February 06, 2007

മെറീനാ-ക്കടലില്‍ ഒരു പായക്കപ്പല്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിക്കു വേണ്ടി സ്വീഡനില്‍ നിര്‍മ്മിച്ച കപ്പലാണ്‌ 'ഗൊതെന്‍ബെര്‍ഗ്‌'. മൂന്നു തവണ ചൈനാ-ഇന്ത്യ കടല്‍ക്കര ഇത്‌ തഴുകിയിട്ടുള്ളതായി ചരിത്രരേഖകളുണ്ട്‌. ചൈനയില്‍ നിന്ന് സില്‍ക്കും ഇന്ത്യയില്‍ നിന്ന് സ്പൈസും കയറ്റി പോകുമ്പോള്‍ സ്വീഡനടുത്ത്‌ 1745-ല്‍ ഒരു ദുരന്തത്തില്‍ മുങ്ങിപ്പോയി. ആ മരക്കപ്പലില്‍ അന്ന് 700-ടണ്‍ ഭാരമുള്ള ചരക്കുകളുണ്ടായിരുന്നുവത്രേ. പഴയ ആ കപ്പലിന്റെ പ്രതിരൂപമാണ്‌ ഇപ്പോള്‍ സന്ദര്‍ശനത്തിന്നായി ചെന്നയ്‌ക്കടല്‍ക്കരയില്‍ വന്നെത്തിയിട്ടുള്ളതായ 'ഗൊതെന്‍ബെര്‍ഗ്‌'. '

ടൈറ്റാനിക്‌' എന്ന പോലെ ഗൊതെന്‍ബെര്‍ഗ്‌ കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത്‌ കണ്ടെടുത്താണ്‌ 'റെപ്ലിക്ക' നിര്‍മ്മിച്ചത്‌. 1995-ല്‍ ആരംഭിച്ച്‌ 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്‌. 1,000 ഓക്ക്‌ മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.

50 അംഗങ്ങളുള്ള ഒര്‌ സ്വീഡിഷ്‌ വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്‌. ഏറിക്സ്സണ്‍, സാബ്‌, ബി എ ഇ, സിസ്റ്റംസ്‌, വൈകിംഗ്‌ ഷിപ്പിംഗ്‌, വോള്‍വൊ എന്നീ സ്വീഡിഷ്‌ കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്‌.

ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ്‌ നടിയുമായ ശ്രീമതി രേവതിയാണ്‌.

ജനുവരി 14-ന്‌ സ്വീഡനിലെ ഗൊതെബൊര്‍ഗ്‌ എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്‌-കപ്പല്‍, ഷാങ്ങ്‌ഹായ്‌ വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ്‌ ചെന്നയിലോട്ട്‌ യാത്രയായത്‌. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത്‌ വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്‌.

ഗൊതെന്‍ബെര്‍ഗ്‌ തിരിച്ചു പോകുന്നത്‌ സൂയസ്‌ കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ്‌ കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.

3 comments:

Raghavan P K said...

മെറീനാ-ക്കടലില്‍ 18-നൂട്ടാണ്ടിലെ ഒരു 'പായക്കപ്പല്‍!

Anonymous said...

Bit of information,Very precious
and equally importand.

Ramachandran

G.MANU said...

Raghavanji.precious information...can u add more pic of the ship?