October 18, 2009

“ഈ കേളന്‍ കുലുങ്ങില്ലത്രെ!''

അച്ചടക്കമില്ലായ്മയും പരസ്പരമുള്ള 'തലവെട്ടു'മാണ് ഈഴവരുടെ പ്രശ്‌നം.

“കുമാരനാശാന്‍ എട്ടുചക്രം കട്ടുവെന്ന് പറഞ്ഞത് നമ്പൂരിയോ നായരോ അല്ല. ഈഴവന്‍ തന്നെയാണ്. സമുദായത്തിനുവേണ്ടി ഒരുപാട് പ്രവര്‍ത്തിച്ച ആര്‍. ശങ്കറിനെ വെള്ളം കുടിപ്പിച്ചതും ഈഴവന്‍ തന്നെ. ഇപ്പോള്‍ ഞാന്‍ കോടികള്‍ മോട്ടിച്ചെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. വലിയ ഭക്തനാണ്. ശിവഗിരി മഠത്തിനുമുമ്പായാണ് ഷാപ്പ് നടത്തുന്നത്. തീര്‍ത്ഥാടനകാലത്ത് ഒരു കുപ്പിക്ക് ഒന്ന് ഫ്രീയാണ്. ചതയദിനത്തില്‍പ്പോലും ചിട്ടിയാപ്പീസ് അടച്ചിടാത്ത ആളാണ് ഇപ്പോള്‍ യോഗം പിടിച്ചടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിലൊന്നും ഈ കേളന്‍ കുലുങ്ങില്ല'' - വെള്ളാപ്പള്ളി .

September 20, 2009

അധികമായാല്‍ ...!

തമിഴ് എഴുതാനറിയാത്തതിന് അധ്യാപിക ശകാരിച്ച പത്തു വയസ്സുകാരന്‍ തീ കൊളുത്തി മരിച്ചുവെന്ന പത്ര വാര്‍ത്ത എല്ലവര്‍ക്കും സങ്കടമുണ്ടാക്കുന്നതാണ്.  ചെന്നൈക്കടുത്തുള്ള തിരുവള്ളുവര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആന്റണി പ്രതീഷാണ് ആത്മഹത്യ ചെയ്തത്. തമിഴ് പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോള്‍‌  അവനെ പഠിപ്പിക്കുന്ന തമിഴ്  ടീച്ചര്‍   അതു വഴി വന്നപ്പോള്‍‌   കുട്ടിയുടെ പേപ്പര്‍   കാണാന്‍ ഇടയായി.  ഒന്നും ശരിയായി എഴുതിക്കാണാതതു കോണ്ട്   ശകാരിച്ചു. എഴുതാന്‍ ശ്രമിച്ചില്ലെങ്കില്‍ നാലാം ക്ലാസിലേക്ക് തരംതാഴ്ത്തുമെന്നായിരുന്നു അധ്യാപികയുടെ മുന്നറിയിപ്പ്.

വീട്ടിലെത്തി ഈ വിവരം അമ്മയോട് പറഞ്ഞു. അമ്മയും ടീച്ചര്‍  പറഞ്ഞത്  ശരി വെച്ചു. ആ ദുഃഖം കാരണമായിരിക്കാം അമ്മ  പുറത്തുപോയ തക്കത്തിന് ദേഹത്ത്   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍ക്കാര്‍ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീച്ചറെ അറസ്റ്റ്  ചെയ്തു. ആ സ്കൂളിലെ എറ്റവും നല്ല ടീച്ചര്‍ക്കാണ് ഈ ഗതിയേര്‍പ്പെട്ടത് ! പാവം, എന്തു ചെയ്യാം ? 
Technorati Tags:

September 11, 2009

പരാതി പ്രവാഹം

അദാലത്തില്‍ പരാതി പ്രവാഹം പാചകവാതക ദുരുപയോഗം തടയാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും -കണ്ണൂര്‍  കളക്ടര്‍  ഒര്  മാതൃഭൂമി റിപ്പോര്‍ട്ട്:-

പാചകവാതക വിതരണം സംബന്ധിച്ച്‌ പരാതികള്‍ ഏറുന്ന സാഹചര്യത്തില്‍ ഗ്യാസ്‌ ഏജന്‍സി ഓഫീസുകളിലും ഗോഡൗണുകളിലും പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വി.കെ. ബാലകൃഷ്‌ണന്‍ പറഞ്ഞു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പാചകവാതക അദാലത്തില്‍ പരാതികള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരുപയോഗം നേരിടാന്‍ വേണ്ടി വന്നാല്‍ ക്രിമനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി. ജില്ലയില്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഏജന്‍സി ഓഫീസുകളിലെ ബുക്കിങ്‌, സിലിണ്ടര്‍ വിതരണം, ലോഡുകള്‍ എത്തുന്നത്‌ തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ സ്‌ക്വാഡ്‌ പരിശോധന തുടങ്ങും. ഗരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സി അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കണക്ഷന്‍ കിട്ടാന്‍ ഗ്യാസ്‌സ്റ്റൗവാങ്ങണമെന്ന്‌ വ്യവസ്ഥ പാടില്ലെന്നും സ്റ്റൗ വിതരണം ഏജന്‍സികളുടെ ചുമതലയല്ലെന്നും കളക്ടര്‍ പറഞ്ഞു. ആലുങ്കല്‍ ഏജന്‍സിക്ക്‌ കീഴിലുള്ള രണ്ട്‌ ഉപഭോക്താക്കള്‍ ബുക്ക്‌ ചെയ്‌തിട്ട്‌ കാലമേറെയായിട്ടും സിലിണ്ടര്‍ കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ടു. ഈ രണ്ട്‌ പേര്‍ക്കും 48 മണിക്കൂറിനുള്ളില്‍ സിലിണ്ടറുകള്‍ നല്‍കി ആ വിവരം അറിയിക്കണമെന്ന്‌ കളക്ടര്‍ ഏജന്‍സിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയുടെ വിശദീകരണങ്ങളില്‍ തൃപ്‌തി തോന്നാതെ അദാലത്ത്‌ നിര്‍ത്തിവെച്ച്‌ റെയ്‌ഡ്‌ നടത്താനും തയ്യാറാകുമെന്ന്‌ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും മാന്യമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും നിരവധിപേര്‍ പരാതിപ്പെട്ടു. ജോലിക്കാരെ നിയന്ത്രിക്കാനും മാന്യമായി പെരുമാറുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്താനും ഏജന്‍സികളോട്‌ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പരാതി വ്യാപകമായ ഏജന്‍സി ഓഫീസുകളിലേക്ക്‌ ഉദ്യോഗസ്ഥരെ കൊണ്ട്‌ ഫോണ്‍ വിളിപ്പിക്കുമെന്നും മോശം പെരുമാറ്റമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.
ഏജന്‍സി പരിധിയില്‍ അഞ്ച്‌ കിലോമീറ്ററിനുള്ളില്‍ സിലിണ്ടറിന്റെ വിലയല്ലാതെ കടത്തുകൂലി ഇനത്തില്‍ അധിക തുക ഈടാക്കിയാല്‍ നടപടി ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ തകരാര്‍ സംഭവിക്കുന്നതായും യഥാസമയം പാചകവാതകം കിട്ടാത്തതായും പരാതി ഉയര്‍ന്നു.
ഓണ്‍ലൈന്‍ ബുക്കിങ്‌ കണ്ണൂരില്‍ കാര്യക്ഷമമല്ലെന്ന്‌ ഓയില്‍ കമ്പിനി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഗ്യാസ്‌ ഏജന്‍സികളില്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബുക്ക്‌ ചെയ്‌താല്‍ 10 ദിവസത്തിനകം സിലിണ്ടര്‍ കൊടുക്കാനാകുമെന്ന്‌ കമ്പനി അധികൃതരും അദാലത്തില്‍ അറിയിച്ചു.
പുതിയ കണക്ഷന്‍ കിട്ടാന്‍ വൈകുന്നതായും യഥാസമയം സിലിണ്ടറുകള്‍ നിറച്ചുകിട്ടുന്നില്ലെന്നും സിലിണ്ടറിന്‌ അധികപണം ഈടാക്കുന്നതായും ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും ഉപഭോക്താക്കളെ പലതവണ നടത്തിപ്പിക്കുന്നതുമായ പരാതികളാണ്‌ ഏറെയും ഉയര്‍ന്നത്‌. കണക്ഷന്‍ എണ്ണം കൂടിതയതാണ്‌ വിതരണത്തില്‍ കാലതാമസം വരുന്നതെന്നാണ്‌ ഏജന്‍സികള്‍ പറയുന്നതെന്നും കൂടുതല്‍ കണക്ഷന്‍ ഉള്ള ഏജന്‍സികള്‍ മുറിച്ച്‌ വേറെ ഏജന്‍സി കൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഏജന്‍സികള്‍ക്കെതിരെ സപ്ലൈ ഓഫീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
ഏജന്‍സികള്‍ പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കാതെ റോഡരികുകളിലും കടത്തിണ്ണകളിലും വെച്ചു പോകുന്ന സ്ഥിതിയുണ്ടെന്ന്‌ മലയോര മേഖലയില്‍ നിന്നെത്തിയ ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. അപകട സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സിലിണ്ടറുകള്‍ വഴിയോരത്ത്‌ വെച്ച്‌ പോകാന്‍ പാടില്ലെന്നും അതത്‌ വീടുകളില്‍ തന്നെ എത്തിച്ചു കൊടുക്കണമെന്നും ഏജന്‍സികള്‍ക്ക്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഇനി ഉപഭോക്താക്കളെ പിഴിഞ്ഞ്‌ പണമുണ്ടാക്കുന്നത്‌ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ സുധാവാസുദേവന്‍, കണ്ണൂര്‍, തളിപ്പറമ്പ്‌, തലശ്ശേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ്‌ ഏജന്‍സികള്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു

September 04, 2009

ഞങ്ങള്‍‌ മുന്‍പന്തിയില്‍!

ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍‌ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍‌ വ്യക്തമാക്കുന്നു.

തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത്‌ എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത്‌ 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ്‌ കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത്‌ ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍‌ സംശയം വേണ്ടാ.

കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്‌. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ്‌ കോര്‍പ്പറേഷന്റെ വില്‌പനശാലയാണ്‌ മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ്‌ രണ്ടാം സ്ഥാനത്ത്‌.

ഓണക്കാലത്ത്‌ ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്‌. ഓണാഘോഷത്തിന്‌ പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ്‌ വിറ്റത്‌. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ്‌ വര്‍ധന. എന്തൊരു വളര്‍ച്ച!

August 08, 2009

നൈജീരിയക്കാരന്‍ അറസ്‌റ്റിലായി

കണ്ണൂര്‍- വളപട്ടണം - ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നൈജീരിയക്കാരന്‍ അറസ്‌റ്റിലായി. ഷെബാ അബ്‌ദുള്‍ റസാക്കിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ മൂന്ന്‌ കോടിയുടെ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ പറഞ്ഞു. ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ബി വിജയന്റെ നേതൃത്വത്തിലുളള പൊലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌. സംസ്‌ഥാനത്ത്‌ സൈബര്‍സെല്ലിന്‌ ലഭിച്ച ആദ്യ പരാതിയായിരുന്നു ഇത്‌. കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പ്‌ കേസാണിത്‌. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിലും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.

ഇപ്പോള്‍ കിട്ടിയത്‌: ആഗസ്റ്റ്‌ 28, 2009

കണ്ണൂര്‍: ഇന്റര്‍നെറ്റിലൂടെ പണം തട്ടിപ്പ് നടത്തിയ കേസില്‍ ഒരു നൈജീരിയക്കാര്‍ കൂടി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഇസി ഇഫാനി ഇമാനുവേല്‍ ആണ് പിടിയിലായത്. മലപ്പുറത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി രേഖകള്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളി ഷെബാ അബ്ദുല്‍ റസാഖ് എന്ന നൈജീരിയക്കാരനെ പിടികൂടിയിരുന്നു. തന്ത്രപൂര്‍വം ഇയാളെ ബാംഗ്ലൂരില്‍ വരുത്തിയതിനുശേഷം കണ്ണൂരിലെത്തിച്ചായിരുന്നു ഷെബായെ അറസ്റ്റുചെയ്തത്. ഷെബായുടെ സഹായത്തോടെ ഒരു പോലീസുകാരനെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇസി ഇഫാനി പിടിയിലായത്. ഇയാളില്‍നിന്നും നിരവധി രേഖകളുള്ള ലാപ്‌ടോപ്പും, വ്യാജ പാസ്‌പോര്‍ട്ടും വിസയും കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേപോലെ മൈക്രോസോഫ്ട്, യാഹൂ ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയതായി ഐ.ജി. ടോമിന്‍ തച്ചങ്കരി അറിയിച്ചു

News source : Asianet and Mathrubhumi

July 23, 2009

മഴക്കാലം പനിക്കാലം

മഴക്കാലം...എവിടെ നോക്കിയാലും പനി പീടിച്ച് അവശരായിരിക്കുന്നു ജെനങ്ങള്‍‌ . ഇംഗ്ലീഷ്  മരുന്ന്  പാരസെറ്റമോള്‍ ഗുളികയാണ് സാധാരണയായി പനിക്കുള്ള മരുന്ന് .  ഇത് പല പേരിലും മാര്‍കെറ്റിലുണ്ട്. പാരസെറ്റമോള്‍ എന്നത് അതിന്റെ രാസനാമം. ക്രോസിന്‍ ,മെറ്റാസിന്‍, ഫെപാനില്‍, കാള്‍പോള്‍, ഡോളോ എന്നിങ്ങനെ പല  പേരുകളിലും ഉള്ള മരുന്ന് പാരസെറ്റമോള്‍ തന്നെ. പൊതുവെ വലിയ ആപത്തുണ്ടാക്കാത ഈ  പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ ബംഗ്ലാദേശില്‍മരിച്ചു എന്ന വാര്‍ത്ത ആരേയും ഞെട്ടിപ്പിക്കും.

വാര്‍ത്തയനുസരിച്ച് പനി ബാധിച്ച്‌ അവശനിലയില്‍ ആസ്‌പത്രിയിലെത്തിയ മുപ്പതിലധികം കുട്ടികള്‍ക്ക്‌ നല്‍കിയ ഗുളികയാണ്‌ മാരകമായത്‌. ആറിലധികം കുട്ടികള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌. ദുരന്തത്തെ തുടര്‍ന്ന്‌ പാരസെറ്റമോള്‍ ഗുളികയിറക്കിയ കമ്പനി അടച്ചുപൂട്ടി. രോഷാകുലരായ നാട്ടുകാര്‍ റോഡ്‌ തടഞ്ഞു. നിരവധി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏഴംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്‌.

 

ഇന്ത്യയിലും സ്ഥിതി മെച്ചമില്ല. ഡ്യൂപ്ലികേറ്റ് ഡ്രഗ് കമ്പനികളുടെ മരുന്നുകളാണ്  മാര്‍കെറ്റില്‍ അധികവും എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്തിനധികം പറയുന്നു, ചൈനായില്‍ നിന്നാണ്   മറ്റ് പല സാധനങ്ങളുമെന്നത് പോലെ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഡ്യൂ പ്ലികേറ്റ്  മരുന്ന്  ഉണ്ടാക്കി ഇന്ത്യയിലേക്കും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അയക്കുന്നത്. അതില്‍  നമ്മളുടെ   ഇറക്കുമതി കച്ചവടക്കാരുടെ പങ്ക്  നിഷേധിക്കാനാവില്ല.

July 16, 2009

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍

മാഹിയിലും പരിസരങ്ങളിലുമായി മാറാരോഗങ്ങളുടെ തടവറയില്‍ തനിച്ചുകഴിയുന്നവരോ അവരുടെ ബന്ധുക്കളോ 9496404293 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കൂ. കാരുണ്യത്തിന്റെ തൂവല്‍സ്‌പര്‍ശവുമായി ഡോ. വി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം അവിടെയെത്തിയിരിക്കും.
മാഹിയിലും പള്ളൂരിലും പരിസരപ്രദേശത്തും നിരവധിപേര്‍ രണ്ടു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്‌. പള്ളൂര്‍ വ്യാപാരഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍' എന്ന സ്ഥാപനമാണ്‌ സേവനത്തിന്റെ മികച്ച മാതൃകയാവുന്നത്‌.
മാഹി ഗവ. കോളേജിലെ ഹിന്ദിവിഭാഗം റിട്ടയേര്‍ഡ്‌ തലവന്‍ പന്തക്കല്‍ ദീപത്തില്‍ ഡോ. വി.രാമചന്ദ്രനാണ്‌ സൊസൈറ്റി പ്രസിഡന്റും അമരക്കാരനും. ഇദ്ദേഹത്തോടൊപ്പം കോളേജിലെ ശിഷ്യന്മാരുള്‍പ്പെടുന്ന വലിയൊരുസംഘവുമുണ്ട്‌. റിട്ട. അധ്യാപികയായ ഭാര്യ ബേബി സുധാലതയ്‌ക്ക്‌ സൊസൈറ്റിയില്‍ വളണ്ടിയറുടെ വേഷമാണ്‌. ജോലിയില്‍നിന്ന്‌ വിരമിച്ചതിനുശേഷം ഒരുദിവസംപോലും വെറുതെയിരിക്കാതെ സാന്ത്വന പരിചരണവുമായി വീട്ടില്‍നിന്നിറങ്ങുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ വേറിട്ടകാഴ്‌ചയാണ്‌.

2007 ആഗസ്‌ത്‌ 16ന്‌ ആരംഭിച്ച സൊസൈറ്റിയില്‍ ഇന്ന്‌ 106 മെമ്പര്‍മാരുണ്ട്‌. ഇതേവരെ 120 ഓളം രോഗികള്‍ ഇവരുടെ കാരുണ്യമറിഞ്ഞു. നിലവില്‍ 70 ഓളം രോഗികള്‍ പരിചരണത്തിലാണ്‌.
അര്‍ബുദം, തളര്‍വാതം, നട്ടെല്ലിന്‌ ക്ഷതം, വൃക്കരോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ്‌ ഇവരുടെ സേവനം ലഭ്യമാവുക. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും സൊസൈറ്റിയെ സമീപിക്കാം.
പാറാല്‍ അറബിക്‌ കോളേജില്‍ നടത്തിയ ഒരു കാന്‍സര്‍ ബോധവത്‌കരണ ക്ലാസാണ്‌ മാസ്റ്ററുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. 2006 ഡിസംബറിലായിരുന്നു ഇത്‌. പരിപാടിയില്‍ ക്ലാസെടുത്ത ഡോ. ഇദ്‌രീസാണ്‌ ഒരു സാന്ത്വനചികിത്സാ യൂണിറ്റ്‌ തുടങ്ങിക്കൂടേ എന്ന്‌ ആവശ്യപ്പെട്ടത്‌. അടുത്തമാസം താല്‌പര്യമുള്ള ആളുകളുടെ യോഗംവിളിച്ചുചേര്‍ത്തു.

പങ്കെടുത്ത നാല്‌പതുപേരില്‍ 26 പേര്‍ വളണ്ടിയറാവാന്‍ സന്നദ്ധതപ്രകടിപ്പിച്ചു. മിക്കവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിനില്‍നിന്നായിരുന്നു പരിശീലനം. തുടര്‍ന്നാണ്‌ പള്ളൂര്‍ ആസ്ഥാനമായി സൊസൈറ്റി തുടങ്ങിയത്‌.

13 അംഗ ഭാരവാഹികളും 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളുമാണ്‌ സൊസൈറ്റിയില്‍. 100 രൂപ അടയ്‌ക്കുന്നവര്‍ക്ക്‌ ആജീവനാന്ത അംഗത്വംലഭിക്കും. ഇങ്ങിനെ സ്വരുക്കൂട്ടിയ പതിനായിരംരൂപ കൊണ്ടായിരുന്നു തുടക്കം. ഇന്ന്‌ മാസാമാസം ശമ്പളത്തില്‍നിന്ന്‌ നിശ്ചിത തുക സൊസൈറ്റിക്ക്‌ നല്‍കുന്ന എണ്‍പതോളം പേരുണ്ട്‌. നാട്ടുകാരും വിദേശത്തുള്ള ശിഷ്യന്മാരും കൈയയച്ചു സഹായിച്ചു. മാഹിക്കുപുറമെ ചൊക്ലി, നിടുമ്പ്രം, ചമ്പാട്‌, കോടിയേരി, പാനൂര്‍ മേഖലകളിലും ഇന്ന്‌സേവനമുണ്ട്‌.
എഴുതിത്തയ്യാറാക്കിയ അപേക്ഷകളില്‍ നിന്നാണ്‌ അര്‍ഹരെ കണ്ടെത്തുന്നത്‌. ഏറ്റവും പ്രാഥമികമായ ആവശ്യം എന്തെന്ന്‌ കണ്ടെത്തി പരിചരണം തുടങ്ങും. വീട്ടില്‍ചെന്നുള്ള പരിചരണത്തില്‍ വ്രണങ്ങള്‍ വച്ചുകെട്ടല്‍, ശരീരംവൃത്തിയാക്കല്‍, വിസര്‍ജ്യങ്ങള്‍ നീക്കല്‍ എന്നിവ ഉള്‍പ്പെടും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും പരിശോധിക്കും. അനുബന്ധരോഗങ്ങള്‍ക്ക്‌ ഡോക്ടറുടെ സേവനം ലഭ്യമാക്കും. അര്‍ഹിക്കുന്ന രോഗികള്‍ക്കാണെങ്കില്‍ മാസം 1200 രൂപയുടെവരെ മരുന്ന്‌ നല്‍കും. നിര്‍ധനരായ 14 പേര്‍ക്ക്‌ ഭക്ഷണക്കിറ്റും നല്‌കുന്നുണ്ട്‌. സാമ്പത്തികഭദ്രതയുള്ള വൃദ്ധര്‍ക്കും പ്രതിഫലംവാങ്ങാതെ വീട്ടില്‍ചെന്ന്‌ ശുശ്രൂഷനല്‌കും. വാരാന്ത്യത്തില്‍ നിലവില്‍ പരിചരണംനടത്തിവരുന്ന രോഗികളെപ്പറ്റിയുള്ള ചര്‍ച്ച, പുതിയ അപേക്ഷ പരിഗണിക്കല്‍ എന്നിവ നടക്കും.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, നഗരസഭാധികൃതര്‍, വ്യാപാരികള്‍ എന്നിവര്‍ നന്നായിസഹകരിക്കുന്നതായി മാസ്റ്റര്‍ പറയുന്നു. തളര്‍വാതരോഗികള്‍ക്കായി മണ്ണയാട്ടെ ഫിസിയോ തെറാപ്പി സെന്ററിന്റെയും സഹകരണമുണ്ട്‌.
മാഹി കോളേജില്‍ ദീര്‍ഘനാള്‍ എന്‍.എസ്‌.എസ്സിന്റെ ചുമതല വഹിച്ചിരുന്ന മാസ്റ്റര്‍ കോളേജില്‍ സാന്ത്വന ചികിത്സയുടെ സ്റ്റുഡന്റ്‌സ്‌ യൂണിറ്റ്‌ വിങ്‌ ആരംഭിച്ചിട്ടുണ്ട്‌. ഈരംഗത്തേക്ക്‌ കൂടുതല്‍ വളണ്ടിയര്‍മാര്‍ കടന്നുവരണമെന്നതാണ്‌ മാസ്റ്ററുടെ ആവശ്യം. മാഹിയുടെയും സമീപപ്രദേശങ്ങളുടെയും പരിധിവിട്ട്‌ സേവനമേഖല വിപുലപ്പെടുത്താനും മാസ്റ്റര്‍ ആഗ്രഹിക്കുന്നു.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍, വ്യാപാരഭവന്‍ ബില്‍ഡിങ്‌, പള്ളൂര്‍, മാഹി എന്നതാണ്‌ സൊസൈറ്റിയുടെ വിലാസം.

( Source:This is a report  by പി.പി.അനീഷ്‌കുമാര്‍ in Mathrubhumi daily)

July 04, 2009

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം കേസ്

കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷനിലെ ആദ്യ കേസ്‌ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌. വളപട്ടണം പോലീസ്‌ ഐ.ടി. നിയമപ്രകാരം രജിസ്റ്റര്‍ചെയ്‌ത കേസ്‌ അന്വേഷണത്തിനായി സൈബര്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൈമാറി.ഇന്നത്തെ വാര്‍ത്ത. കല്യാശ്ശേരി അരോളി മാങ്കടവിലെ ഷെറീഫാണ്‌ പരാതിക്കാരന്‍. ഇന്റര്‍നെറ്റ്‌ വഴി 80,000 അമേരിക്കന്‍ ഡോളറില്‍ കൂടുതല്‍ കബളിപ്പിച്ചുവെന്നാണ്‌ പരാതി. ഇപ്പോഴത്തെ വിനിമയനിരക്കുവെച്ച്‌ 37.68 ലക്ഷം രൂപ വരുമിത്‌. പീറ്റര്‍ ആന്‍േറഴ്‌സണ്‍, ഡാനിയല്‍ ഫോസ്റ്റര്‍, വില്യം ഡേവിഡ്‌സണ്‍ മൂര്‍, കവിത ചൗധരി, വിക്ടര്‍ ഒകാഫര്‍, ബരിസെര്‍ ഔദ്രഗോ എന്നിവരാണ്‌ എതിര്‍കക്ഷികള്‍. കഥയുടെ തുടക്കം നോക്കൂ.വെറുതെ പണം തരാമെന്ന്,അതും കോടിക്കണക്കിന് തരാമെന്നു പറഞ്ഞാല്‍‌ നമ്മുടെ ആളുകള്‍‌ എത്ര എളുപ്പത്തിലാണ് വിശ്വസിക്കുന്നത്! ബര്‍ക്കിനോഫാസയിലെ ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയില്‍ 1.5 കോടി അമേരിക്കല്‍ ഡോളറിന്റെ കുറി ഷെറീഫിന്‌ ലഭിച്ചുവെന്ന ഇന്റര്‍നെറ്റ്‌ സന്ദേശത്തോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. ഇത്‌ ലഭിക്കുന്നതിനുള്ള വിവിധ ആവശ്യങ്ങളിലേക്കായി പല തവണയായി കണ്ണൂരിലെ ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, തളിപ്പറമ്പിലെ എസ്‌.ബി.ഐ. ബാങ്ക്‌ ശാഖകള്‍വഴി 80,000 അമേരിക്കന്‍ ഡോളര്‍ കബളിപ്പിച്ചെടുത്തു എന്ന് പറയുന്നു.ഗള്‍ഫില്‍ ജോലിചെയ്‌തിരുന്ന ഷെറീഫ്‌ സ്വന്തം സമ്പാദ്യത്തിന്‌ പുറമെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്ന്‌ കടം വാങ്ങിയുമാണ്‌ പണം നല്‍കിയത്‌. എന്നാല്‍ വാഗ്‌ദാനമനുസരിച്ചുള്ള 1.5 കോടി ഡോളര്‍ ലഭിച്ചില്ല. ഇതിനിടെ പ്രതികളിലൊരാള്‍ ബ്രിട്ടീഷ്‌ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷെറീഫിന്റെ വീടും സന്ദര്‍ശിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ നിങ്ങളെന്തു പറയുന്നു? സൈബര്‍ ക്രൈം പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. നഷ്ടപെട്ട പണം തിരിച്ചുകിട്ടുമെന്ന് തോന്നുന്നുണ്ടോ?

June 12, 2009

നിങ്ങളറിഞ്ഞോ...!

നിങ്ങളറിഞ്ഞോ...! പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ ഇനി ഏജന്റുമാരുടെ സേവനം വേണ്ട. അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ മുന്നില്‍ മണിക്കൂറുകളോളം 'ക്യൂ'വിലും നില്‍ക്കേണ്ട. പിന്നെങ്ങനാ?

അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്ന തരത്തില്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന 'പാസ്‌പോര്‍ട്ട്‌ സേവനം' പദ്ധതിയിലൂടെയാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌. അപേക്ഷകന്റെ പേരില്‍ പോലീസ്‌ കേസ്സുകളുണ്ടോയെന്ന്‌ അറിയാനുള്ള പരിശോധനയും കമ്പ്യൂട്ടര്‍ വഴിയാകുന്നതോടെ, പോലീസുകാര്‍ വീട്ടിലും നാട്ടിലും വന്ന്‌ ചില്ലറ വാങ്ങാന്‍   നടത്തുന്ന പരിശോധന 'നടപടി'കളും ഒഴിവാകും.

തത്‌കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഒരുദിവസത്തിനകം ലഭിക്കും. സ്വകാര്യ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി (TCS)ചേര്‍ന്ന്‌ കേന്ദ്രമന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ്‌ പ്രൊജക്‌ട്‌  ജൂലായില്‍ തുടങ്ങും. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരിലും, ഉത്തരേന്ത്യയില്‍ ചണ്ഡീഗഢിലുമാണ്‌ പൈലറ്റ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നതത്രേ.

Technorati Tags:

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

June 09, 2009

മിഡ്ഡേ മീല്‍‌

ജാര്‍ഖണ്ഡിലെ  ഒര്   ജില്ലയാണ് ധന്‍ബാദ്‌ .അവിടന്ന് 290 കി മീ  അകലെയാണ്‌ റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്‌പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി  സ്‌കൂളില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന്‌  കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ?  വെന്തുമലച്ച പാമ്പിനെയാണത്രെ!

ഈ ഭക്ഷണം കഴിച്ച 70 ല്‍‌ പരം  കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ്‌  ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ്‌ ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്‌കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌ പഠിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഒളിവിലാണത്രെ.

May 26, 2009

മാതൃഭാഷ സംസാരിക്കുകയോ?

ങ്ഹാ... ജോലിക്ക് പോകുമ്പോള്‍‌   മാതൃഭാഷ സംസാരിക്കുകയോ?

"Talking Malayalam... you idiots, that too in my presence!  you both are sacked ! "

ജോലിസമയത്ത്‌ മലയാളം സംസാരിച്ചതിന്‌ രണ്ട്‌ നേഴ്‌സുമാര്‍ക്കെതിരെ ഡല്‍ഹി അപ്പോളോ ആസ്‌പത്രി അധികൃതര്‍ അച്ചടക്കനടപടിയെടുത്തുവെന്ന് രിപ്പോര്‍ട്ട്.


വൈകീട്ടുള്ള ഡ്യൂട്ടിക്ക്‌ ഹാജരാകുന്നതിനുവേണ്ടി പോകുന്നതിനിടയില്‍ ലിഫ്‌റ്റില്‍വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും മലയാളത്തില്‍ സംസാരിച്ചതാണ്‌ അച്ചടക്കനടപടിയെടുക്കാന്‍ കാരണമായി പറയുന്നത്‌. ഇവരുടെ പിന്നില്‍ ഉണ്ടായിരുന്ന നേഴ്‌സിങ്‌ സൂപ്രണ്ട്‌ ഉഷ ബാനര്‍ജിയാണ്‌ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തത്‌.  സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ജോലിക്ക്‌ കയറാന്‍ സൂപ്രണ്ട്‌ സമ്മതിച്ചില്ലത്രെ. ആസ്‌പത്രിയിലെ കാര്‍ഡിയോ തൊറാസിക്‌ വാസ്‌കുലര്‍ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്‌തിരുന്നവരോടാണ്‌  രാജിവെച്ച്‌ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്‌. ഹൃദയമില്ലാത്ത സൂപ്രണ്ട്‌ !


ഇത്തരം സംഭവങ്ങളൊന്നുമില്ലെങ്കില്‍  ഹ്യൂമണ്‍‌  റൈറ്റ്സിന്  ജോലിയില്ലാത്താകും. അതുകൊണ്ട്  സംഭവത്തെക്കുറിച്ച്‌ ദേശീയ ഹ്യൂമണ്‍  റൈറ്റ്സ്  കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌  എന്ന് പറയപ്പെടുന്നു..

May 18, 2009

അഞ്ചാം ചരമവാര്‍ഷിക ദിനം

DSCN0169

മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ അഞ്ചാം ചരമവാര്‍ഷികദിനം ചൊവ്വാഴ്‌ച 19.05.2009 ആചരിക്കും

May 14, 2009

പൌരധര്‍മ്മം

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. അപകടം സംഭവിച്ച ഉടനേയുള്ള ഒരു hour അതു കൊണ്ടാണ് ഗോള്‍‌ഡണവേര്‍സ് എന്നു പറയുന്നത്. പ്രതിവര്‍ഷം സംസ്ഥാനത്ത്‌ ശരാശരി 35,000ത്തില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതായാണ്‌ പോലീസ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാത്തതിനാലാണ്‌ ഇതില്‍ പലരും മരിക്കാനിടയാകുന്നത്‌. അപകടത്തില്‍പ്പെട്ടയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചാലുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാണ്‌ പലരും റോഡപകടങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതെന്നും പോലീസ്‌ സമ്മതിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്‌ ഡിജിപി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്‌.ഇതു സമ്പന്ധിച്ച ഒരു പോലിസ് അറിയിപ്പാണ് താ‍ഴെ കൊടുത്തിരികുന്നത്.

റോഡപകടങ്ങളില്‍ പരിക്കേറ്റ്‌ കിടക്കുന്നയാളെ ആസ്‌പത്രിയിലെത്തിച്ച്ചുവെന്നതിന്റെ പേരില്‍ ആരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന്‌ പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഡിജിപി രേഖാമൂലം ഉത്തരവിറക്കി. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചയാളില്‍ നിന്ന്‌ എന്തെങ്കിലും വിവരം അറിയാനുണ്ടെങ്കില്‍ അവരുടെ സൗകര്യമറിഞ്ഞ ശേഷം വീട്ടില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണം. വീട്ടില്‍ വെച്ച്‌ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ ഇവര്‍ അറിയിച്ചാല്‍ സൗകര്യപ്രദമാണെന്ന്‌ പറയുന്ന സ്ഥലത്ത്‌ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ സാക്ഷിപ്പട്ടികയിലും പിന്നീട്‌ കേസിന്റെ നൂലാമാലകളിലും പെടുത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ്‌ സംസ്ഥാനത്തെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷനുകളിലേക്കുമായി ഇത്തരമൊരു സര്‍ക്കുലര്‍ അയച്ചത്‌. പരിക്കേറ്റവരെ എത്രയും പെട്ടെന്ന്‌ ആസ്‌പത്രിയിലെത്തിക്കേണ്ടത്‌ പൗര ധര്‍മമാണെന്നും അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പരിക്കേറ്റയാളെ ആസ്‌പത്രിയിലെത്തിച്ചവര്‍, സംഭവത്തിന്‌ നേരിട്ട്‌ ദൃക്‌സാക്ഷികളല്ലെങ്കില്‍ ഇവരെ കേസില്‍ സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കരുത്‌. ആസ്‌പത്രിയിലെത്തിച്ചയാളെ പ്രത്യേക സാഹചര്യങ്ങള്‍ മൂലം സാക്ഷിയാക്കേണ്ടി വന്നാല്‍ ഈ കാര്യം പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ്‌ മേധാവിയുമായോ ആലോചിച്ച്‌ അഭിപ്രായം അറിഞ്ഞ ശേഷം വേണം മേല്‍നടപടിയെടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌. എല്ലാവരും സഹകരിച്ചാല്‍‌ മത്രമേ വിക്ടിംസിന് ആശ്വാസം ലഭിക്കൂകയുള്ളൂ.

May 11, 2009

ദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ

ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന്‌ തുടങ്ങും.

സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.

Criteria:

*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക്‌ മാര്‍ക്ക്‌ നല്‍കും.

*ഓല, പുല്ല്‌, തകരം, പോളിത്തീന്‍ ഷീറ്റ്‌, പ്ലാസ്റ്റിക്‌ ഷീറ്റ്‌ എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക്‌ പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.

*സര്‍വേക്കായി രണ്ട്‌ ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്‌.

*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്‌, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം  BPL.പരിഗണനയിലേക്ക്‌ വരാവുന്ന കാര്യങ്ങളാണ്‌.

*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്‌. മാരകരോഗത്തിന്‌ അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ്‌ ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക്‌ കടക്കാനാകും.

*കുടിവെള്ള സ്രോതസ്സ്‌, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ്‌ എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്‌.

*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്‌, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്‌, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട്‌ എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന്‌ നോക്കും.

*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത്‌ കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ്‌ BPL ലിസ്റ്റിലേക്ക്‌ പരിഗണിക്കുക.

 

*റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട്‌ താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.

Important:

സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത്‌ അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത്‌ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ്‌  സര്‍ക്കാര്‍ ശ്രമം.

 

Technorati Tags:

May 03, 2009

അന്ധവിദ്യാലയം പ്രവേശനം

കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടുപറമ്പിലെ മാതൃകാ അന്ധവിദ്യാലയത്തില്‍ ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 5നും 10നും ഇടയില്‍ പ്രായമുള്ള കാഴ്‌ചവൈകല്യമുള്ള കുട്ടികളുടെ രക്ഷതാക്കളാണ്‌ അപേക്ഷിക്കേണ്ടത്‌. കാഴ്‌ചവൈകല്യം മൂലം സാധാരണ സ്‌കൂളുകളില്‍ പഠനം തുടരാന്‍ കഴിയാതെപോയ വിദ്യാര്‍ഥികള്‍ക്ക്‌ തുടര്‍ന്ന്‌ പഠിക്കാനും അവസരം ഉണ്ട്‌. സൗജന്യ താമസവും സ്‌കോളര്‍ഷിപ്പും ലഭിക്കും. അന്ധര്‍ക്കായുള്ള സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പഠനത്തിനും സൗകര്യമുണ്ട്‌. അപേക്ഷാ ഫോമിന്‌  താഴെ ക്കൊടുത്തിട്ടുള്ള വിലാസത്തില്‍ ബന്ധപ്പെടണം. അബ്‌ട്രൈബിന്റെ കീഴിലുള്ളതാണ്  ഈ സ്ഥാപനം.

ഹെഡ്‌മാസ്റ്റര്‍,

മോഡല്‍ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്‌,

ധര്‍മശാല,

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ്‌ പി.ഒ,

കണ്ണൂര്‍ (ജില്ല),

പിന്‍: 670567

കൂടുതല്‍‌ വിവരണ്ങ്ങള്‍ക്ക് ഈ ഫോണ്‍‌ നമ്പറില്‍‌ വിളിക്കുക‍: 0497 2780626, 9446068446. 

 

Technorati Tags:

April 29, 2009

പപ്പി ഷെയിം!

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ വൈകിയാണെങ്കിലും തിരിച്ചറിയാനും അതില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്‌  പറഞ്ഞ്കൊണ്ടാണ്  തിരഞ്ഞെടുപ്പിന് മുന്‍പ് വരെ  സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം.പിയുമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി കക്ഷി മാറിയത്. സത്യത്തില്‍ നരേന്ദ്ര മോഡിയുടെ വികസനമായിരുന്നല്ലോ ഇദ്ദേഹം പ്രശംസിച്ചിരുന്നത്. അപ്പോള്‍‌ ബി ജെ പിയിലല്ലെ ചേരേണ്ടത്?

 

കണ്ണൂരില്‍‌ പരിയാരത്ത്  ഒര് ആശുപത്രി  കൊണ്ടുവരാന്‍‌ പരിശ്രമിച്ച  ഒരാളാണ്  ഇപ്പോഴത്തെ സി എം പി നേതാവ്  എം വി ആര്‍‌.  പോരാതതിന്  അദ്ദേഹവും അബ്ദുള്ളയെപ്പോലെ സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം എല്‍‌  എ ഒക്കെയായിരുന്ന ഒരു കാ‍ലം ഉണ്ടായിരുന്നു.  അബ്ദുള്ളക്കുട്ടിയടക്കം സി.പി.എമ്മിലെ യുവജന നേതാക്കള്‍ പലരും അന്ന്‌   പരിയാരം ആശുപത്രി ഉദ്ഘാടന സമയം ഉടുത്ത മുണ്ടഴിച്ച് പ്രധിഷേധിച്ചെന്ന്‌  ആ നേതാവു തന്നെ വെളിപ്പെടുത്തിയിരുന്നത്  ഓര്‍ക്കുമല്ലോ! രാഷ്ട്രീയമാണല്ലോ , പ്രസംഗിക്കുന്നത് പ്രവര്‍ത്തിക്കണമെന്ന്‌  ആര്‍ക്കാണ്  നിര്‍ബന്ധം?

എ.പി.അബ്ദുള്ളക്കുട്ടി  തുടര്‍ന്ന് പറഞ്ഞത് , പത്ത്‌ വര്‍ഷം പാര്‍ട്ടി തന്ന എം.പി സ്ഥാനം ഉപയോഗിച്ച ശേഷം നന്ദികേട്‌ കാണിച്ചുവെന്ന്‌ എന്നെ ആക്ഷേപിക്കുന്നവരുണ്ട്‌. എം.പി എന്ന നിലയില്‍ തനിക്ക്‌ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചുവാങ്ങിയിട്ടുണ്ട്‌. 10 കൊല്ലം കൊണ്ട്‌ 43 ലക്ഷം രൂപ പ്രകാശ്‌ കാരാട്ടിന്‌ സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനായിരുന്നു ഞാന്‍.  കോണ്‍‌ഗ്രസ്സില്‍‌  ചേര്‍ന്നത് കൊണ്ട്  കിട്ടുന്ന വരുമാനത്തിന് കോട്ടം തട്ടുകയില്ലെന്നാണോ വിവക്ഷ!  ‍പത്തു വര്‍ഷം കഴിയാന്‍‌ എതാനും ദിവസങ്ങളുള്ളപ്പോള്‍ ഈ സംഗതി  വിളിച്ചു പറയുന്നതെന്തേ?  കണ്ണൂര്‍  വികസനത്തെപ്പറ്റി  എന്തെങ്കിലും പറയരുതോ?

April 27, 2009

ദോഷ-ജലം

ജലദോഷം...പിന്നെ പറയണ്ട - മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌ അങ്ങിനെ ഭവിഷ്യത്തുകള്‍  പലതാണ്. എണ്ണതേച്ചുള്ള കുളി, പിന്നെ കുളി കഴിഞ്ഞ് തല നല്ലവണ്ണം തോര്‍ത്താതിരിക്കുക, അങ്ങിനെ പല കാരണങ്ങളുമാവാം ഈ ദോഷത്തിന്  കൂട്ടുനില്‍ക്കുന്നത്‌. പകരാനും പ്രചരിപ്പിക്കാനും വളരെ എളുപ്പം.

അതിരിക്കട്ടെ, മൂക്കടപ്പ് സഹിക്കാതെ വന്നാല്‍‌ എന്തു ചെയ്യും?

വിക്സ് വേപ്പറബ്ബ് മൂക്കിന്‍ തടവി നോക്കും. ചൂടുവെള്ളത്തില്‍‌ കലക്കി ആവി ശ്വസിച്ച് നോക്കും. നല്ല ഏക്ടീവായിട്ടുള്ള ആളാണെങ്കില്‍‌ വിക്സ് ഏക്ക്ഷന്‍‌  500  പോലുള്ള ഗുളിക കഴിക്കും. ( ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രകാലത്തോളം പഴക്കമുണ്ട്  ‘വിക്സെന്ന’  മള്‍ടിനേഷനല്‍ ബ്രേന്റിന് ) ഇതൊന്നും റിയാക്ക്ഷന്‍   ഉണ്ടാക്കിയില്ലെങ്കില്‍  വല്ല വൈദ്യരേയോ  ഡോക്ടറേയോ  ശരണം പ്രാപിക്കും.  ഒന്നു തുമ്മിയാല്‍‌ പോലും ഡോക്ടറുടെ ചെന്നു കാണുന്നവരും കുറവല്ല.

 

വൈദ്യരാണെങ്കില്‍‌ ഒര്   തൈലം തരും. നസ്യം ചെയ്തോളാന്‍ പറയും. പേര് കേട്ടാല്‍‌ ആറ്റം ബോമ്പ് പോലുള്ള ഒര് സ്പോടക വസ്തുവാണെന്ന് തോന്നും. തെറ്റില്ല. ‘അണുതൈലം’ അതാണ് പേര്.  രണ്ടു തുള്ളി മൂക്കിലോട്ട് വിട്ടുനോക്കൂ. പിന്നെ ‘സ്പോടനം സ്പോടനം  തന്നെ മൂക്കില്‍‌!’ അമിതമായാല്‍‌ തുമ്മലും വിഷമിപ്പിക്കും. ഹെര്‍‌ണിയ പോലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടായേക്കും.

 

അല്ലോപ്പതിയിലാണെങ്കില്‍‌ മൂക്കടപ്പ് , തുമ്മല്‍,  ചീറ്റല്‍‌  ഇവക്കൊക്കെ സഡ്ഡന്‍‌ ബ്രേയ്ക്കിടാനുള്ള കുറേ മരുന്നുകളുണ്ട്. ജനറല്‍‌ പ്രാക്ടീഷനറാണെങ്കില്‍‌ നാസീവിയന്‍‌,  ഒട്രിവിന്‍‌  തന്നെന്നിരിക്കും. സ്പെഷലിസ്റ്റാണെങ്കില്‍‌  സ്പ്രേ ആയിരിക്കും നിങ്ങള്‍ക്ക്  എഴുതിത്തരിക. ആദ്യത്തെത് വിഷമാണെങ്കില്‍‌ രണ്ടാമത്തേത് സ്റ്റീറോയിഡ് ആകാനാണ് സാദ്ധ്യത. പേരു തന്നെ ഇന്ത്യക്കാരെ പറ്റിക്കാനുള്ളതാണ്. നാസ+വിന്‍‌, ഓട്ട+വിന്‍ ‌- ഡോക്ടര്‍മാര്‍ക്ക്  ഓര്‍ക്കാന്‍‌ എളുപ്പമുള്ളവ.

 

അതുശരി, എറ്റവും മുന്തിയ നാട് അമേരിക്കയാണല്ലോ. അമേരിക്കക്കാരന്‍‌ തുമ്മിയാല്‍‌ നമുക്ക് ജലദോഷം നിശ്ചയം.  മൂക്കടപ്പിന് അമേരിക്കക്കാര്‍‌‌  എന്തു മരുന്നാണ് ഉപയോഗിക്കുന്നത് ? ‘അഫ്രിന്‍‌’  ഡോക്ടറൂടെ ചീട്ടില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഒരു നാസല്‍‌  സ്പ്രേ ആണിത്.  ഷെറിങ്ലോ എന്ന കമ്പനിയുടെതാണ്. ഇതിന്റെ പ്രോസസിങ് അറിഞ്ഞാല്‍‌ നമ്മളാരും ഇത്  ഉപയോഗിക്കില്ല. ഈ ജലദോഷ മരുന്നിനു വേണ്ടുന്ന ജലം സംഭരിക്കുന്നത്  ഇംഗ്ലീഷ്  ചാനലില്‍‌ നിന്നുമാണ്. ലോകത്തില്‍‌ എറ്റവും അധികം  കപ്പല്‍‌ ഗതാഗതമുള്ള, ബ്രിട്ടനും ഫ്രാന്‍സിനുമിടയിലുള്ള  ഈ കടലിലെ വെള്ളം എത്രമാത്രം അശുദ്ദമായിരിക്കുമെന്ന്  ഊഹിക്കാമോ? ചെന്നയിലെ കൂവം നദിയിലെ വെള്ളത്തിനും കണ്ണൂരിലെ പടന്ന തോട്ടിലെ വെള്ളത്തിനും എക്സ്പോര്‍ട്ട്  ഓഡര്‍‌  കിട്ടുന്ന കാലം വിദൂരത്തിലല്ല!

Technorati Tags:

വയറ്റില്‍ ഡോക്ടറുടെ കൈയുറ

രോഗിയും ഡോക്ടരും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ പേരിലുള്ളതാണ്. ആ വിശ്വാസ ലംഘനത്തിന്ന്‍ പാത്രീഭൂതരാകുന്ന  രോഗികളുടെ  സ്തിതി ദയനീയമാണ്.  നഷ്ടപരിഹാരം നല്‍കി നില‍നിര്‍ത്താന്‍‌  കഴിയുന്ന ഒന്നല്ല വിശ്വാസം. ഓപറേഷന്‍‌ തീയേറ്ററുകളില്‍‌ വിവിധ ഉപകരണങ്ങള്‍‌ കൈകാര്യം ചെയ്യുന്ന്തിനനും  ഓപറേഷന്‍ കഴിഞ്ഞാല്‍‌ എണ്ണി നോക്കി തിട്ടപ്പെടുത്തുന്നതൊക്കെ പ്രൊസീജറിലുണ്ട്. ഡോക്ക്ടറൂടെ അശ്രദ്ധക്ക് കഷ്ടമനുഭവിക്കുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വേറൊരു സംഭവം കൂടി ചേര്‍ക്കപ്പെടുന്നു.  നടന്നത്  2003-ലാണെങ്കിലും ഇതിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെടുന്നില്ല.

വാര്‍ത്ത:-

പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ ഡോക്ടറുടെ കൈയുറ വയറ്റിലകപ്പെട്ട സംഭവത്തില്‍ കായംകുളം സ്വദേശി മൈമുനത്ത്‌ ബീവിക്ക്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ജസ്റ്റിസ്‌ എ. ലക്ഷ്‌മിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം 15,000 രൂപ നഷ്ടപരിഹാരം നല്‍കി. ശസ്‌ത്രക്രിയ നടത്തിയ ഡോ. രാധമ്മയില്‍ നിന്നാണ്‌ ആരോഗ്യവകുപ്പ്‌ തുക ഈടാക്കിയത്‌. ആലപ്പുഴ കടപ്പുറം വനിതാആസ്‌പത്രിയില്‍ 2003 മെയ്‌ 13നാണ്‌ ഡോ. രാധമ്മ, പരാതിക്കാരിയെ ശസ്‌ത്രക്രിയ ചെയ്‌തത്‌. 21ന്‌ മൈമുനബീവി ആസ്‌പത്രി വിട്ടു. വയറുവേദനയെ തുടര്‍ന്ന്‌ ഇതേ ഡോക്ടറെ സമീപിച്ചെങ്കിലും അവഗണിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എക്‌സ്‌-റേ എടുത്ത്‌ പരിശോധിച്ചപ്പോള്‍ കൈയുറ കണ്ടെത്തി. തുടര്‍ന്ന്‌ ഒക്‌ടോബര്‍ രണ്ടിന്‌ ഓപ്പറേഷന്‍ നടത്തി ഇത്‌ പുറത്തെടുത്തു -മൈമുനയുടെ പരാതിയില്‍ പറയുന്നു.

ഇതുപോലുള്ള എത്രയെത്ര വാര്‍ത്തകള്‍‌!

Technorati Tags:

April 13, 2009

പ്രീയ വധൂവരന്മാരെ...

പുതിയ നിയമമനുസരിച്ച് കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത് പൊതു അറിവിനു വേണ്ടിയുള്ളതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുക.

1. വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികളില്‍ വരന് 21 വയസ്സും വധുവിന് 18 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്.
2. ഏത് പള്ളിയില്‍ / സ്ഥാപനത്തില്‍ വെച്ചാണോ വിവാഹം നടക്കുന്നത് ആ പള്ളി/ സ്ഥാപനം നിലകൊള്ളുന്ന തദ്ദേശഭദണ സ്ഥാപനത്തിലായിരിക്കണം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതാണ്.

3. വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ ഫോറം ഒന്നില്‍‌ മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, 4 സെറ്റ് ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനാവശ്യമായ സ്കൂള്‍ രേഖകള്‍, മതാചാര പ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയില്‍ ബന്ധപ്പെട്ട മതാധികാര സ്ഥാനം നല്‍കുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ വിവാഹം നടന്ന് 45 ദിവസത്തുനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം രജിസട്രേഷന്‍ ഫീസ് അടക്കേണ്ടതുമാണ്. (ഫോറം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ / പഞ്ചായത്തില്‍ ലഭ്യമാണ്)

4. ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം നടന്നതും 45 ദിവസ കാലയളവിനുള്ളില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യാതിരിക്കുകയും , അപ്രകാരം വിവാഹം നടന്ന തീയ്യതി, മുതല്‍ ഒരു വര്‍ഷക്കാലാവധി കഴിയാത്തതുമായ വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം 3 ല്‍ പറയുന്ന രേഖകള്‍ക്ക് പുറമെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ പാര്‍ലമെന്റ് അംഗത്തില്‍ നിന്നോ, നിയമ സഭാ അംഗത്തില്‍ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ 2 -ാം നമ്പര്‍ ഫോറത്തിലുള്ള ഒരു പ്രഖ്യാപനം ഹാജരാക്കേണ്ടതാണ്. .

5. ഈ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം നടന്നതും വിവാഹം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതുമായ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടുകൂടിയും പിഴ ഒടുക്കിയുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി അയക്കുന്നതിന് നിര്‍ദ്ദേശം 3 ല്‍ പറയുന്ന മെമ്മോറാണ്ടവും അനുബന്ധ രേഖകള്‍ക്കും പുറമെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിട്ടുള്ളസംയുക്ത അപേക്ഷ, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, 2-ാം നമ്പര്‍ ഫോറത്തില്‍ മെമ്പറുടെ സാക്ഷ്യപത്രം തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതാണ്.

6. ഈ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം ഈ ചട്ടം നിലവില്‍ വന്ന തീയ്യതി (29-2-2008) മുതല്‍ രു വര്‍ഷ കാലയളവിനുള്ളില്‍ നിര്‍ദ്ദേശം 3 ല്‍ പറയും പ്രകാരം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അപ്രകാരം ചട്ടം നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ നിര്‍ദ്ദേശം 4 ല്‍ പറയും പ്രകാരമേ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍വ്വാഹമുള്ളൂ.

7. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

January 20, 2009

എകൈ്‌സസുകാരുടെ എ‌ക്സറ്‌സൈസ്

കള്ളുഷാപ്പില്‍ കയറിയാല്‍ ഇറങ്ങാറാകുമ്പോഴേക്കും കൂട്ടുകാറ് തമ്മില്‍ ചില കശപിശ ഉണ്ടാകുന്നത് ഒരത്ഭുതമല്ല. അത് എകൈ്‌സസുകാര്‍ തമ്മിലായാല്‍ എന്തു ചെയ്യും? മാരാരിക്കുളം കള്ളുഷാപ്പില്‍ ഇങ്ങനെയൊരു സംഭവം. പണം വീതം വയ്‌ക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ മദ്യലഹരിയില്‍ എകൈ്‌സസുകാര്‍ ഏറ്റുമുട്ടി - പത്റ വാര്‍ത്ത. ഞായറാഴ്‌ച കലവൂര്‍ ജംഗ്‌ഷന്‌ കിഴക്കുവശമാണ്‌ സംഭവം. ഒരു പ്രിവന്റീവ്‌ ഓഫീസര്‍ ഉള്‍പ്പെടെ നാലംഗ എകൈ്‌സസ്‌ സംഘം ആര്യാട്‌, മാരാരിക്കുളം തെക്ക്‌, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കള്ളുഷാപ്പുകളിലും വ്യാജമദ്യ വില്‌പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയ ശേഷം ഉച്ചയോടെ കലവൂരിലെ കള്ളുഷാപ്പില്‍ എത്തി ഭക്ഷണം കഴിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നിന്നും കിട്ടിയ പണം മദ്യലഹരിയില്‍ വീതംവയ്‌ക്കാന്‍ ആരംഭിച്ചപ്പോള്‍ തര്‍ക്കമായി. വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചപ്പോള്‍ കള്ളുഷാപ്പിലെ കുപ്പികളും ഗ്ലാസുകളും തകര്‍ത്തു. ബഹളം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍, എകൈ്‌സസുകാരെ അനുനയിപ്പിച്ച്‌ ജീപ്പില്‍ കയറ്റി യാത്രയാക്കി. യാത്രയ്‌ക്കിടയില്‍ കോമളപുരത്ത്‌ എത്തിയപ്പോള്‍ വീണ്ടും വഴക്കായി. ജീപ്പിനകത്ത്‌ കയ്യാങ്കളി നടന്നപ്പോള്‍ കോമളപുരം നിവാസികള്‍ ഇടപെട്ടു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്‌ എകൈ്‌സസ്‌ സംഘം ആലപ്പുഴയിലെ ഓഫീസിലേയ്‌ക്ക്‌ പോവുകയായിരുന്നു. ആലപ്പുഴയില്‍ നിന്നാണ്‌ സംഘം എത്തിയതെന്നാണ്‌ സൂചന. ഇത്‌ സംബന്ധിച്ച്‌ എകൈ്‌സസ്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌ എന്നാണറിയുന്നത്.