September 24, 2006

കര്‍ഷകരേ ഇതിലേ, ഇതിലേ!‍‌

‍ഇന്ത്യന്‍ കര്‍ഷകര്‍ നിത്യജീവിതത്തിന്ന്‌ വഴിമുട്ടി ആത്മഹത്യക്കുവരെ തയ്യറാവുന്ന ഈ ദുര്‍ഗ്ഗടമായ സാഹചര്യത്തില്‍ ഇതാ ഒരു അഭിനവകര്‍ഷകന്‍ രൂപം പ്രാപിച്ചിരിക്കുന്നു. അമ്പാനി കുട്ടികള്‍! അതേ, നിരുഭായ്‌ അമ്പാനി മുതലാളിയുടെ അമ്പാരിയേന്തുന്ന കുട്ടികള്‍ തന്നെ!
ലോകത്തിലെ വന്‍കിട എണ്ണ ശുദ്ധീകരണ ശാലകളില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന 'റിലയന്‍സ്‌' മുതലാളികള്‍ തന്നേയാണു ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ മാങ്ങ ഉല്‍പ്പത്തി ചെയ്ത്‌ കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നതു. അമ്പാനി മുതലാളിയുടെ എണ്ണക്കമ്പനികള്‍ക്ക്‌ സ്വന്തമായുള്ള കാലിയായിക്കിടന്നിരുന്ന വിശാലമായ സ്ഥലങ്ങളിലാണു ഇവര്‍ മുന്തിയ തരം മാവിന്‍ ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്‌. ഒരു വെടിക്കു രണ്ടു പക്ഷി എന്ന കണക്കിന്‌, പരിസ്ഥിതി സംരക്ഷണവും കൃഷിയുല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന ലാഭവും! എകദേശം 470 ഏക്കര്‍ നിലത്താണു ഈ നൂതനമായ 'മാങ്ങ-പരിപാടി' നടപ്പിലാക്കിയിട്ടുള്ളത്‌. ഏഷ്യ്യിലേ എറ്റവും വലിയ മാങ-തോട്ടം എന്നുള്ള ബഹുമതിക്കും അര്‍ഹമായ ഈ പദ്ധതി ഇതു വരെ 3,87,000 കിലോഗ്രാം മാങ്ങ ഇതിനകം ഉല്‍പത്തി ചെയ്തിട്ടുണ്ട്‌. പല വെറൈറ്റി ഉണ്ടെങ്കിലും “Releure" brand (റിലയന്‍സ്’ നിങളുടേത് എന്ന്‌ വായിക്കുക) ആണത്രെ എറ്റവും അധികം ഡിമാന്‍ഡ്‌. റിലയന്‍സ്‌ ആഗ്രോ ഇനീഷ്യേറ്റീവെന്നാണ്‌ ഈ പുതിയ വ്യവസായത്തിന്റെ പേര്‌.
ഒരു കിലോ മാങ്ങ 40 രൂപ വെച്ചാണു കയറ്റുമതി ചെയ്യുന്നത്‌. അധികവും ബ്രിട്ടനിലുള്ള ഹരോഡ്‌ കമ്പനിക്കാണ്‌ സപ്ലൈ ചെയ്യുന്നത്‌. അവിടത്തേ ഉപഭോക്താക്കള്‍ മിക്കവരും ഏഷ്യക്കാരാണു താനും. അവര്‍ കൊടുക്കുന്ന വില ഒന്നിനു 200 രൂപയാണത്രേ! അടുത്ത വിളവെടുപ്പോടെ അമേരിക്കയിലേ സൂപ്പര്‍ മാര്‍ക്കെറ്റുകളിലും ഈ മാങ്ങ ലഭ്യമായിത്തുടങ്ങും.
എണ്ണയുല്‍പന്നങ്ങളേക്കാള്‍ ലാഭകരമാണത്രേ ഈ മങ്ങാ കച്ചോടം! കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളുടെ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാകിയിട്ടുള്ളത്‌? ഏന്നിട്ടും എന്തുകൊണ്ടാണ്‌ യതൊര്‌ ആശ്വാസവും കിട്ടാത്തെ നമ്മളുടെ കര്‍ഷകന്മാര്‍ വലയുന്നത്‌? മാര്‍ക്കെറ്റിങ്ങിളുള്ള അപാകത തീര്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതല്ലേ പരാജയങ്ങള്‍ക്ക്‌ കാരണം?
അമ്പാനി എന്ന മുതലാളിക്കു, അല്ല കര്‍ഷകന് എന്റെ അഭിനന്ദനങള്‍‌ !

September 05, 2006

16 ബിറ്റ്‌ എന്‍കോഡിങ്ങില്‍

തമിഴ്‌ എഴുത്തുക്കള്‍ 16 ബിറ്റ്‌ എന്‍കോഡിങ്ങില്‍ . വിപുലമായ രീതിയില്‍ e-governance നടപ്പാക്കുന്നതില്‍ ഉപയോഗപ്പെടുത്തി പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിച്ചു എല്ലാ വിഭാഗക്കരും ഒരേ രീതിയില്‍ അംഗീകരിക്കുന്ന തരത്തിലാണു തമിഴ്‌ എഴുത്തുക്കള്‍ 16 ബിറ്റ്‌ എന്‍കോഡിങ്ങില്‍ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്‌. വിശദ വിവരങ്ങള്‍ക്ക്‌ ഈ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക. http://www.tunerfc.tn.gov.in/

ഒരു ചിത്രീകരണം

സ്കൂള്‍ വിട്ട സമയം. എന്റെ മുന്നില്‍ കുറച്ചു കുട്ടികള്‍. അവരുടെ സംഭാഷണം കേട്ടോണ്ട്‌ ഞാനും പിന്നാലേ. വെള്ളം കയറി വീട്ടു പടിക്കലെത്തി. എല്ലാരും സ്ഥലം വിട്ടു. അവന്‍ മാത്രം അവിടത്തന്നെ നിലയുറപ്പിച്ചു. നാലു പേരറിയണമെങ്കില്‍ ചില സാഹസതകള്‍ കാട്ടിയാലല്ലേ പറ്റൂ. വെള്ളം തിണ്ണയിലെത്തി. അതു വഴി വന്ന കൂട്ടുകാരന്‍ പറഞ്ഞു "എന്റെ കൈ പിടിച്ചു മെല്ലെ പോവാം. വെള്ളം കയറുന്നതിനു മുന്‍പേ രക്ഷപ്പെടാം." " ഹും! എനിക്ക്‌ ഈ വെള്ളമൊന്നും ഒരു പ്രശ്നമല്ല."അവന്‍ പറഞ്ഞു. "ഇനി താമസിച്ചാല്‍ വഴി മനസ്സിലാവാതെ ആപത്താകും." അതിനും അവന്‍ അനങ്ങിയില്ല. "പേടിയുണ്ടങ്കില്‍ നീ പോയ്കോ." അവന്‍ പറഞ്ഞു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. വെള്ളം വീട്ടിനുള്ളിലെത്തി. അപ്പോഴൊരു സൈക്കിള്‍കാരന്‍ വന്നു. സൈക്കിളില്‍ കയറി രണ്ടുപേര്‍ക്കും രക്ഷപ്പെടാമെന്നു പറഞ്ഞു. അവന്‍ അപ്പോഴും അനങ്ങിയില്ല. സൈക്കിളിലില്‍ വന്നവനും രക്ഷപ്പെട്ടു. വെള്ളം വീണ്ടും കൂടി. അവന്‍ പുരപ്പുറത്തു കയറിയിരുന്നു. അതു വഴി ഒരു ലോറി വന്നു. അവനോടു ലോറീ കയറി രക്ഷപ്പെടാന്‍ പറഞ്ഞു. ഇറങ്ങി വരാന്‍ കഷ്ടമാണെന്നായി. വെള്ളം വീട്ടിനു മുകളിലായി. അവന്‍ മരത്തിന്മേല്‍ കേറി. ഇപ്പോ ഹെലികോപ്റ്റര്‍ വരും അതില്‍ കയറി ജോളിയായി രക്ഷപ്പെടാം. അവന്‍ ഭാവനയില്‍ കണ്ടു . വെള്ളം മരത്തിനു മുകളിലെത്താറായി. അവന്‌ പേടി തുടങ്ങി. അടുത്തുള്ള തെങ്ങേല്‍ക്കേറി തല്‍ക്കാലം പ്രാണന്‍ രക്ഷിച്ചു. തെങ്ങ്‌ വെള്ളത്തിന്റെ ഒഴുക്കില്‍ ആടിത്തുടങ്ങി. അകലേ നിന്നും ഹെലികോപ്റ്ററിന്റെ ശബ്ദം ചെറുതായി കേള്‍ക്കുന്നു. തെങ്ങാണെങ്കില്‍ മെല്ലെ മെല്ലെ ചായാന്‍ തുടങ്ങുന്നു. ശക്തമയ കാറ്റ്‌. ദാ.. ! ഹെലിക്കോപ്റ്റര്‍! തലക്കുമുകളില്‍! തെങ്ങോ ? വെള്ളത്തില്‍! കുട്ടികളുടെ പൊട്ടിച്ചിരിയോടെ എനിക്കും സ്വയബോധം വന്നു. അപ്പോഴേക്കും ഞാന്‍ വഴി തെറ്റി ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു.