September 05, 2006

ഒരു ചിത്രീകരണം

സ്കൂള്‍ വിട്ട സമയം. എന്റെ മുന്നില്‍ കുറച്ചു കുട്ടികള്‍. അവരുടെ സംഭാഷണം കേട്ടോണ്ട്‌ ഞാനും പിന്നാലേ. വെള്ളം കയറി വീട്ടു പടിക്കലെത്തി. എല്ലാരും സ്ഥലം വിട്ടു. അവന്‍ മാത്രം അവിടത്തന്നെ നിലയുറപ്പിച്ചു. നാലു പേരറിയണമെങ്കില്‍ ചില സാഹസതകള്‍ കാട്ടിയാലല്ലേ പറ്റൂ. വെള്ളം തിണ്ണയിലെത്തി. അതു വഴി വന്ന കൂട്ടുകാരന്‍ പറഞ്ഞു "എന്റെ കൈ പിടിച്ചു മെല്ലെ പോവാം. വെള്ളം കയറുന്നതിനു മുന്‍പേ രക്ഷപ്പെടാം." " ഹും! എനിക്ക്‌ ഈ വെള്ളമൊന്നും ഒരു പ്രശ്നമല്ല."അവന്‍ പറഞ്ഞു. "ഇനി താമസിച്ചാല്‍ വഴി മനസ്സിലാവാതെ ആപത്താകും." അതിനും അവന്‍ അനങ്ങിയില്ല. "പേടിയുണ്ടങ്കില്‍ നീ പോയ്കോ." അവന്‍ പറഞ്ഞു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. വെള്ളം വീട്ടിനുള്ളിലെത്തി. അപ്പോഴൊരു സൈക്കിള്‍കാരന്‍ വന്നു. സൈക്കിളില്‍ കയറി രണ്ടുപേര്‍ക്കും രക്ഷപ്പെടാമെന്നു പറഞ്ഞു. അവന്‍ അപ്പോഴും അനങ്ങിയില്ല. സൈക്കിളിലില്‍ വന്നവനും രക്ഷപ്പെട്ടു. വെള്ളം വീണ്ടും കൂടി. അവന്‍ പുരപ്പുറത്തു കയറിയിരുന്നു. അതു വഴി ഒരു ലോറി വന്നു. അവനോടു ലോറീ കയറി രക്ഷപ്പെടാന്‍ പറഞ്ഞു. ഇറങ്ങി വരാന്‍ കഷ്ടമാണെന്നായി. വെള്ളം വീട്ടിനു മുകളിലായി. അവന്‍ മരത്തിന്മേല്‍ കേറി. ഇപ്പോ ഹെലികോപ്റ്റര്‍ വരും അതില്‍ കയറി ജോളിയായി രക്ഷപ്പെടാം. അവന്‍ ഭാവനയില്‍ കണ്ടു . വെള്ളം മരത്തിനു മുകളിലെത്താറായി. അവന്‌ പേടി തുടങ്ങി. അടുത്തുള്ള തെങ്ങേല്‍ക്കേറി തല്‍ക്കാലം പ്രാണന്‍ രക്ഷിച്ചു. തെങ്ങ്‌ വെള്ളത്തിന്റെ ഒഴുക്കില്‍ ആടിത്തുടങ്ങി. അകലേ നിന്നും ഹെലികോപ്റ്ററിന്റെ ശബ്ദം ചെറുതായി കേള്‍ക്കുന്നു. തെങ്ങാണെങ്കില്‍ മെല്ലെ മെല്ലെ ചായാന്‍ തുടങ്ങുന്നു. ശക്തമയ കാറ്റ്‌. ദാ.. ! ഹെലിക്കോപ്റ്റര്‍! തലക്കുമുകളില്‍! തെങ്ങോ ? വെള്ളത്തില്‍! കുട്ടികളുടെ പൊട്ടിച്ചിരിയോടെ എനിക്കും സ്വയബോധം വന്നു. അപ്പോഴേക്കും ഞാന്‍ വഴി തെറ്റി ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു.

No comments: