍മ്മ വരുന്നത്‌ . തമിഴ്‌നാട്ടില്‍ പെരും തലൈവര്‍ കാമരാജ്‌ മുഖ്യമന്ത്രി ആയിര്‍ക്കുമ്പോള്‍ ഇദ്ദേഹവും ഒരു മന്ത്രി ആയിരുന്നു. എപ്പോഴും സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്നു ഇലക്‌ഷന്‍ നേരത്ത്‌ ഇതുപോലെ പല തമാശയും കാണുന്നുണ്ട്‌. അദ്ദേഹം കോണ്‍ഗ്രസ്സ്‌കാരനായിരുന്നുവെങ്കിലും പാര്‍ട്ടി അദ്ദേഹത്തെ ഓര്‍ക്കാറില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായ്‌ ഒരു റോട്‌ നാമമാത്രമായിട്ടുണ്ടന്നുള്ളത്‌ തന്നെ വലിയ സന്തോഷമായ കാര്യം. അതിനും മാറ്റം വന്നിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.
എനിക്ക്‌ നേരിട്ട്‌ പരിചയമുണ്ടായിരുന്ന മറ്റൊരു മാന്യന്‍ ശ്രീ. ദളവായ്‌ ആണു. മദ്രാസ്‌ ഹൈകോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു അഭിഭാഷകനാണു ഇദ്ദേഹം. ഗാന്ധിജിയുടെ അതേ വസ്ത്ര ധാരണ രിതിയിലാണു പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറ്‌.പാവങ്ങള്‍ക്ക്‌ നിയമ സഹായം ചെയ്യുന്നതില്‍ അദ്ദേഹം അതീവതല്‍പരനായിരുന്നു.
മറ്റൊരു സ്വാതത്ര്യ സമരസേനാനി എന്റെ വന്ദ്യ പിതാവ്‌ യശശ്ശരീരനായ ശ്രീ. ഓ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആണു. സ്വാതത്ര്യം കിട്ടുന്നതിന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം അച്ഛന്റെ മുതുകെല്ലൊടിച്ചു. ബ്രിട്ടിഷ്‌ കൂലിപ്പട സമരം ചെയ്തവരെ ലോറിയില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ലോറിയില്‍ക്കയറി ലാത്തി ചാര്‍ജ്‌ ചെയ്ത്‌ തള്ളി താഴേയിട്ടു. കല്ല്യാശ്ശേരി ഗ്രാമത്തില്‍ അച്ഛനേക്കാളും തീവ്രമായി സ്വാതത്ര്യ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ടെങ്കിലും മിക്കവരും പേരും പ്രശസ്തിയും ഉള്ളവരാണൂ. കൂടാതെ പിന്നീടുള്ള രാഷ്ട്രിയ അനുഭാവങ്ങള്‍ അനുസരിച്ചു അവരവരുടെ ഭഗ്യ-നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടു.
അധികാരവും അന്തസ്സുമായി ഒരു കൂട്ടര്‍. പട്ടിണിയും പരിവട്ടവുമായി മറ്റൊരു കൂട്ടര്‍. കത്തുന്ന തീയില്‍ എണ്ണ ഒഴിച്ചതു പോലെ ജാതിയടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം.ഫീസ്‌ കൊടുത്ത്‌ പഠിക്കേണ്ട ഗതികേട്‌ മക്കള്‍ക്ക്‌. യുവത്വം സ്വാതന്ത്ര്യസമരത്തിന്നായി അര്‍പ്പിച്ചു ആരോഗ്യം നഷ്ടപെട്ട ഗൃഹനാഥന്‍. തുച്ഛമായ വരുമാനം കൊണ്ട്‌ അര്‍ദ്ധപട്ടിണിയും മുഴുപട്ടിണിയുമായി കടന്നുവന്ന നാളുകള്‍ എത്രയെത്ര! ഇതു പോലെ എത്ര എത്ര കുടുംബങ്ങളാണു തകര്‍ന്ന് തരിപ്പണമായതു!
ഇതൊക്കെയാണു സ്വാതത്ര്യത്തിനു നമ്മള്‍ കൊടുത്ത വില. "പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകം" ആര്‍ക്കു വേണ്ടിയാണിതു പാടിയതു?
ജയ്ഹിന്ദ്‌.

August 02, 2006

ഭക്തിയും സൂക്തിയും

ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക്‌ സുപരിചിതനായ ഒരു പരമ ഭക്തനാണു പൂന്താനം നമ്പൂതിരി. ഏകദേശം നാനൂറു വര്‍ഷങ്ങളോളമായിക്കാണും അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട്‌ . പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കൃതിയാണു അദ്ദേഹത്തിന്റെ ജ്നാനപ്പാന. അനശ്വരമായ ജീവിത യാതാര്‍ഥ്യങ്ങളെ ഇത്ര ലളിതമായി മലയാളത്തില്‍ കാഴ്ചവെച്ച വേറൊരു കാവ്യമുണ്ടോയെന്നു സംശയിക്കുന്നു! അതു കൊണ്ടാണു സരളവും അത്യന്തം അര്‍ത്ഥസമ്പന്നവുമായ പൂന്താനത്തിന്റെ വരികളോടെനിക്കിത്ര താല്‍പര്യം. യതാര്‍ഥ മലയാളഭാഷാ തേഞ്ഞു മാഞ്ഞു കൊണ്ടിരിക്കുകയാണെന്ന നഗ്നസത്യം നമ്മള്‍ മനസ്സിലാക്കന്‍ ഇനിയും എത്ര കാലം വേണ്ടിവരും ..?സാധാരണക്കാരെ ഹഠാതാകര്‍ഷിക്കുന്ന, ഏത്ര വലിയ തത്വങ്ങളാണു നമ്പൂതിരി ഇത്ര സരസമായി ഭക്തി മാധുര്യത്തോടുകൂടി ആ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌? ജന്മാഘോഷങ്ങള്‍ക്കിടയില്‍ അവിചാരിതമായ ഒരു ആപതതില്‍പെട്ട്‌ നഷ്ടപെട്ടുപോയ സ്വന്തം മകനെ വിചാരിച്ചു ദുഃഖിക്കുന്ന ആ പിതാവിന്ന് ശ്രീകൃഷ്ണഭക്തിയാല്‍ പകരുന്ന സാന്ത്വനം വെളിപ്പെട്‌ഉന്നത്‌ നോക്കൂ !
" ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ വേറെ വേണുമോ മക്കളായ്‌ ! "
ഇന്നും ആരേയും വളരെ ചിന്തിപ്പിക്കുന്ന എത്രയെത്ര തത്വങ്ങളാണു നമുക്ക്‌ അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്‌ ! " കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.. " എന്നു ചൊല്ലിക്കൊണ്ടു ഞാനും ആ തൃപ്പാദങ്ങളില്‍ സാഷ്ടാങ്ക പ്രണാമം ചെയ്യട്ടെ ! പി കെ രാഘവന്‍