October 21, 2016

ഇരിണാവ് ക്ഷേത്ര പുനരുദ്ധാരണതിനു വേണ്ടി......തേക്കിൻ തടി , വാർത്ത

Curtesy : സി.കെ.വിജയന്, മാതൃഭൂമി ന്യൂസ് |  21 Oct 2016

തിരുവനന്തപുരം: വ്യവസായമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും വിവാദത്തില്. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് മീറ്റര് തേക്ക് സൗജന്യമായി നല്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് അദ്ദേഹം കത്ത് എഴുതിയതാണ് വിവാദമായിരിക്കുന്നത്. 

വിപണിയില് 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന് സൗജന്യമായി ചോദിച്ചത്. കണ്ണൂര് ഇരിണാവ് ക്ഷേത്രനവീകരണത്തിനാണ് അദ്ദേഹം തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ സ്വന്തം ലെറ്റര് പാഡിലാണ് അദ്ദേഹം ഈ ആവശ്യം ചോദിച്ച് വനംമന്ത്രിക്ക് കത്തയച്ചത്. 

വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്ക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില് പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികള് നടക്കുന്നുണ്ടെന്ന് അവര് റിപ്പോര്ട്ട് നല്കി. തുടര്ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി.

റേഞ്ച് ഓഫീസര് ഇത്രയും ഭീമമായ അളവില് തേക്ക് കണ്ണവം വനത്തില് ഇല്ല എന്ന മറുപടി നല്കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില് തേക്ക് നല്കുന്നതിന് ചട്ടം  അനുവദിക്കുന്നില്ല എന്ന മറുപടി നല്കുകയായിരുന്നു. 

കണ്ണവം ഡിവിഷനില് ഇത്രയും അളവില് തേക്ക് കണ്ടെത്തുകയും വനംവകുപ്പ് സമ്മതം മൂളുകയും ചെയ്തിരുന്നെങ്കില് തേക്ക് അനുവദിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നു.

ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റിലുള്ളത്.

No comments: