July 26, 2006

ടിന്നിറ്റസ് *Tinnintus

അന്നു ഇന്നെത്തതു പോലെ റോഡും വാഹനങ്ങളൊന്നുമില്ലാത്ത കാലം..പ്രഭാതം വിടരും മുന്‍പു എഴുന്നേറ്റ്‌ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരിക്കും അച്ഛന്‍.കുട്ടികളായ നമ്മള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടാവും. ഈശ്വര നാമങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ടുകൊണ്ടായിരിക്കും അച്ഛന്റെ ഒരുക്കങ്ങള്‍. ഞങ്ങള്‍ ഉണരുമ്പോഴേക്കും നേരം വെളുക്കുന്നതിന്മുന്‍പു അഞ്ചാറു നാഴികക്കപ്പുറമുള്ള Textiles Millല്‍ അച്ഛന്‍ എത്തിയിരിക്കും. കഴുതക്കെന്തറിയും കര്‍പ്പൂര വാസനയെപറ്റി എന്ന മട്ടിലായിരുന്നു നമ്മള്‍ !അന്നപൂര്‍ണ്ണേശ്വരീസ്ത്രോത്രവും ദേവിമാഹാത്മ്യത്തിലെയും ജ്നാനപ്പാനയിലേയും മറ്റും ശ്ലോകങ്ങളും കേള്‍ക്കാന്‍ ഇപ്പോള്‍ താനെ ആഗ്രഹിച്ചുപോകുന്നു! അച്ഛന്‍ ഇന്നു ജീവിച്ചിരിപ്പില്ലങ്കിലും ആ കീര്‍ത്തനങ്ങളുടെയും ശ്ലോകങ്ങളുടെയും പ്രതിധ്വനി ഇന്നും എന്റെ ചെവിക്കുള്ളില്‍ ടിന്നിറ്റസ്‌(Tinnitus)ശബ്ദമായി മുഴങ്ങുന്നുണ്ടെന്നുള്ളതാണു പരമാര്‍ത്ഥം ! Kindly note * Tinnitus is a peculiar problem faced by the people suffering from hearing loss. It can also be a prelude to a impending deafness . The symptoms are that you start hearing continuously humming or exploding ,blasting or siren type noise or music from no where.... Only for general information . Kindly consult an ENT specialist if you have any Tinnitus problem. By Raghavan P K

July 24, 2006

അങ്കണതൈമാവില്‍ നിന്ന്..

ആ തേന്മവിന്‍ തൈ നട്ടിട്ട്‌ കഷ്ടിച്ചു ഒരു വര്‍ഷമായതെയുള്ളൂ.അത്‌ പുഷ്പിണിയായി നില്‍കുന്നു !മുട്ടോളം പൊക്കാമേയുള്ളു ! നാലഞ്ചു പൂക്കുലകള്‍! വീട്ടുകാരെയും നാട്ടുകാരെയും വഴി പോക്കരെയും എല്ലാരെയും വിളിച്ചു കാണിച്ചു കൊണ്ട്‌ എന്റെ സന്തോഷം വെളിപ്പെടുത്തി. "ഓ .. ഇതിനു മുന്‍പു കാണതതാണോ ? " "അല്ല. അന്നൊക്കെ മറ്റുള്ളവരു നട്ടു വളര്‍ത്തിയ മാവിലാണു പൂക്കൊല കണ്ടിട്ടുള്ളത്‌. ഇന്നങ്ങനെയല്ല . ഇത്‌ ഞാന്‍ തന്നെ നട്ടുവളര്‍തിയതാ. " സ്വാഭിമാനം തല പൊക്കി, അല്‍പം അഹങ്കാരത്തോടെ തന്നെ. "നാലഞ്ചു വര്‍ഷം കഴീന്നത്‌ വരെ ആ പൂക്കളെല്ലം പൊട്ടിച്ചുകളയണം. ഇല്ലെപ്പിന്നെ മരും വളരൂല്ല കായ്കുന്നതും കൊറീം. " അസൂയാലുവായ ഇവന്മാരുടെയൊക്കെ ഉപദേശം ! അങ്ങിനെ മനസില്ലാ മനസോടെ പൂക്കുല പൊട്ടിച്ചു പൊട്ടിച്ചു വര്‍ഷങ്ങള്‍ നാലഞ്ച്‌ കടന്നു പോയ്‌. വീട്ടിന്റെ മുറ്റം എന്നു പറയാനുള്ളത്‌ ആകെ ആ തൈമാവു വെച്ച സ്ഥലമാണു.ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു യുവത്വം തുളുമ്പുന്ന ആ റുമാനിയാ-ക്കാരി ഇത്തവണയും പുഷ്പിണിയായി. പിഞ്ച്‌ കായ്കളും പൂക്കളുമായി പൂത്തു നില്‍ക്കുന്ന ആ മനോഹരമായ കഴ്ച...പ്രകൃതീദേവിയുടെ സൃഷ്ടിസ്തിതിസംഹാര മാഹത്മ്യത്തെ കാഴ്ച വെച്ചു.പതിയെ പതിയെ ഭാരിച്ച കായ്കളൂടെ ചുമടുമായി അവള്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നി. "വരുന്നോരുടെം പോകുന്നോരുടെം കണ്ണു മാവിന്മേലാ .ഏതോ ആദ്യമായി മാങ്ങ കാണുന്നതു പോലെ!എന്നേക്കൊണ്ടിതും നോക്കിയിരിക്കാന്‍ പറ്റുല്ല." ഗൃഹലക്ഷ്മിയുടെ പരിവേദനം "ഇനി വൈകിക്കണ്ട ഇ വരുന്ന ഞായറഴ്ച തന്നെ എല്ലാം പറിച്ചു പഴുക്കാന്‍ വെക്കാം." "ഇത്രപ്പാട്‌ മാമ്പഴം എങ്ങിനെ നാലു പേര്‍ തിന്നു തീര്‍ക്കും? " "വലിയതെല്ലാം പഴുക്കാന്‍ വെക്ക്‌. കുറച്ചു അച്ചാറാക്കാം. കുറച്ചു 'പാന* ' ഉണ്ടാക്കാം.ഒന്നു രണ്ടു മാങ്ങ അപ്പറൂം ഇപ്പറൂം കൊടുത്താല്‍ അതങ്ങു തീരും" "മര്‍കെറ്റില്‍ വരുന്ന മാമ്പഴം calcium carbideല്‍ വെച്ചാ പഴുപ്പിക്കുന്നത്‌. ഇതെ ശരിയായി വയ്കോലില്‍ പൊതിഞ്ഞു വെച്ചു അതിനിടയില്‍ വെപ്പിലയും വെച്ച്‌ വേണം പഴുക്കാന്‍ വെക്കാന്‍." അലഞ്ഞു തിരിഞ്ഞു എല്ലം എര്‍പ്പാടു ചെയ്തു. നാക്കില്‍ വെള്ളമൂറ്റിക്കൊണ്ടു ഒരു ദിവസം കടത്തി. ഇന്നു ശനിയാഴ്ച.Half a day കഴിഞ്ഞു വന്നു വീട്ടില്‍ കയറിയതേയുള്ളു.കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്തില്‍ തിങ്ങിക്കൂടാന്‍ തുടങ്ങി.ചെറുതായി ഇടി ശബ്ദം... തുടര്‍ന്നൊരു മഴച്ചാറല്‍.പെട്ടെന്നു അന്തരീക്ഷമാകെ മാറി. വാതിലും ജനലും പട പട അടയുന്നു. വൈദ്യുതി നിലച്ചു . വീട്ടിനു മോളിലുള്ള പ്ലാസ്റ്റിക്‌ ടാങ്ക്‌ അടുത്ത മൈതാനത്തില്‍ പറന്നു വീണു. അഴയില്‍ ആറാനിട്ട തുണി HT കമ്പി മേലെ.. എല്ലാരും പേടിച്ചോടി വീട്ടിനുള്ളില്‍ കയറി അടച്ചുമൂടി ഭദ്രമായി കൂടി. പത്തു പതിനഞ്ചു നിമിഷം പോയ്കാണും എല്ലാം നിശ്ശബ്ദമായി നിശ്ചലമായതു പോലെ തോന്നി. വെളിയിലിറങ്ങി.ആദ്യം കണ്ടത്‌ എന്റെ റുമാനിയ വെറും Y എന്ന ഇംഗ്ലീഷ്‌ അക്ഷരം പോലെ ഒറ്റ തടിയായി നില്‍ക്കുന്ന ദയനീയ കഴ്ചയാണു. എന്റെ കണ്ണില്‍നിന്നും അടര്‍ന്നൂ ചുടു ചൂടായ്‌ കണ്ണീര്‍തുള്ളികള്‍.......! by പി കെ രാഘവന്‍ * " panah " is a drink made out of raw mangoes.

July 17, 2006

പേരാല്‍ മരം

നാടോടി ഞനെത്ര നാളുകളായിയീനാഴികക്കല്ലിലിരിക്കുന്നൂ

നേടുവാനായിട്ടെന്തുണ്ടെനിക്കിനിതാര്‍മയമാക്കിയ നാല്‍വരിപ്പാതയി‍ല്‍

‍വാടിക്കരിയും ജീവജാലങ്ങള്‍ക്കുശീതളഛായ പകര്‍ന്നോരാവന്മരം

ക്രൂരമാംസംസ്കാരഹീനമാംവാളിന്നതാഹരമായ്മാറ്റിയതേെതു കൊടൂരന്മര്‍?

വാനമ്പാടികള്‍പല കാണാപ്രാണികളുമായ്‌വാനരന്മാരൊടൊത്ത്‌

കൂട്ടമായ്‌ വസിക്കുമാ മുത്തച്ഛന്‍പേരാല്‍മരഃശ്ശാഖകള്‍ ശിഖരങ്ങള്‍

തുണ്ടിച്ചൂ നിര്‍ദാക്ഷിണ്യം പ്രാക്രുതന്മാരാംചിലര്‍!

‍ശാലയില്‍ നിഴല്‍കൂടപ്പന്തലായ്പടര്‍ന്നൊരാവുംഗനശ്രേഷ്ഠനെയുംത്യജിച്ചൂ പാതക്കായി!

അനലുംവെയിലിലും പനിയുംകുളിരിലുംകോരി-ച്ചൊരിയും മഴയിലുംകൊടുങ്കാറ്റിന്‍ ഗതിയിലു

മഗതിയാമെനിക്കെന്നുമഭയം നല്‍കാനിനിപരുക്കന്‍ കരിങ്കല്ലില്‍ പതിച്ച പീഠം മാത്രം!

സ്തമ്പങ്ങളെത്ര കാണുന്നത്രയും സമാദികള്‍ മരിച്ചുവീണ രണവീരന്മാര്‍ക്കയിട്ടല്ല

മനുഷ്യര്‍ നശിപ്പിച്ച വനസമ്പത്തുക്കളോര്‍ക്കാന്‍പതിച്ചൂ സ്മാരകങ്ങള്‍ പാതയിന്‍ വശങ്ങളില്‍!

വര്‍ഷങ്ങളെത്രായേറെമിത്രങ്ങളായി നമ്മള്‍ ക്കത്രയും സേവിച്ചൊരാല്‍ വൃക്ഷത്തിന്‍പതനത്തെ

തുച്ചമായ്‌ പുച്ഛിഃക്കുന്നോരോര്‍ക്കുമോവികൃതികള്‍ക്ഷോഭിക്കും പ്രകൃതിയെ ലാളിക്കും മരങ്ങളേ!

July 16, 2006

ഭ്രാമരീമിത്രത്വം

ഈ മാസമാണല്ലോ അധ്യത്മരാമായണം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യറുള്ളത്?

എത്ര കാലമായി രാമായണത്തെപറ്റി നമ്മള് കേള്ക്കാന് തുടങ്ങിയിട്ട്? എന്നിരുന്നാലും കേള്ക്കുമ്പോഴെല്ലാം ഞാന് ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള് രാമായണത്തിലുണ്ട്. നിങ്ങളും അത്വായിച്ചുകാണും. 

"ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്കലംബരം 
മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം"

 (ഗോമൂത്രത്തില് പാകം ചെയ്ത കിഴങ്ങ് ഭക്ഷിച്ചും മരത്തോല് കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്ഭപുല്ലു കൊണ്ടുള്ള പായയില് കിടന്നുമൊക്കെയാണു തന്റെ അനുജന് ഭരതന് രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന് അറിയുന്ന ഭാഗമണിത്) 

സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്! 

ഭരതന്റെ രാമ ഭക്തിക്കു മുന്നില് എന്റെ സാഷ്ടാങ്ക പ്രണാമം..! 

 പി കെ രാഘവന്

കര്‍ഷകരുടെ വെക്കേഷന്‍

നാളെ കര്‍ക്കിടകം ആരംഭിക്കും. നമ്മുടെ കര്‍ഷകരായ ജനങ്ങള്‍ കര്‍ക്കടക മാസത്തെ ഒരു പഞ്ഞ മാസമായാണു കാണുന്നതു.ഈ സമയത്തു അവര്‍ക്കു കാര്യമായ പണിയൊന്നുമുണ്ടാകാറില്ല.കര്‍ഷകരുടെ വെക്കേഷന്‍ സമയമണെന്നു പറയാം.ഈ അവസരം ദേഹപുഷ്ഠി വരുത്താനുള്ള സമയമായി പണ്ടുകാലങ്ങളിലുള്ളവര്‍ ഉപയോഗിച്ചിരുന്നു.ഇന്നു നമ്മള്‍ കേള്‍ക്കുന്നത്‌ കാര്‍ഷീക മേഖലയിലെ തകര്‍ച്ചകളും ദയനീയ കഥകളും മത്രമാണു. കനത്ത മഴയും, വെള്ളം നിറഞ്ഞ പാടങ്ങളും, നിറഞ്ഞൊഴുകുന്ന തോടുകളും, കര കവിഞ്ഞൊഴുകഅന്‍ ശ്രമിക്കുന്ന നദികളും ഇല്ലാത പ്രദേശം കേരളത്തില്‍ ഇപ്പോള്‍ വിരളമായിരിക്കും. കുണ്ടും കുഴിയുമായി ചളി വെള്ളം കെട്ടിനില്‍ക്കുന്ന റോടിലൂടെ നടക്കുന്നവരുടെ ശുഭ്രവസ്ത്രങ്ങള്‍ കാവി പൂശുന്ന വാഹനങ്ങളുമൊക്കെ കാണുന്നതു നാലു ദശാബ്ദങ്ങള്‍കു മുന്‍പു നയനാനന്ദകരമായിരിന്നു .ഇന്നും ഈ അവസ്ഥ തുടരുന്നുണ്ടോ എന്നു സംശയമാണ്‌!

July 15, 2006

ഉലക മൂഷികന്‍

മുട്ടാളന്‍ പെട്ടിയുടെ(pc)മുന്‍പിലിരുന്നു മണിക്കൂറുകളായി... മുഷിപ്പു തോന്നി. രാജ്‌ നായര്‍ അയച്ചുതന്നിരുന്ന "തനിമലയാളം" ലിങ്കിലെക്കു എത്തിനോക്കമെന്നു വിചാരിച്ചാല്‍ mouse അനുസരിക്കണ്ടേ!അനുസരണ ശീലമില്ലാത്ത ദുശ്ശാട്യം പിടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ കുട്ടി തിരശ്ശീലയില്‍The page cannot be displayed എന്നാവര്‍തിക്കാന്‍ തുടങ്ങി. ദൈവമേ ഇതെന്തുപറ്റി? വിഘ്നേശ്വരാ എങ്ങിനെയെങ്കിലും ഇ ബോറടി അവസാനിപ്പിക്കണേ....എന്നു പ്രാര്‍ത്ഥിച്ചപ്പൊഴേക്കും സംഗതി ശരിയായി.അപ്പൊഴാണു മനസ്സ്സ്സിലായതു {mouse}ല്‍ കൈ വെച്ചു പ്രാര്‍ത്ഥിച്ചപ്പൊഴാണു വിഘ്നേശ്വരന്‍ പ്രാര്‍ത്ഥന സ്വീകരിച്ചതെന്നു!മൂഷികവാഹനന്‍ എന്നു ഗണപതിയെ വിളിക്കുന്നതു വെറുതേയല്ല . ഭജനം ഭജനം ഗജാനനാ സചനം സചനം വിനായകാ വിനയെ നീക്കി വിധിയെ മാറ്റി വിവേകമരുളൂ വിഘ്നേശ്വരാ... പിന്നെ നമ്മള്‍ സാങ്കേതിക ഭാഷയില്‍ (IT parlance)ല്‍ source code എന്നു പറയാറുണ്ടല്ലൊ. ആതും പുരാണങ്ങളില്‍ കാണപ്പെടുന്ന ഒരു കഥയോടു ബന്ധപ്പെടുത്താം.ഗണപതിയുടെ ഭീമാകാരമായ ഉദരത്തില്‍ അണ്ടഗോളങ്ങള്‍ (Universal source code ?) അടങ്ങിയിരിക്കുന്നുവെന്നു മതപുരാണങ്ങള്‍ പറയുന്നു.അപ്പോള്‍ mouseന്റെ ഒരു ഞെക്കില്‍ ലോകം കാണുമെന്നു പറയുന്നതില്‍ തെറ്റില്ലല്ലോ ! വീട്ടിന്നടുത്തുള്ള ആല്‍മരചോട്ടില്‍ ഒരു ചെറിയ പിള്ളയാര്‍ വിഗ്രഹം ഉണ്ടു.ജോലിക്ക്‌ പോകുന്നവരും ജോലി അന്വേഷിച്ചുപോകുന്നവരും നിത്യേന രണ്ടു നിമിഷമെങ്കിലും അതിനുമുന്‍പില്‍ തൊഴുതു നില്‍ക്കാതെ പോകുന്നതു ഞാന്‍ കണ്ടിട്ടില്ല!മനുഷ്യന്മാരുടെ സകല തെറ്റുകളും ക്ഷമിച്ചു നല്ലവഴി കാണിക്കുന്ന ദൈവം ഏതായാലും പ്രണാമം ചെയ്യുന്നതു നല്ലതല്ലെ! പി കെ രാഘവന്‍

July 14, 2006

എന്റെ ഭക്തി

ഇല്ലാ ഭക്തിയെനിക്കു തെല്ലുമേ......! (ഇതു പാടിയത്‌ പി ലീലയാണെന്നാണു എന്റെ ഓര്‍മ്മ.ആ ഗായിക ഇന്നു ജീവിച്ചിരിപ്പില്ല) പ്രാര്‍ഥനയുടെ കാര്യത്തില്‍ ഞാന്‍ വളരെ മടിയനാണെന്നു തന്നെ പറയാം.ഒരു സാധാരണ മനുഷ്യനാണെങ്കില്‍ പോലും വല്ലപ്പൊഴൊക്കെ ക്ഷേത്രത്തിലോ പള്ളിയിലോ പോയെന്നുവരും!ഏന്നാല്‍ ഞാന്‍ അതുകൂടി ചെയ്യാറില്ല! തീവ്രഭക്തന്മാര്‍ക്കിടയില്‍പ്പെട്ടു ഞെങ്ങി ഞെരുങ്ങി, ത്യാഗം സഹിക്കാനുള്ള മഹാമനസ്കതയൊ വിശാലതയോ എനിക്കില്ല എന്നതാണു കാരണം.ചെന്നൈയില്‍ കുറെക്കാലമയി താമസിക്കുന്‍ന എന്റെ കുടുംബാങ്ങങ്ങള്‍ക്ക്‌ നമ്മളുടെ അയല്‍വാസികളിലൂടെയാണു ഇത്രയധികം ദൈവഭക്തി പകര്‍ന്നത്‌ എന്നു തോന്നുന്നു.ആതു കാണുമ്പോള്‍ അറിയാതേ തന്നെ ഞാനും മൂളുന്ന ഈ വരികള്‍ വരമൊഴിയിലൂടെ മലയാളത്തില്‍ കണ്ടപ്പോള്‍ ഒരു പ്രതേക അനുഭൂതി.... തോന്നി..
ശരവണ ഷണ്മുഖാ ശിഖി വാഹനാ വേലവാ,വേല്‍മുരുകാ വേലായുധാ കലിയുഗ വരദാ കാര്‍ത്തികേയാ അഗതികള്‍ ഞങ്ങള്‍ക്കഭയം തരൂ...
Let all the living being on this earth be protected by the Almighty.